Tuesday, November 22, 2011

അപകട കാരണങ്ങളും പ്രതിവിധികളും

മലയാളി. ഒരിക്കലും തന്റെ കുറ്റങ്ങള്‍ അംഗീകരിക്കാന്‍ മനസ്സില്ലാത്തവന്‍. സംഭവിച്ച മുഴുവന്‍ ദുര്യോഗങ്ങളും അന്യന്റെ കൊള്ളരുതായ്മ കൊണ്ട് ഉണ്ടായതാണെന്ന് പറഞ്ഞു കണ്ണടച്ചു ഇരുട്ടാക്കാന്‍ മാത്രം പഠിച്ചവന്‍. ഇത്രയും പറയാന്‍ കാരണം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏഷ്യാനെറ്റ്‌ ചാനലില്‍ വന്ന അപകട നിവാരണ മാര്‍ഗങ്ങളെ കുറിച്ചുള്ള ഒരു ചര്‍ച്ചയാണ്. കേരളത്തില്‍ നൂറു കണക്കിന് ചെറുതും വലുതുമായ അപകടങ്ങള്‍ ദിവസേന നടക്കുന്നു. അതിനുള്ള കാരണങ്ങളെയും നിവാരണ മാര്‍ഗങ്ങളെയും കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ്‌ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍ കേവലം ഒരു രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് തരം താഴുകയായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റാകില്ല എന്ന് തോന്നുന്നു. കേരളത്തിലെ അപകടങ്ങള്‍ ഇങ്ങിനെ വര്‍ധിക്കാന്‍ ഉള്ള കാരണങ്ങളായി ഒരാള്‍ പറഞ്ഞത് നമ്മുടെ റോഡുകളുടെ ശോച്യാവസ്തയാണ്. മറ്റൊരാളുടെ കണ്ടെത്തല്‍ കേട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നൊന്ന് സംശയിച്ചു. കാരണം അയാള്‍ കണ്ടെത്തിയത് മുക്കിനു മുക്കിനു അത്യാഹിത വിഭാഗം കൈകാര്യം ചെയ്യാന്‍ പറ്റുന്ന ആസ്പത്രികള്‍ ഉണ്ടായാല്‍ മരണം കുറയ്ക്കാം എന്നാണു. ചര്‍ച്ച അപകടം കുറയ്ക്കുന്ന കാര്യമാണെന്ന് പോലും ഇതിയാന്‍ മറന്നു. കാരണം നമുക്ക് എല്ലാം സര്‍ക്കാരിന്റെ പിരടിയില്‍ വെച്ചു കെട്ടണം. പിന്നെ ഒരാളുടെ കണ്ടെത്തല്‍ അല്പമെങ്കിലും ആശ്വാസകരമാണ് കാരണം അയാള്‍ പിഴ കൂട്ടണം എന്നാ അഭിപ്രായക്കാരന്‍ ആയിരുന്നു.


ഒരു സുരേഷ്ഗോപി ചിത്രത്തിലെ ഒരു ടയലോഗ് മലയാളികള്‍ ഉച്ച്ചരിച്ച്ചു പഠിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആ ഡയലോഗ് ഇങ്ങിനെയാണ്‌. രോഗത്തിനാണോ അതോ രോഗ കാരണത്തിനാണോ ചികിത്സിക്കേണ്ടത് എന്ന്. അഞ്ചു വാര്‍ഷത്തെ ഭരണം മാത്രം മുന്നില്‍ കണ്ടു നടക്കുന്ന നമ്മുടെ ഭരണാധികാരികള്‍ എന്നും രോഗത്തിന് ചികിസിച്ച്ചു കാരണത്തെ ഒഴിവാക്കി വിടുകയാണ് പതിവ്. എന്ത് അനിഷ്ട സംഭവങ്ങള്‍ നടന്നാലും ഉടനെ സര്‍ക്കാര്‍ വിരുദ്ധ ചേരി അതൊക്കെ സര്‍ക്കാരിന്റെ കൊള്ളരുതായ്മയായി ചിത്രീകരിക്കും. അവരുടെ നാവടക്കാന്‍ സര്‍ക്കാര്‍ ഒരു പുതിയ നിയമം കൊണ്ട് വരും. അപ്പോഴേക്ക് ഈ സര്‍ക്കാരിന്റെ കാലം കഴിയും. നിയമ പുസ്തകത്തിന്റെ ഘനം കൂടുമെന്നല്ലാതെ നമ്മുടെ ഇടയില്‍ ഈ അരുതായ്മകള്‍ വീണ്ടും നടന്നു കൊണ്ടിരിക്കും. അപ്പോഴേക്ക് ഈ സര്‍ക്കാര്‍ മാറും അടുത്ത സര്‍ക്കാര്‍ വരും. ഇത് തന്നെ സ്ഥിതി.

റോഡ്‌ അപകടങ്ങള്‍, ആത്മഹത്യകള്‍, അങ്ങിനെ എന്ത് തന്നെ ആയാലും സര്‍ക്കാരിനെതിരെ നാല് പ്രകടനം നടത്തിയാല്‍ പ്രതിപക്ഷത്തിന്റെയും കുറച്ചു വാഹങ്ങളും കടകളും കത്തിക്കുകയും തകര്‍ക്കുകയും ചെയ്‌താല്‍ യുവജന വിദ്യാര്‍ഥി സംഘടനകളുടെയും ഒരു നിയമം ഒരു പാക്കേജ് അല്ലെങ്കില്‍ ഒരു ഓര്‍ഡിനന്‍സ് ഇതോടെ സര്‍ക്കാരിന്റെയും ജോലി തീര്‍ന്നു.

ഇനി നമുക്ക് രോഗ കാരണം എന്താണെന്ന് നോക്കാം.. റോഡിന്‍റെ ശോച്യാവസ്ഥ അപകട കാരണം ആകുന്നു എന്നാണു ചിലരുടെ വാദം. എന്നാല്‍ ഒരിക്കലും റോഡിന്‍റെ ശോച്യാവസ്ഥ ഒരു വലിയ അപകട കാരണം ആകില്ല എന്ന് മാത്രല്ല അഥവാ ഒരു അപകടം സംഭവിച്ചാല്‍ തന്നെ അതിന്റെ ഭീകരത കുറയുകയും ചെയ്യും. കാരണം ഇന്ന് നടക്കുന്ന അപകടങ്ങളില്‍ അധികവും അമിത വേഗതയും മദ്യ പാനവും ആണ്. മലപ്പുറം ജില്ലയില്‍ മഞ്ചേരി പെരിന്തല്‍മണ്ണ റൂട്ടില്‍ ആനക്കയത്തിനും തിരൂര്കാടിനും ഇടയില്‍ ഏകദേശം പതിനെട്ടു കിലോമീറ്റര്‍ ദൂരം കാലങ്ങളായി വളരെയേറെ കേടായ റോഡ്‌ ആയിരുന്നു. എന്നാല്‍ അന്നൊന്നും വലിയ അപകടങ്ങള്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടായ ചില അപകടങ്ങള്‍ക്ക് കാരണം അമിത വേഗതയും ആയിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്ത് ഏകദേശം ഒരു വര്ഷം മുന്പ് റബ്ബരയ്സ് ചെയ്തു സൗകര്യം കൂട്ടിയപ്പോള്‍ വിദേശത്തു ജോലി ചെയ്തു കൊണ്ടിരിക്കുന്ന എനിക്കറിയാന്‍ കഴിഞ്ഞ മരണങ്ങള്‍ ആറെണ്ണം. അറിയാത്തതുണ്ടോ ആവോ!. ശോച്യാവസ്ഥ പരിഹരിച്ചാല്‍ അപകടം കുറയുമെങ്കില്‍ മുന്‍പില്ലാത്ത നിരക്കിനേക്കാള്‍ കൂടിയ അപകട നിരക്ക് ഇപ്പോള്‍ വരുമായിരുന്നില്ല.

ഇവ കുറക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ ആവും. അതാണ്‌ സര്‍ക്കാരുകളും ജനങ്ങളും ചര്‍ച്ച ചെയ്യേണ്ടത്. ചുരുക്കത്തില്‍ ഇതിനോന്നിനും ഉത്തരവാദികള്‍ സര്‍ക്കാര്‍ അല്ല എന്നും പൊതു ജനങ്ങള്‍ തന്നെ ആണെന്നും മനസ്സിലാക്കാന്‍ ഉള്ള ഒരു മര്യാദ എങ്കിലും നാം കാണിക്കണം. തന്റെ കയ്യില്‍ ഉള്ളത് യന്ത്രമാണെന്നു ഓടിക്കുന്നവന്‍ മനസ്സിലാക്കണം. ജീവനുകള്‍ക്ക് പകരം മറ്റൊന്നും നല്‍കാന്‍ ഒരാള്‍ക്കും കഴിയില്ല എന്ന് നമ്മള്‍ അറിയണം. അത് അറിയാന്‍ മിനക്കെടാത്തവന് സര്‍ക്കാര്‍ എന്നും ഓര്‍ക്കാവുന്ന ശിക്ഷകള്‍ നല്‍കണം. പിഴ എന്ന ശിക്ഷ കൊണ്ട് സര്‍ക്കാരുകക്ക് വരുമാനം ഉണ്ടാകും എന്നല്ലാതെ ആ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കില്ല എന്ന് മനസ്സിലാക്കി ശിക്ഷ നല്‍കണം. സൗദി അറബിയില്‍ മുമ്പ് കാലങ്ങളില്‍ തന്റെ വാഹനം തട്ടി ഒരാള്‍ മരിച്ചാല്‍ മരിച്ച ആളുടെ അനന്തരാവകാശികള്‍ മാപ് കൊടുക്കുകയോ ഡ്രൈവര്‍ ജീവനാംശം കൊടുക്കുകയോ ചെയ്തില്ലെങ്കില്‍ ഡ്രൈവര്‍ അയാളുടെ ബാക്കി കാലം ജയിലില്‍ കഴിക്കേണ്ടി വരുമായിരുന്നു. അന്ന് അപകടങ്ങള്‍ നന്നേ കുറവും ആയിരുന്നു. എന്നാല്‍ പലരുടെയും ദുഃഖ കരമായ ഈ അവസ്ഥ കണ്ട ഭരണ കൂടം ഇന്‍ഷുറന്‍സ് നടപ്പാക്കുകയും ശാരീരിക ശിക്ഷകള്‍ ഒഴിവാക്കി അവയൊക്കെയും പിഴ ആക്കി മാറ്റുകയും ചെയ്തു. ഇന്ന് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ പോലും അപകടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുന്നു. വാഹങ്ങള്‍ കൊണ്ട് കളിക്കുന്ന ഇവിടത്തെ ചെറുപ്പക്കാരെ കണ്ടാല്‍ തന്റെ വാഹനം ഒതുക്കി നിര്‍ത്തുകയും അവര്‍ കടന്നു പോയതിനു ശേഷം തന്റെ വാഹനം എടുക്കുകയും ചെയ്തിരുന്ന വിദേശികള്‍ അടക്കമുള്ള മറ്റുള്ളവര്‍ ഇന്ന് തന്റെ എല്ലാ രേഖകളും നൂറു ശതമാനം ശരി ആണെന്ന് വിശ്വാസമുണ്ടെങ്കില്‍ കരുതിക്കൂട്ടി അവരുടെ വാഹനങ്ങളില്‍ മുട്ടിക്കുന്നു. കാരണം ആരുടെ പക്കല്‍ തെറ്റുണ്ടെന്ന് പോലിസ് കണ്ടെത്തിയാലും പണം ഇന്‍ഷുറന്‍സ് കമ്പനി അടക്കും.

എന്നാല്‍ ചുകപ്പു വെളിച്ചം കത്തിക്കൊണ്ടിരിക്കെ വാഹനം നിര്‍ത്താതെ പോകാന്‍ എല്ലാവര്ക്കും മടി കാണാം. കാരണം തടവ്‌ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഇത്രയും പറഞ്ഞത് കേരളത്തിലെ അപകടങ്ങള്‍ കുറയണമെങ്കില്‍ വെറും പിഴ ചുമത്തിയത് കൊണ്ട് കാര്യമില്ല. എന്ത് കൊണ്ടെന്നാല്‍ എവിടെയെങ്കിലും പോലിസ് ചെകിംഗ് ഉണ്ടെന്നു കണ്ടാല്‍ ഉടനെ വിളിച്ചു പറയുന്ന ആളുകളുള്ള നമ്മുടെ നാട്ടില്‍ ഇനി അഥവാ പിടിക്കപ്പെട്ടാല്‍ തന്നെ കിട്ടുന്ന ശിക്ഷ പത്തോ നൂറോ പെറ്റി. കുറ്റ കൃത്യങ്ങളില്‍ നമ്മുടെ മനസ്ഥിതി തന്നെ തെറ്റാണെന്ന് ഈ പെറ്റി പ്രയോഗം തെളിയിക്കുന്നു. ഒരാളെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്ന ആള്‍ ക്രിമിനല്‍ ആണെന്ന് നാം പറയുമ്പോള്‍ അമ്പതു കിലോമീറ്റര്‍ വേഗതയില്‍ ഓടാവുന്ന റോഡില്‍ എന്പതും അതില്‍ അധികവും കിലോമീറ്റര്‍ വേഗതയില്‍ എഴുപതും അതില്‍ അധികവും ആളുകളുമായി ഓടിച്ചു പോകുന്ന ഡ്രൈവര്‍ ചെയ്യുന്ന കുറ്റം വെറും പെറ്റി അഥവാ നിസ്സാരം. ഈ ഡ്രൈവര്‍ എത്ര പേരെയാണ് മരണത്തില്‍ എത്തിക്കുക എന്ന് ദൈവത്തിനു മാത്രം അറിയാം. എന്നാല്‍ ആദ്യം പറഞ്ഞ ക്രിമിനല്‍ വെറും ഒരാളെ മാത്രമേ മരണത്തിലെത്തിക്കൂ എന്ന കാര്യം ഉറപ്പാണ്.

ഈ നിസ്സാരം മാറണമെങ്കില്‍ എവിടെയെങ്കിലും തട്ടിത്തടഞ്ഞു ഒരു മൂന്നു നാലെണ്ണം എങ്കിലും കാലി ആകണം. ഓവര്‍ സ്പീഡിനു പോലിസ് പിടിച്ചാല്‍ കിട്ടുന്ന നൂറു രൂപയുടെ പെറ്റി യില്‍ കൂടുതല്‍ കളക്ഷന്‍ ആളുകളെ കുത്തിനിറച്ചു ചീറിപ്പായുന്ന ഒരു ബസ്സിനു കിട്ടും. പിന്നെ എങ്ങിനെ അവന്‍ ഇത് ഒഴിവാക്കും. മാത്രവുമല്ല ഇതിലൂടെ നമ്മുടെ നിയമ പാലകര്‍ക്കും പണം ഉണ്ടാക്കാം. അപ്പോള്‍ അവരും ഇത് കണ്ടില്ല എന്ന് നടിക്കും. പകരം അമിത വേഗതയില്‍ പോകുന്ന വാഹനത്തിലെ ഡ്രൈവര്‍ രണ്ടോ മൂന്നോ ദിവസം ജയിലില്‍ കിടക്കേണ്ടി വരും എന്ന നിയമം കൊണ്ട് വരാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ, എങ്കില്‍ പകുതിയും അപകടം കുറയും. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ ജയില്‍ ശിക്ഷയോ അതല്ലെങ്കില്‍ മിഡില്‍ ഈസ്റ്റിലെ പോലെ ചാട്ട അടിയോ നടത്തും എന്ന് പറയാന്‍ തയ്യാറുണ്ടോ. അന്ന് മുതല്‍ കുറെ ഏറെ അപകടങ്ങള്‍ കുറയും. ഹെല്‍മെറ്റ്‌ ധരിക്കാതെ പോകുന്നവന്റെ ചിത്രവും വിലാസവും സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളില്‍ ചേര്‍ക്കുകയും കൂടുതല്‍ ആകുകയാണെങ്കില്‍ ശിക്ഷ അധികരിപ്പിക്കുകയും ചെയ്യും എന്ന് പറയാമോ. പിന്നെ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകില്ല. തീര്‍ച്ച.

ദയവു ചെയ്തു കാരണത്തിന് ചികിത്സ നല്‍കുക രോഗത്തിനല്ല.

Saturday, October 29, 2011

എന്തിനിങ്ങനെ ഒരു ഹജ്ജ്.


ഈ വാര്‍ത്ത മനസ്സില്‍ വളരെ ദുഃഖം ഉണ്ടാക്കി എനിക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ഹജ്ജു സൌഹൃദ സംഗത്തില്‍ ഹജ്ജിനു പോകുന്നു. എന്താണ് ഹജ്ജു. ആര്‍ക്കാണ് അത് നിര്‍ബന്ധം എന്നൊന്നും അറിയാത്ത രാഷ്ട്രീയക്കാര്‍ അത് ഒരു വിനോദ യാത്രയുടെ ലാഘവത്തോടെ പോകുന്നു എങ്കില്‍ സാരമില്ല. എന്നാല്‍ മത രംഗത്ത് പ്രവര്‍ത്തിച്ചു പരിചയമുള്ളതും കേരളത്തിലെ പലരും ആത്മീയ നേത്രത്വത്തില്‍ കാണുകയും ചെയ്യുന്ന ഒരു കുടുംബത്തിലെ അംഗം കൂടെ ഇതില്‍ പങ്കെടുക്കുന്നു എന്ന് പറയുമ്പോള്‍ ആണ് ഇതിന്റെ ഗൌരവം മനസ്സിലാക്കേണ്ടത്. വഴിയാലും മുതലാലും തടിയാലും കഴിവുള്ളവര്‍ക്ക് മാത്രം നിര്‍ബന്ധമായ ഹജ്ജിനു പോകാന്‍ കോടിക്കണക്കിനു പൊതു ജനങ്ങളുടെ കയ്യില്‍ നിന്ന് നികുതിയായി പിരിച്ചെടുത്ത പണം ഉപയോഗിച്ചു ഹജ്ജിനു പോകുന്നത് എങ്ങിനെ അനുവദനീയം ആകും. മാത്രവുമല്ല നമ്മുടെ സര്‍ക്കാരിന്റെ പണത്തില്‍ പലിശ അടക്കമുള്ള ഹരാമുകള്‍ ചേര്‍ന്നിരിക്കുന്നു. ആ പണം കൊണ്ട് ഹജ്ജു ചെയ്യുന്നതിന്റെ വിധി എന്താണെന്ന് പൊതു ജനങ്ങള്‍ക്ക്‌ പറഞ്ഞുതരാന്‍ നമ്മുടെ നാട്ടിലെ മത പണ്ഡിതന്മാര്‍ മനസ്സ് കാണിക്കണം. മാത്രവുമല്ല ഇവര്‍ ഉപയോഗിക്കുന്ന ഓരോ പൈസയിലും ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളുടെ ഷെയര്‍ ഉണ്ട് എന്നത് കൊണ്ട് തന്നെ അതില്‍ നിന്ന് ഒരാള്‍ പൊതു താല്പര്യ ഹര്‍ജി കൊടുത്ത് കഴിഞ്ഞാല്‍ അതിന്റെ കോടതി വിധി എന്തായാലും ശരി ഈ പണം ഉപയോഗിച്ചു ഹജ്ജിനു പോകുന്നത് പണത്തിന്റെ ഉടമക്ക് താല്പര്യമില്ല എന്ന് വ്യക്തം. അപ്പോള്‍ പിന്നെ ആ പണത്തിനു പിടിച്ചു പറിയുടെ വിധി വരും. അങ്ങിനെ ആണെങ്കില്‍ ആ ഹജ്ജിനു എന്താണ് വിധി. മധുരം കഴിക്കാന്‍ കൊതി മൂത്ത് പൊതു കജനാവില്‍ നിന്ന് ഖലീഫക്ക്‌ ഭക്ഷണത്തിനായി അനുവദിച്ചിരുന്ന മുതലില്‍ നിന്ന് ഭക്ഷണം കുറച്ചു മിച്ചം പിടിക്കുകയും അങ്ങിനെ ഏകദേശം അല്പം മധുരം വാങ്ങാന്‍ ഉള്ള സംഖ്യ ബാക്കിയായപ്പോള്‍ തന്റെ പ്രിയതമനായ ഖലീഫയെ ഏല്പിക്കുകയും ഖലീഫ ഇത്രയും നിനക്ക് മിച്ചം പിടിക്കാം എങ്കില്‍ അതിനര്‍ത്ഥം ഇത്രയും കാലം നാം വാങ്ങിയിരുന്നത് കൂടുതല്‍ ആണ് എന്നാണു അര്‍ഥം എന്നും ഇനി ഈ സംഖ്യ കുറച്ചു വാങ്ങിയാല്‍ മതി എന്നും പറഞ്ഞു ആ ബാക്കി പൊതു ഖജനാവിലേക്ക് തിരിച്ചു അടച്ച ഖലീഫയുടെയും ഭാര്യ സംസാരിക്കാന്‍ വന്ന സമയത്ത് കത്തിച്ചു വെച്ച വിളക്ക് ഊതി കെടുത്തുകയും ഭാര്യ പരിതപിച്ചപ്പോള്‍ ഇത് പൊതു ഖജനാവിന്റെ എണ്ണ ആണെന്നും അത് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നും പറഞ്ഞ ഖലീഫയുടെയും എല്ലാ അധികാരത്തിന്റെയും ശീതള ച്ഛായ യില്‍ വിരാജിച്ഛപ്പോഴും തൊപ്പി തുന്നി വിറ്റു അന്നം കണ്ടിരുന്ന ചക്രവര്‍ത്തിയുടെയും മാതൃക പറഞ്ഞു മുസ്ലിംകളെ ആവേശ ഭരിതരാക്കുന്ന നേതാക്കള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ കാണുമ്പോള്‍ സഹതപിക്കുക അല്ലാതെ എന്ത് ചെയ്യും.മാത്രവുമല്ല സര്‍ക്കാരിന്റെ ഒരു രംഗത്തും ഒരു പ്രാധിനിത്യവും ഇല്ലാത്ത അബ്ബാസലി ശിഹാബ് തങ്ങള്‍ ഇതു വകുപ്പിലാണ് ഇതില്‍ അംഗം ആകുന്നതു.

Monday, September 5, 2011

വിക്കി ലീക്സ്- ലീക്ക് ആകുന്നതോ ആക്കുന്നതോ?

ഭിന്നിപ്പിച്ചു ഭരിക്കുക. പണ്ട് മുതലേ ഇന്ഗ്ലീശുകാരന്റെ തന്ത്രം അതായിരുന്നു. അതെ തത്വം ഇപ്പോള്‍ അമേരിക്ക പൂര്‍വാധികം നന്നായി നടപ്പിലാക്കുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇന്ത്യയെ പോലെ ഉള്ള രാജ്യങ്ങള്‍ അവര്‍ക്കിടയില്‍ പല അഭിപ്രായ ഭിന്നതകളും നിലവില്‍ ഇരിക്കെ തന്നെ ഇന്ത്യയുടെ ഐക്യം കാത്തു സൂക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചിരുന്നു. മാത്രവുമല്ല ഇത്തരം പാര്‍ടികളില്‍ ഏറെക്കുറെ മിക്കവാറും ഇന്ത്യക്കാരും വിശ്വാസം അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഓരോ നാടുകളിലും അവിടത്തെ നേതാക്കന്മാരുടെ വിശ്വാസ്യത എങ്ങിനെ തകര്‍ക്കാം എന്ന് നോക്കി നടക്കുന്ന അമേരിക്കക്ക് ലോക നേതാക്കള്‍ നല്‍കുന്ന വിവരങ്ങള്‍ എല്ലാം ചോരുന്നു. ഇത്ര മാത്രം രഹസ്യം സൂക്ഷിക്കാന്‍ കെല്പില്ലാത്തവര്‍ ആണ് അമേരിക്ക എന്ന് നാം ഇനിയും വിശ്വസിക്കണോ. മാത്രവുമല്ല ഓരോ രാജ്യത്തിന്റെയും ചോരുന്ന രേഖകള്‍ മുഴുവനും ആ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നവയാണ് എന്ന് കൂടി നാം ഓര്‍ക്കണം. ഈ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ആണ് നാം ഇന്ത്യയിലെ ചില നേതാക്കന്മാരുടെയും മേലുള്ള കണ്ടെത്തലുകള്‍ വിലയിരുത്തേണ്ടത്. കാര്യം എന്തൊക്കെ ആയാലും ഇന്നും അല്പം എങ്കിലും കേഡര്‍ സമ്പ്രദായത്തില്‍ പോകുന്ന ഒരു പാര്‍ട്ടി തന്നെ ആണ് മാര്‍ക്സിസ്റ്റു പാര്‍ട്ടി. അമേരിക്കന്‍ വിരോധം മുഖ മുദ്ര ആക്കിയ ആ പാര്‍ട്ടിക്ക് ജന മനസ്സില്‍ ഉള്ള സ്വാധീനം നഷ്ടപ്പെടുത്തണം എങ്കില്‍ ചെയ്യേണ്ടത് അവര്‍ അമേരിക്കയുടെ എതിരാളികള്‍ അല്ല എന്ന് വരുത്തി തീര്‍ക്കുകയാണ്. മറ്റൊന്ന് മുസ്ലിം ലീഗ് ആണ്. മുസ്ലിം മനസ്സുകളില്‍ ആ പാര്‍ട്ടിക്ക് ഉള്ള സ്വാധീനം നശിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇസ്ലാമിക പണ്ഡിതന്മാര്‍ ദാജ്ജാലുകള്‍ എന്ന് പോലും വിശേഷിപ്പിച്ച അമേരിക്കയെ മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നു എന്ന് പറയുന്നത് തന്നെയാണ്. മുസ്ലിം ജനതയെ യും ഇസ്ലാമിനെയും ഇത്രയധികം വെറുക്കുകയും ക്രൂശിക്കുകയും ചെയ്യുന്ന ഒരു നാടിനെയും നാട്ടുകാരെയും മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞാല്‍ അത് മതിയല്ലോ മുസ്ലിംകള്‍ക്ക് ആ പാര്‍ടിയോട് വിരോധം തോന്നാന്‍. അതിലും അമേരിക്കക്കാരന്‍ തന്റെ ഭിന്നിപ്പിക്കള്‍ നടത്തി. മുസ്ലിംലീഗ് ഏക അഭിപ്രായത്തിലല്ല ഇവയിലോന്നിലും എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയും വേണം. അത് കൊണ്ട് അവര്‍ കണ്ടെത്തിയത് ഇങ്ങിനെയാണ്‌. സദ്ദാമിന്റെ വധത്തെ പറ്റി മനുഷ്യത്വ രഹിതവും അന്താരാഷ്ട്ര നീതി വ്യവസ്ഥയോടുള്ള പരിഹാസവും എന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചപ്പോള്‍ കേന്ദ്ര മന്ത്രി ഇ അഹമദ് അനാവശ്യമായി മൌനം പാലിച്ചത് പ്രശ്നം ഉണ്ടാക്കിയത്രേ. മാത്രവുമല്ല മുസ്ലിം ലീഗിന്റെ അമേരിക്കന്‍ അനുകൂല നിലപാടിന് എതിരായി ഇടതു സംകടനകള്‍ ലീഗിനെതിരെ പ്രചാരണവും അഴിച്ചു വിട്ടു.
മുസ്ലിം മനസ്സുകളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ഈ ആരോപണങ്ങള്‍ മതി എങ്കില്‍ ഇന്ന് ഭരണത്തില്‍ കൂടി പങ്കാളി ആയ ഒരു പാര്‍ട്ടിയെ പൊതു ജന മനസ്സുകളില്‍ നിന്ന് തൂത്തെറിയാന്‍ പറ്റിയ ഒരായുധം. അതാണ്‌ ഭീകര വാദം. പേരില്‍ തന്നെ മുസ്ലിം എന്നാ നാമം ഉള്ളത് കൊണ്ട് അത് പ്രചരിപ്പിക്കാനും എളുപ്പമാണല്ലോ. അല്ലെങ്കിലും ഒബാമയുടെ പേരില്‍ ഹുസൈന്‍ എന്നാ നാമം കണ്ടത് കൊണ്ട് അയാളെ പോലും ഭീകര വാദി ആക്കിയ അമേരിക്കക്കാര്‍ സൗദി അറബിയില്‍ നിന്നും മറ്റു നാടുകളില്‍ നിന്നും ഒക്കെ അഹമദ് മുഹമ്മദ്‌ അബ്ദുള്ള തുടങ്ങിയ ചില പ്രത്യക പേരുകള്‍ പണം അയക്കുന്നവരുടെയോ കൈപറ്റുന്നവരുടെയോ പേരുകളില്‍ ഉണ്ടായിരുന്നു എങ്കില്‍ ആ പണം തടഞ്ഞു വെക്കുകയും പ്രത്യക അന്വേഷണത്തിന്റെ പേര് പറഞ്ഞു മാസങ്ങളോളം വൈകിക്കുകയും ചെയ്തിരുന്നത് മലയാളികള്‍ അടക്കമുള്ള പലര്‍ക്കും അനുഭവവും ആണല്ലോ. ഭീകര വാദികള്‍ എന്ന് മുദ്ര കുത്താന്‍ കഴിഞ്ഞാല്‍ പിന്നെ അവരെ സമൂഹം അകറ്റി നിര്‍ത്തും. അത് മൂലം അവരുടെയും അവര്‍ തുണക്കുന്ന പാര്‍ടിയുടെയും അവരെ തുണക്കുന്ന പാര്‍ടിയുടെയും ശക്തി കുറയും.
ഇത് തന്നെയാണ് മറ്റു പാര്‍ടികളുടെയും സ്ഥിതി. മാര്‍ക്സിസ്റ്റു പാര്‍ടിക്കെതിരെ വര്‍ഗീയ വിഷം തെളിച്ച്ചിട്ടു കാര്യമില്ല. അവര്‍ക്ക് നല്ലത് മുതലാളിത്ത വിഷം ആണ്. അവിടെ അച്യുതാനന്ദനെ ഒരു ചേരിയിലും പിണറായിയെ ഒരു ചേരിയിലും ഇരുത്താം. മാത്രവുമല്ല ജന്മനാ ഒരു വിഭാഗീയ വാദിയാണ് അച്യുതാനന്ദന്‍ എന്നാണു ജോണ് ബ്രിട്ടാസ് പറയുന്നത്. അച്യുതാനന്ദ സ്നേഹികള്‍ക്ക് അത് പോരെ ചോര തിളക്കാന്‍. കൊക്കോകോല സമരം പ്രാദേശികം എന്ന് പറയുന്നതോടെ പ്രകൃതി സ്നേഹം പൊതിഞ്ഞു കൊണ്ട് നടക്കുന്നവരും എതിരാകും. അങ്ങിനെ അവിടെയും ഒരു വിഭാഗീയത ഉറപ്പായി. പിന്നെ ഉള്ളത് കൊണ്ഗ്രെസ്സ് ആണ്. ഈ രണ്ടു വിഷവും അവിടെ ഏല്‍ക്കില്ല. അവിടെ വിലപ്പോകുന്നത് ഇന്ത്യയെ തകര്‍ക്കാന്‍ വന്നവരെ പിടികൂടാന്‍ താല്പര്യം കാണിച്ചില്ല എന്ന് പറയുന്നതാണ്. ഒരു രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ രാജ്യം ബോംബിട്ടു നശിപ്പിക്കാന്‍ വന്ന ഒരാളെ പിടി കിട്ടിയിട്ടും ഞങ്ങള്‍ക്കവനെ വേണമെന്നില്ല നിങ്ങള്‍ തന്നെ കൊണ്ട് പൊയ്ക്കോളൂ എന്ന് കൊണ്ട് വന്നവനോട്‌ രഹസ്യം പറയുകയും പരസ്യമായി ഞങ്ങള്‍ക്ക് തരൂ എന്ന് പറയുകയും ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ ചതിയുണ്ടോ. ഇങ്ങിനെ ഈ നാടിനെ മുഴുവന്‍ ചതിച്ചു നടക്കുന്ന ഒരു സര്‍ക്കാരിനെതിരെ കലാപം നടത്തണമെന്ന് ആ നാടുകാര്‍ക്ക് തോന്നിയാല്‍ അതിശയിക്കാനുണ്ടോ. ഇല്ല. അപ്പോള്‍ നേത്രത്വം ഇല്ലാത്ത ഒരു പാട് കൂട്ടങ്ങള്‍ ആയി മാറും ഇന്ത്യ. അതിലൂടെ തങ്ങള്‍ക്കു തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ആകും. ഇന്ന് കലാപങ്ങള്‍ നടക്കുന്ന മറ്റു നാടുകളിലെ പോലെ ഇന്ത്യയിലും നടന്നെകാം എന്നാ മോഹം. പക്ഷെ അതില്‍ അവര്‍ അല്പം വിജയിച്ചോ എന്ന് തീര്‍ച്ചയായും നാം സംശയിക്കേണ്ടി ഇരിക്കുന്നു. അവര്‍ പറയുന്ന കാര്യങ്ങള്‍ വിളിച്ചു പറയുകയും ചര്‍ച്ച നടത്തി സമയം കൊല്ലുകയും ചെയ്യുന്ന പത്രക്കാര്‍ അതിനു വളം നല്‍കുന്നു.
ഇനി നമ്മുടെ ചില അല്പന്മാരും സ്വന്തം കാര്യക്കാരും ആയ രാഷ്ട്രീയക്കാരെ കുറിച്ചാണ്. ഞങ്ങള്‍ രഹസ്യമായിട്ടല്ല കണ്ടത്, സൌഹൃദ സംഭാഷണം ആയിരുന്നു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നും ഇവരൊക്കെ കെട്ടിയിരിക്കുന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ മൂത്താപ്പാന്റെ മകളെ ആണെന്ന്. അവര്‍ വന്നിരുന്നത് വല്ലിമ്മന്റെ ചാവടിയന്തിരത്തിനു വിളിക്കാന്‍ വന്നതായിരുന്നു എന്ന്. അമേരിക്കക്കാരന് അവന്റെ പണി അറിയാം. എന്നാല്‍ എന്റെ ഇന്ത്യക്കാരാ നീ ഇന്നും അവനെ കാണുമ്പോള്‍ യജമാനനെ കണ്ടാല്‍ വാലാട്ടുന്ന പട്ടിയെ പോലെ അവന്റെ മുന്നില്‍ തല കുനിക്കുന്നു. ഈ നാടിന്റെ രഹസ്യങ്ങള്‍ എന്ത് സൌഹ്രദത്തിന്റെ പേരില്‍ ആണ് നിങ്ങള്‍ അവര്‍ക്ക് മുന്നില്‍ കെട്ടഴിച്ചത്. സര്‍ക്കാര്‍ ഏല്‍പിച്ച, പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ ഒന്നും ഇല്ലാതെ അമേരിക്കയുടെ മുന്നില്‍ ഈ നാട്ടിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തിക്കൊടുത്ത രാഷ്ട്രീയക്കാരെ പ്രത്യകിച്ചും മുന്‍ മന്ത്രിമാര്‍ അടക്കമുള്ള സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ അറിയുന്നവരെ ചാര പ്രവര്‍ത്തനത്തിന് കേസെടുക്കണം. മാലി യുവതികള്‍ നാട് വിട്ടു പോകാന്‍ അല്പം വൈകിയപ്പോഴെക്ക് ചാരപ്രവര്‍ത്തി പറഞ്ഞു കേസെടുത്ത നമ്മുടെ സര്‍ക്കാര്‍ മന്ത്രിമാര്‍ ആയും ഉദ്യോഗസ്ഥന്മാര്‍ ആയും പ്രവര്‍ത്തിച്ച വ്യക്തികള്‍ മന്ത്രി സഭയുടെയോ സര്‍ക്കാരിന്റെയോ തങ്ങളുടെ പാര്‍ട്ടിയുടെയോ അറിവും സമ്മതവും ഇല്ലാതെ വിദേശികള്‍ക്ക് പ്രത്യകിച്ചും നയ തന്ത്ര പ്രതിനിധികളോട് ഈ നാടിന്റെ അവസ്ഥ തുറന്നു കാണിച്ചു കൊടുത്ത ഇവര്‍ ചാരന്മാര്‍ തന്നെ.



Saturday, September 3, 2011

സ്ത്രീ ധനം സംഘടനകള്‍ പാലിക്കേണ്ട മര്യാദകള്‍.


കേരളം ഇന്ന് സ്ത്രീധനത്തിന്റെയും സ്ത്രീ പീഡനങ്ങളുടെയും കാര്യത്തില്‍ സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുന്ന ഒരു കാലം ആണ്. മിക്ക സ്ത്രീ പീഡന കഥകളും സ്ത്രീ ധനത്തിന്റെ പേരില്‍ ആണ് എന്നുള്ളതും നമ്മുടെ പീഡന പ്രശസ്തി വര്‍ധിപ്പിക്കുന്നു. വിദ്യ സമ്പന്ന സമൂഹങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനവും വിവാഹ മോചനവും എന്നത് വീണ്ടും നമുക്ക് ആവേശം നല്‍കുന്ന വാര്‍ത്ത തന്നെ. അല്ല നമുക്ക് കേരളീയര്‍ക്ക് അങ്ങിനെ ഒക്കെ അല്ലെ നമ്മുടെ നാട്ടിന്റെ പേര് ഗിന്നെസ് ബുക്കില്‍ എത്തിക്കാന്‍ കഴിയൂ. ഇത്തരം ഒന്നാംതരം ഒരു ചെറ്റത്തരം പ്രോത്സാഹിപ്പിക്കാന്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ നാട്ടിലെ ചില സംഘടനകള്‍ കൂടെ ഉണ്ട് എന്നറിയുമ്പോള്‍ എങ്ങിനെ സന്തോഷിക്കാതിരിക്കും. പറഞ്ഞു വരുന്നത് നല്ല മനസ്തിതിയോടു കൂടെ നല്ല ചില സുഹൃത്തുക്കള്‍ ഒന്നാംതരം ഒരു സംഘടനയുടെ പേരില്‍ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ആ സംഘടനയുടെ ആശയങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും എതിരാകുന്നു എന്ന് ചിന്തിക്കാന്‍ ആണ്. തങ്ങള്‍ നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു തിന്മക്കെതിരെ തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആ തിന്മക്കു തന്നെ പ്രചോദനം ആകുന്നതു എങ്ങിനെ എന്ന് ചിന്തിക്കുന്നതിനു വേണ്ടിയാണ്.
ഈ അടുത്തു ഗള്‍ഫിലുള്ള ഒരു പ്രവാസി സംഘടനയുടെ ഒരു ശാഖ തങ്ങളുടെ നാട്ടില്‍ വെച്ചു ഒരു സമൂഹ വിവാഹം നടത്തി. നേതാക്കള്‍ അടക്കം പങ്കെടുത്ത ആ സമൂഹ വിവാഹം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ഒരു പക്ഷെ സ്ത്രീധനം എന്ന ഒരു തിന്മക്കെതിരെ ഉള്ള ഒരു ചിന്ത ആയിരിക്കാം. തങ്ങളുടെ സഹോദരികളും കൂട്ടുകാരികളും അയല്‍ക്കാരികളും ആയ ഒരു പറ്റം സ്ത്രീകള്‍ ഈ തിന്മയുടെ ബലിയാടുകള്‍ ആകുന്നതു കൊണ്ടുണ്ടായ മാനസിക പിരിമുറുക്കം ആയിരിക്കാം. തങ്ങള്‍ വിവാഹിതരായി മക്കളുടെ കയ്യും പിടിച്ചു നടന്നകലുന്നത് നോക്കി നില്‍ക്കുന്ന തന്റെ കളിക്കൂട്ടുകാരിയായിരുന്ന അയല്‍ക്കാരിയുടെ വിഷാദം തുളുമ്പുന്ന മുഖം മനസ്സില്‍ നിന്ന് മായാത്തത് കൊണ്ടായിരിക്കാം. നിങ്ങളുടെ ഉദ്ദേശം നല്ലത് തന്നെ. അന്യന്റെ സങ്കടം ഏറ്റെടുക്കാന്‍ ഉള്ള തീരുമാനം ശ്ലാഖനീയം തന്നെ. എന്നാല്‍ ഓര്‍ക്കുക, നിങ്ങള്‍ അറിയാതെ ചെയ്യുന്ന ഈ സഹായം ഈ തിന്മക്ക്‌ വളം വെച്ചു കൊടുക്കുന്നു എന്ന് നിങ്ങള്‍ തിരിച്ചറിയണം. അതിനു നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിലേക്ക് നമ്മള്‍ ഒന്ന് ഇറങ്ങി വന്നു ചിന്തിക്കണം നമ്മുടെ നാട്ടിലെ സാമ്പത്തിക സ്ഥിതി അനുസരിച്ചു നമുക്ക് മോന്നായി തരാം തിരിക്കാം. തന്റെ സമ്പാദ്യം കൊണ്ട് തന്റെ ദിനം ദിന ചെലവുകള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന ദരിദ്രര്‍. തന്റെ വരുമാനം കൊണ്ട് അന്യന്റെ സഹായം ഇല്ലെങ്കില്‍ കൂടി ദിനം ദിന ചെലവുകള്‍ നടന്നു പോവുകയും എന്നാല്‍ അടുത്ത ദിവസത്തിനു ഒന്നും മാറ്റിവെക്കാന്‍ ബാക്കി വരാതിരിക്കുകയും ചെയ്യുന്ന സാധാരണക്കാര്‍. തന്റെ വരുമാനം തന്റെ ചെലവുകള്‍ക്ക്‌ ഉപയോഗിച്ചാലും സമ്പാദിച്ചു വെക്കാന്‍ ബാക്കി വരുന്ന സമ്പന്നര്‍. ഇതില്‍ സമ്പന്നനെ സംബന്ധിച്ചു സ്ത്രീധന സമ്പ്രദായം ഉണ്ടാകുന്നതും ഇല്ലാതെ ഇരിക്കുന്നതും ഒരു പോലെ തന്നെയാണ്. കാരണം അവര്‍ക്ക് സ്ത്രീധനം നല്‍കാന്‍ ഒരു ബുദ്ധി മുട്ടും ഉണ്ടാവുകയില്ല. കാരണം അവരുടെ കയ്യില്‍ ആവശ്യത്തിനുള്ള സമ്പാദ്യം ഉണ്ട്. ദരിദ്രനെ സംബന്ധിച്ചു സ്ത്രീധ്ഹണം പ്രശ്നമല്ല എന്ന് മാത്രമല്ല ഒരു വേള അവരില്‍ ചിലരെങ്കിലും അതിനെ വരുമാന മാര്‍ഗം ആയി കാണുകയും ചെയ്യുന്നു. കാരണം അവരുടെ മക്കളുടെ കല്യാണം നടത്താന്‍ ഇത്തരം സംഘടനകളും പള്ളി കമ്മിറ്റികളും കര യോഗങ്ങളും നാട്ടുകാരും എല്ലാം നടത്തിക്കൊടുക്കും. എന്ന് മാത്രമല്ല പലപ്പോഴും വല്ലതും ഒക്കെ ബാക്കി വരികയും ചെയ്യും. നാട്ടുകാര്‍ പിരിവെടുത്തു പെന്‍ കുട്ടികളെ കെട്ടിക്കുന്നു. എന്നാല്‍ അവരുടെ ആണ്‍ മക്കള്‍ കല്യാണം കഴിക്കുമ്പോള്‍ ഇതൊന്നും നാട്ടുകാര്‍ അറിയാറുമില്ല. അതിനാല്‍ അവര്‍ ഇപ്പോഴും ഇതിനെ പ്രോത്സാഹിപ്പിക്കും. കാരണം ഇത് ദരിദ്രരുടെ ഒരു സമ്പാദന മാര്‍ഗ്ഗം ആണ്. എന്നാല്‍ സാധാരണക്കാരന്റെ അവസ്ഥയാണ് പരിതാപകരം. കാരണം അവന്റെ കയ്യില്‍ ഒന്നും നീക്കിയിരുപ്പ് ഉണ്ടാവുകയില്ല. എന്നാല്‍ അവരെ സഹായിക്കാനും ആരെയും കാണില്ല.
അത് കൊണ്ട് തന്നെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്‍ ആണ് ഇതിന്റെ ദൂഷ്യം അനുഭവിക്കുന്നത്. ഇത്രയും പറയാന്‍ കാരണം ഇത്തരം അനാചാരങ്ങള്‍ മുഴുവന്‍ നാം നടപ്പിലാക്കി സമ്പന്നരുടെ പേരില്‍ കുറ്റം ചാര്‍ത്തുന്ന ഒരു സ്വഭാവം നമുക്കുണ്ട്. ഇനി ഞാന്‍ പറയുന്നത് അംഗീകരിക്കാന്‍ വൈമനസ്യം ഉള്ളവര്‍ ഉണ്ടാകാം. അവര്‍ ഒരു കാര്യം ചെയ്യുക. നിങ്ങളുടെ നാട്ടിലെ അവിവാഹിതരായ പെണ്‍കുട്ടികളുടെ കണക്കെടുക്കുക. അതില്‍ തൊണ്ണൂറ്റി അഞ്ചു ശതമാനവും സാധാരണക്കാര്‍ ആണെന്ന് കാണാം. ശാരീരികമോ മാനസികമോ ആരോഗ്യ പരമോ ആയ കാരണങ്ങള്‍ ഇല്ലാതെ അവിവാഹിതര്‍ ആകുന്ന ദരിദ്ര കുടുംബത്തിലെയും സമ്പന്നരുടെയും കുട്ടികള്‍ താരതമ്യേന കുറവാണ് എന്ന് കാണാം.
മാത്രമല്ല സ്ത്രീധനം വാങ്ങാതെ കല്യാണം അന്വേഷിക്കുക ആണെങ്കില്‍ അയാള്‍ ദുസ്വഭാവം കൊണ്ട് പെണ്ണ് കിട്ടാത്തവാണോ മാനസികമായി സുഖം ഇല്ലാത്തവനോ ആണെന്ന രീതിയില്‍ അയാളെ കുറിച്ചു പെണ്ണിന്റെ വീട്ടുകാര്‍ അന്വേഷിക്കുന്നതും നിങ്ങള്ക്ക് കാണാം.
നമ്മുടെ നാട്ടില്‍ എന്തൊക്കെ പറഞ്ഞാലും ശരി ഇന്നും കൂടുതല്‍ സ്ത്രീധനം വാങ്ങുന്നത് അഭിമാനത്തിന്റെ അളവ് കോല്‍ ആയി കാണുന്നവര്‍ ഒരു പാട് ഉണ്ട്. ഇത് മാറിയെ തീരൂ. ഇത് മാറ്റാന്‍ ആയിരിക്കണം ഇത്തരം സംഘടനകള്‍ ശ്രമിക്കേണ്ടത്. അതെങ്ങിനെ നടക്കും. നമ്മുടെ പെണ്‍കുട്ടികളുടെ ഭാവി വെച്ചു ഒരു പരീക്ഷണം നടത്തണം എന്ന് പറയാന്‍ എനിക്ക് കഴിയില്ല. അത് കൊണ്ട് തന്നെ നിങ്ങളുടെ പെണ് കുട്ടികള്‍ക്കോ പെങ്ങന്മാര്‍ക്കോ സ്ത്രീധനം കൊടുക്കരുത് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. അത് നടപ്പുള്ള കാര്യവും അല്ല. എന്നാല്‍ സ്ത്രീധനം വാങ്ങുന്ന വരന്റെ കല്യാണത്തില്‍ ഞങ്ങള്‍ പങ്കെടുക്കില്ല എന്ന് തീരുമാനിക്കാന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയും. സ്ത്രീധനം കൊടുക്കാന്‍ ഞങ്ങള്‍ സഹായിക്കില്ല എന്ന് തീരുമാനിക്കട്ടെ. അപ്പോള്‍ തീര്‍ച്ചയായും ഒരു ചോദ്യം വരും. ദരിദ്രരായ കുട്ടികള്‍ വിവാഹിതരാകെ മുരടിച്ചു പോകട്ടെ എന്നാണോ എന്റെ അഭിപ്രായം എന്ന്. ഒരു പെണ്‍കുട്ടി അവളുടെ ഏറ്റവും വലിയ മോഹമായ വിവാഹത്തിനു ഒഴിഞ്ഞ കാതുകളും കാലിയായ കഴുത്തുകളും ആയിട്ടാണോ ഭര്‍ത്താവിന്റെ വീട്ടിലേക്കു കയറി ചെല്ലേണ്ടത് എന്ന്. അങ്ങിനെ അല്ല. പകരം പെണ്‍കുട്ടിയുടെ ഏറ്റവും വലിയ അഭിമാനവും ധൈര്യവും അവള്‍ക്കു വേണ്ടത് അവളുടെ ഭര്‍ത്താവ് തന്നെ ഒരുക്കുക എന്നതാണ് എന്ന് മനസ്സിലാക്കുകയും നിങ്ങള്‍ അവള്‍ക്കു നല്‍കാന്‍ ഉദ്ദേശിച്ച സഹായം അവള്‍ക്കു വേണ്ടി വസ്ത്രവും ആഭരണങ്ങളും ഒരുക്കൂന്നതിനു പുരുഷന് നല്‍കുകയും അങ്ങിനെ അവന്‍ കൊണ്ട് വരുന്ന ആഭരണങ്ങളും വസ്ത്രങ്ങളും അഭിമാനത്തോടെ അണിയാന്‍ അവള്‍ക്കു അവസരം നല്‍കുകയും ചെയ്യുക. അല്ലാതെ ആരെന്നറിയാത്ത എവിടത്തുകാരന്‍ ആണെന്നോ അറിയാത്ത ആരെല്ലാമോ നല്‍കിയ ഒരു വേള അഭിമാനത്തോടെ ധരിക്കാന്‍ മനസ്സ് സമ്മതിക്കാത്ത വസ്ത്രം ധരിച്ചല്ല,ആഭരണം അണിഞ്ഞു അല്ല അവളെ അവളുടെ മണവാളന്റെ മുന്നിലേക്ക്‌ അയക്കേണ്ടത്. ആദ്യമായി ഒരു പെണ്ണിന് നല്‍കേണ്ട മഹര് പോലും വാങ്ങാന്‍ പെണ്ണിന്റെ പിതാവില്‍ നിന്ന് ഇരന്നു വാങ്ങുന്ന പുരുഷനേക്കാള്‍ അന്യന്റെ കയ്യില്‍ നിന്ന് യാചിച്ചെങ്കിലും തനിക്കു വേണ്ടത് ഒരുക്കുന്ന ഭര്‍ത്താവ് തന്നെയാണ് അവളുടെ അഭിമാനം എന്ന് ഈ സമൂഹത്തിനു നിങ്ങള്‍ മനസ്സിലാക്കി കൊടുക്കണം. ഇനി സ്ത്രീധനം എതിര്‍ക്കുന്നവരെ കുറിച്ചു പറഞ്ഞു കേള്‍ക്കുന്ന ഒരു പതിവ് പരാതിയുണ്ട്. അവരൊക്കെ നല്ല പോലെ ഉള്ള കുടുംബത്തില്‍ നിന്നാണ് കെട്ടിയത്, അല്ലെങ്കില്‍ അവര്‍ പറഞ്ഞില്ലെങ്കിലും അവള്‍ക്കു നല്ല പോലെ കിട്ടും എന്ന് അറിയാവുന്നത് കൊണ്ടാണ് ആ കല്യാണം നടത്തിയത്. ഇപ്പോള്‍ കിട്ടിയില്ലെങ്കില്‍ എന്താ വാപ്പ മരിച്ചാല്‍ കിട്ടും എന്ന് അറിയാവുന്ന വീട്ടില്‍ നിന്നല്ലേ കെട്ടിയത്. തുടങ്ങിയ വിമര്‍ശനങ്ങള്‍. അതില്‍ മിക്കതും സ്ത്രീധന വിരുദ്ധരെ നിരുല്സഹപ്പെടുത്താന്‍ നമ്മുടെ സമൂഹം കണ്ടെത്തിയ ഒരു മാര്‍ഗ്ഗം ആണെങ്കില്‍ കൂടി ചിലരിലെങ്കിലും അത് സത്യം ആയിരിക്കാം. കൂട്ടത്തില്‍ ഞാന്‍ മുകളില്‍ പ്രസ്താവിച്ച സംഘടനയുടെ ഒരു പ്രവര്‍ത്തകന്‍ സ്ത്രീധനത്തെ ന്യായീകരിച്ചു കൊണ്ട് അവരുടെ ബയ്ലക്സിലെ ചാറ്റ് റൂമില്‍ ഒരിക്കല്‍ ഒരു പുതിയ തത്വ ശാസ്ത്രം അവതരിപ്പിക്കുന്നത്‌ കേട്ടതും കൂടെ പറയട്ടെ. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ പണക്കാരായ എത്രയോ പെണ്‍കുട്ടികള്‍ സ്ത്രീധന സമ്പ്രദായം ഇല്ലായിരുന്നു എങ്കില്‍ സൌന്ദര്യം കുറഞ്ഞു എന്ന കാരണത്താല്‍ കല്യാണം നടക്കാതെ നിന്ന് പോകുമായിരുന്നു എന്നാണു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ ഒരു വിധം അന്ഗീകരിക്കാവുന്നതാണ്. എന്നാല്‍ നാം മനസ്സിലാക്കേണ്ട ഒരു വസ്തുത ഇങ്ങിനെ കല്യാണം നടക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നവര്‍ സ്ത്രീധനം നല്‍കാന്‍ കഴിയാത്തവരെക്കാലും പതിന്മടങ്ങ്‌ കുറവാണ് എന്നതാണ്. മാത്രമല്ല ഇങ്ങിനെ സാമ്പത്തിക സഹായം ഭര്‍തൃ വീടുകളില്‍ നിന്ന് കിട്ടിക്കണ്ടവര്‍ ആണ് കൂടുതലും വിവാഹ തട്ടിപ്പുമായി സമൂഹത്തില്‍ അരങ്ങു തകര്‍ക്കുന്നത് എന്ന് ഓര്‍ക്കണം. സൌന്ദര്യം കുറഞ്ഞ കാരണത്താല്‍ എന്തും കൊടുത്ത് ഇങ്ങിനെ കെട്ടിക്കുന്ന പെണ്ണിന്റെ ആഭരണങ്ങളും മറ്റും ഊറി വാങ്ങി അവളെ വഴിയാധാരം ആക്കുന്ന പ്രവണത ദിനേന കൂടുകയാണ് എന്ന് ഓര്‍ക്കണം. ഇനി മുകളില്‍ പറഞ്ഞ പരാതികളിലേക്ക് വരാം. സ്ത്രീധനം എന്ന ഒരു ഏര്‍പ്പാട് ഇല്ലാതെ ആണ് നമ്മുടെ നാടുകളിലെ വിവാഹം നടക്കുന്നത് എങ്കില്‍ ഇതൊരു കുടുംബവും അവര്‍ക്ക് സാമ്പത്തികവും മതപരവും വിദ്യാഭ്യാസ പരവും ആയി തുല്യരായ വിവാഹങ്ങള്‍ മാത്രമേ നടത്തൂ. അതിനാല്‍ കുടുംബങ്ങള്‍ തമ്മിലുള്ള ഉച്ച നീച്ചത്തങ്ങള്‍ ഒരു പരിധി വരെ കുറയുകയും അത് മൂലം ഉണ്ടാകുന്ന വഴക്കുകള്‍ ഇല്ലാതാകുകയും ചെയ്യും. മാത്രമല്ല. ധനം കൂടുതല്‍ ഉള്ളതും സ്ത്രീധനം കൂടുതല്‍ ലഭിക്കുന്നതുമായ പെണ്‍കുട്ടികളെ തിരഞ്ഞു പിടിക്കുന്ന ആണ്‍ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രവണത ഇല്ലാതാകുകയും തങ്ങലോടോപ്പമോ തങ്ങളേക്കാള്‍ കുറവോ ധനസ്ഥിതി ഉള്ള കുടുംബങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ തിരയും. അത് കൊണ്ട് തന്നെ എല്ലാ വിഭാഗം ആളുകളിലെ പെണ്‍കുട്ടികളെയും തിരഞ്ഞു വരാന്‍ അതാതു തരക്കാരായ ആണ്‍കുട്ടികള്‍ ഉണ്ടാകും. സ്ത്രീ ധന പീഡനങ്ങള്‍ കുറയും എന്ന് മാത്രമല്ല ചില ചെറിയ സൌന്ദര്യ പിണക്കങ്ങള്‍ക്ക്‌ പോലും വനിതാ കമ്മീഷന്റെ മുന്നില്‍ ഇല്ലാത്ത സ്ത്രീധന പീഡനം പറഞ്ഞു കേസ് കൊടുക്കുന്ന പ്രവണത പെണ്‍കുട്ടികളുടെ കുടുംബങ്ങളിലും ഇല്ലാതെ ആകും. അതിനാല്‍ പ്രിയ സംഘടനാ പ്രവര്‍ത്തകരെ ഒന്നിക്കുക സ്ത്രീധനത്തിനെതിരെ. മാതൃക കാണിക്കുക സ്ത്രീധനം വാങ്ങാതെ. ഉപരോധിക്കുക സ്ത്രീധനം വാങ്ങുന്നവരെ സഹായിക്കാതിരിക്കുക സ്ത്രീധനം കൊടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുക സ്ത്രീധനം വാങ്ങാത്തവരെ.

Saturday, August 13, 2011

മുസ്ലിമേ നീ എന്തിനു നോമ്പ് നോല്കുന്നു.

ഞാന്‍ മുസ്ലിമാണ്. ഇത് ഞങ്ങളുടെ അനുഗ്രഹീത മാസം റമദാന്‍ ആണ്. അന്ന് ഞങ്ങള്‍ നോമ്പ് നോല്‍ക്കും. എന്തൊക്കെ വയാടിത്തരങ്ങള്‍ ആണ് മുസ്ലിംകള്‍ വെച്ചു കാച്ചുക. സത്യം പറഞ്ഞാല്‍ റമദാന്‍ ഇന്ന് മുസ്ലിമിന് ഏറ്റവും അധികം മാനക്കെടിന്റെ മാസം ആണ്. മുസ്ലിമ്കല്‍ക്കായി പ്രത്യകം ടി വി യിലും മറ്റും കാണുന്ന പരിപാടികള്‍ കാണുമ്പോള്‍ ഞാന്‍ മുസ്ലിം ആണ് എന്ന് പറയാന്‍ പോലും നാണിക്കണം. സത്യം പറഞ്ഞാല്‍ ഒരു അമുസ്ലിം സഹോദരന്റെ മുന്നില്‍ നിന്ന് റമദാന്‍ മാസത്തില്‍ ടി വി കാണുകയോ പത്രം വായിക്കുകയോ എന്തിനേറെ ഒരു മാസിക വാങ്ങുകയോ പോലും ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥിതിയിലേക്കാണ് ഇന്നത്തെ മുസ്ലിംകള്‍ റമദാനെ എത്തിച്ചിരിക്കുന്നത്. അതിനു എല്ലാ നാടുകളും തുല്യമാണ് താനും. ഇന്നത്തെ സ്ഥിതിയെങ്ങാനും അല്ലാഹു വിന്റെ റസൂല്‍ കണ്ടിരുന്നെങ്കില്‍ റമദാന്‍ മാസം ഈ സമുദായത്തെ എല്പിക്കുകയില്ലായിരുന്നു. അത്രയധികം ഈ സമുദായം റമദാനിനെ കൊഞ്ഞനം കുത്തുന്നു. ആഡംബരവും പൊങ്ങച്ചവും കാണിക്കാനും തിന്നു മുടിക്കാനും ആയി ഒരു മാസം. ഒരു മനുഷ്യന് പട്ടിണി എന്താണെന്ന് അനുഭവിച്ചു അറിയാനും അത് മൂലം തന്റെ സഹജീവിയോടു കരുണയോടു കൂടി പെരുമാറാനും പഠിപ്പിക്കാന്‍ അള്ളാഹു നിര്‍ബന്ധമാക്കിയ നോമ്പ് സല്കാരങ്ങള്‍ നടത്താനും തന്റെ വയറു മുട്ടെ തിന്നു മറ്റുള്ളവരെ കൂടി പട്ടിണി ആക്കാനും ഈ സമുദായം വിനിയോഗിക്കുന്നു. മുസ്ലിമിന്റെ ഈ പൊങ്ങച്ചം കൊണ്ട് ചന്തകളില്‍ സാധനങ്ങള്‍ക്ക് വില കൂടുകയും മറ്റു ഇതര സമുദായങ്ങള്‍ കൂടി ബുദ്ധിമുട്ടുകയും അവര്‍ ഈ റമദാനിനെ വളരെ നീരസത്തോട് കൂടി വരവേല്‍ക്കുകയും ചെയ്യുന്നു. ഇതിനൊക്കെ ആരാണ് ഉത്തരവാദി. മറ്റു മാസങ്ങളേക്കാള്‍ കൂടുതല്‍ ചെലവ് റമദാനിലെ ഭക്ഷണത്തിനു വരുന്ന ഒരു വീട്ടുകാരന്‍ പറയണം നീ എവിടെ നോമ്പ് നോറ്റു എന്ന്. നീ നോമ്പ് നോറ്റിട്ടില്ല. നോമ്പ് നോട്ടിരുന്നു എങ്കില്‍ എന്താണ് പട്ടിണി എന്ന് നിനക്ക് മനസ്സിലാകും. മറ്റു ദിവസങ്ങളേക്കാള്‍ കുറഞ്ഞ സംഖ്യ മത്രമേ നിനക്ക് ഭക്ഷണത്തിനു വേണ്ടി വരൂ റജബിലും ശബാനിലും ഉള്ളതിന്റെ അത്രയോ അതിലധികമോ നീ ചെലവക്കുമ്പോള്‍ നീ നിന്റെ ഭക്ഷണത്തിന്റെ സമയം മാറ്റി എന്ന് പറയാം അല്ലാതെ നോമ്പ് നോറ്റു എന്ന് പറയരുത്. രണ്ടരക്കും മൂന്നു മണിക്കും ഭക്ഷണം കഴിക്കുന്ന നമ്മള്‍ ചില അവസരങ്ങളില്‍ വല്ല കല്യാണത്തിനോ മറ്റോ ചെന്നാലും ഒക്കെ പതിനൊന്നിനും പന്ത്രണ്ടിനും ഒക്കെ ഭക്ഷണം കഴിക്കുന്നില്ലേ. അത് പോലെ മാത്രമേ ഈ നോമ്പിനെ കണക്കാക്കാവൂ. പിന്നെ എല്ലാ പോങ്ങച്ചങ്ങള്‍ക്കുമുള്ള ഒരു കാലം. അയലത്തുകാരന്‍ എത്ര പേരെ വിളിച്ചു സദ്യ നടത്തി എന്ന് നോക്കി തൂക്കം ഒപ്പിച്ചു സദ്യ നടത്താനുള്ള ഒരു സമയം ആക്കി ഇതിനെ മാറ്റുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് മക്കയില്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹ്രത്ത് തന്റെ പിതാവിന് ഫോണ്‍ ചെയ്തത് ഞാന്‍ ഇവിടെ സൂചിപ്പിക്കട്ടെ. എന്നിട്ട് വിലയിരുത്തുക റമദാനിനെ ഈ രൂപത്തില്‍ കണ്ടവര്‍ക്ക് ഇത് നോമ്പ് കാലം ആണോ എന്ന്. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണിവരെ ഒരു ലോഡ്ഗില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സ്നേഹിതന്‍ അവിടെ അടുത്തുള്ള ഒരു അലക്ക് കട വിലക്കെടുത്തിരുന്നു. പകല്‍ പന്ത്രണ്ടു മണിക്കൂര്‍ അന്യന്റെ ശകാരവും കേട്ട് ജോലി ചെയ്തു തളര്‍ന്നാലും അതൊന്നും വകവെക്കാതെ രാത്രി എട്ടു മണി അയാള്‍ അയാള്‍ ആ കടയിലേക്ക് വരും. അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണുകള്‍ വ്യാപകം ആയിരുന്നില്ല. പെട്ടെന്ന് മക്കയിലെ കുറെ ഫോണുകള്‍ ഇന്റര്‍ നാഷണല്‍ ആയി മാറി. വെറും ലോക്കല്‍ ഫോണുകളില്‍ പെട്ടെന്ന് പൂജ്യം കേറി വരികയും റമദാനിലെ അവസാനത്തെ പത്തു ആകുകയും അന്നത്തെ രാജാവായിരുന്ന ഫഹദ് രാജാവ് അസുഖം ആയി ഇരിക്കുകയും ചെയ്ത അവസരത്തിലായിരുന്നു ഇത്. അങ്ങിനെ അദ്ദേഹം മക്കയിലെ തീര്താടകര്‍ക്ക് സൌജന്യമായി നല്‍കിയ ഒരു സേവനം ആണ് ഇതെന്ന് ഇതിനു ബില്‍ വരില്ല എന്നും ഉള്ള ഒരു കിംവദന്തി പരന്നപ്പോള്‍ കിട്ടിയ സാഹചര്യം മുതലാക്കുക എന്നാ ഉദ്ദേശത്തോടെ പലരും നാട്ടിലേക്ക് വിളിച്ചു. പലരും വിളിച്ചെങ്കിലും എന്റെ മുന്നില്‍ നിന്ന് എന്റെ ആ സുഹ്ര്ത്തെ അദ്ദേഹത്തിന്‍റെ പിതാവിന് വിളിച്ച ഫോണ്‍ സംഭാഷണം ഇപ്പോഴും ഇടയ്ക്കിടെ എന്റെ കാതില്‍ മുഴങ്ങും. കാരണം എന്തെന്നോ. അത് തന്നെ യാണ് ഈ വിഷയവും. രാവിലെ എട്ടു മണിക്ക് തന്റെ ലോഡ്ഗില്‍ ജോലി ചെയ്യാന്‍ എത്തേണ്ട അയാള്‍ രാത്രി രണ്ടാരയായിട്ടും അദ്ദേഹത്തിന്‍റെ അലക്ക് കടയില്‍ ജോലിയിലാണ്. ഈ സമയത്താണ് അദ്ദേഹം നാട്ടിലേക്ക് വിളിക്കുന്നത്‌. മാത്രവുമല്ല കഴിഞ്ഞ രാത്രിയില്‍ അവരുടെ വീട്ടില്‍ ഒരു ഒന്നാം തരാം നോമ്പ് സല്കാരം കഴിയുകയും ചെയ്തിട്ടുണ്ട്. ഫോണ്‍ എടുത്ത പാടെ അദ്ദേഹത്തിന്‍റെ പിതാവ് കുറച്ചു ഗൌരവ ശബ്ദത്തില്‍ അയാളോട് പറഞ്ഞത് അവര്‍ _അയാളും അയാളുടെ അനുജനും_ അയാളെ നാണം കെടുത്തി എന്നാണു. എന്താണ് കാരണം എന്നാ അയാളുടെ അന്വേഷണത്തിന് അയാള്‍ പറഞ്ഞു തുടങ്ങി നിങ്ങള്‍ ഗള്‍ഫില്‍ പോക്ക് തുടങ്ങിയതിനു ശേഷം ഈ വര്ഷം വരെ എല്ലാ വര്‍ഷവും അന്‍പത ആളുകള്‍ എങ്കിലും പങ്കെടുത്തു കൊണ്ട് ഞാന്‍ ഇവിടെ നോമ്പ് സല്കാരം നടത്താറുണ്ടായിരുന്നു. എന്നാല്‍ ഈ വര്ഷം നിങ്ങളുടെ പണം വരാന്‍ താമസിച്ചു അത് കൊണ്ട് തന്നെ വെറും ഇരുപത്തഞ്ചില്‍ താഴെ ആളുകളെ മാത്രമേ എനിക്ക് സല്കരിക്കാന്‍ പറ്റിയതുള്ളൂ എന്നാണു. ഈ കടയുടെ ആവശ്യത്താലും മറ്റും കുറച്ചു സാമ്പത്തിക ഞെരുക്കം പറ്റിയിരുന്നത്രേ. അതിനാല്‍ അവര്‍ പണം അയക്കാന്‍ താമസിച്ചു. പക്ഷെ എന്നാല് ആ സമയം ആയപ്പോഴേക്കു അവര്‍ പണം എത്തിച്ചിട്ടും ഉണ്ട് എന്ന ഓര്‍ക്കുക. വളരെ ശാന്തനായി അയാള്‍ മൊഴിഞ്ഞ ഒരു ഉത്തരം ഉണ്ട്. ചന്കുള്ളവന് ചിന്കില്‍ തന്നെ തറച്ചു കയറേണ്ട ഒരു ഒന്നാം തരാം ഉത്തരം. അദ്ദേഹം ശാന്തനായി പിതാവിനോട് ചോദിച്ചു അല്ല ഉപ്പാ നിങ്ങള്‍ അത്താഴം കഴിച്ചോ അപൂഴേക്കും കുറച്ചു തണുത്ത പിതാവ് മൊഴിഞ്ഞു, കഴിച്ചു സുബഹിയുടെ ബാങ്കും പ്രതീക്ഷിച്ചു ഇരിക്കുകയാണ് ഇപ്പോള്‍. ഉടന്‍ അയാള്‍ ചോദിച്ചു എന്താണിപ്പോള്‍ കിടക്കുമ്പോള്‍ ഉണ്ടാക്കാരുള്ളത്, പിതാവിന്റെ മറു പടി വല്ല ജീരക കഞ്ഞിയോ എന്തെങ്കിലും ഉണ്ടാക്കി കുടിച്ചു കിടക്കും. അയാള്‍ വീണ്ടും ചോദിച്ചു. എന്തൊക്കെയാണ് നോമ്പ് തുറക്ക് ഉണ്ടാക്കാരുള്ളത്, അയാള്‍ അവിടെ സാധാരണ ഉണ്ടാക്കാറുള്ള വിഭവങ്ങളുടെയും ഇന്നലെ സല്കാരത്തിനു ഉണ്ടാക്കിയ വിഭവങ്ങളുടെയും ഒക്കെ വിശദമായ വിശദീകരണം അയാള്‍ക്ക്‌ നല്‍കി. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ പിതാവിനോട് പറഞ്ഞ വാചകം ഇതാണ്. ഉപ്പാ ഞങ്ങളും നിങ്ങള് തമ്മില്‍ വെറും രണ്ടര മണിക്കൂര്‍ വ്യത്യാസം ആണുള്ളത്. എന്ന് വെച്ചാല്‍ നിങ്ങള്‍ നോമ്പ് തുറന്നു രണ്ടര മണിക്കൂര്‍ കഴിഞ്ഞു ഞങ്ങളും നോമ്പ് തുറക്കും എന്നാല്‍ ഇന്നലെ നോമ്പ് തുറന്നു ഇപ്പോള്‍ ഈ സമയത്തിന്നിടയില്‍ ഞാന്‍ കഴിച്ചത് വെറും രണ്ടു ഈത്തപ്പഴവും ഒരു ഗ്ലാസ്‌ കട്ടന്‍ ചായയും മാത്രമാണ്. ഇനിയും ഒരു മണിക്കൂര്‍ കൂടി എനിക്ക് ഇവിടെ ജോലി ഉണ്ട് പിന്നെ പോകുമ്പോള്‍ അടുത്തുള്ള ഹോട്ടലില്‍ നിന്ന് വല്ല ചോറും കിട്ടിയാല്‍ അതാണ്‌ ഇന്നത്തെ അത്താഴം. ഞങ്ങള്‍ ചെല്ലുന്നതിനു മുന്നേ അവിടെ സാധനം തീരുകയോ അവര്‍ അടക്കുകയോ ചെയ്‌താല്‍ അതും ഇല്ല താനും. എന്നിട്ടും ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നത് ശരിയാണോ എന്ന് നിങ്ങള്‍ ആലോചിക്കണം. ഇത്രയും പറഞ്ഞു വന്നത് ഒരു സമുദായത്തിന്റെ ആരാധനാ അതിന്റെ യഥാര്‍ത്ഥ ഉദ്ദേശത്തില്‍ നിന്നും എത്രമാത്രം അകന്നിരിക്കുന്നു എന്ന് പറയാന്‍ ആണ്. ഒരു ആരാധനയെ എത്ര മാത്രം കമ്പോള വല്കരിക്കപ്പെട്ടിരിക്കുന്നു എന്ന് ഓര്‍മപ്പെടുത്താന്‍ ആണ്. ആരാധനാ ആക്കി മാറ്റേണ്ട ദിവസങ്ങളെ എത്ര മാത്രം ആഘോഷമാക്കുന്നു എന്ന് കാണിക്കാനാണ്, നോക്കണേ ഒരു കാലം. യഥാര്‍ഥത്തില്‍ കോടിക്കണക്കിനു മുസ്ലിംകള്‍ പട്ടിണി കിടക്കുമ്പോള്‍ സ്വാഭാവികമായും കമ്പോളങ്ങളില്‍ സാധനങ്ങളുടെ വില കുറയുകയാണ് ചെയ്യേണ്ടത്. എന്നാല്‍ റമദാന്‍ പ്രമാണിച്ചു സാധനങ്ങള്‍ക്ക് വില കൂടുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുസ്ലിമിന് നാണമാകുന്നു. കാരണം അവന്‍ പട്ടിണി കടക്കുകയല്ല തിന്നു മുടിക്കുകയാണ് എന്ന് അങ്ങാടി പ്പാട്ടായി എന്നര്‍ത്ഥം. മലബാറിലെ റമദാന്‍ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ട് ഈ അടുത്തു ഒരു ടി വി ചാനല്‍ നടത്തിയ വാര്‍ത്താ ക്ലിപ്പിങ്ങുകളില്‍ മലബാരിലുള്ള റമദാന്‍ പ്രത്യക വിഭവങ്ങളെ കുറിച്ചു വിശദീകരിക്കുന്നു. പലര്‍ക്കും ഇതില്‍ പലതിന്റെയും പേര് പോലും അറിയില്ല എന്നും ഇത്തരം രുചികള്‍ ലഭ്യമാവണമെങ്കില്‍ റമദാന്‍ വരണം എന്നും വിശദീകരിക്കപ്പെടുമ്പോള്‍ തല താഴ്ത്തുക അല്ലാതെ മുസ്ലിം എന്ത് ചെയ്യും. രണ്ടോ മൂന്നോ സമയം ഭക്ഷണം കഴിച്ചിരുന്ന വ്യക്തി രാമടാനായത്തില്‍ പിന്നെ നേരം പുലരുവോളം വെട്ടി വിഴുങ്ങുകയും മാധ്യമങ്ങള്‍ പുതിയ രുചികളുടെ കൂട്ടുകളുമായി രംഗത്ത് വരികയും ചെയ്യുമ്പോള്‍ അത് സ്വീകരിക്കുകയും പൊങ്ങച്ചം കാണിക്കുകയും ചെയ്യുന്ന മുസ്ലിമേ ചുരുങ്ങിയത് നീ നോമ്പ് നോറ്റു എന്നെങ്കിലും പറയാതിരുന്നു ഈ സമൂഹത്തിന്റെ ദുഷ്പേരില്‍ നിന്ന് നിങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഒഴിവാക്കി കൊടുക്കണം.
റമദാനില്‍ പുതിയ രുചികള്‍, പുതിയ കലകളും ഗാനങ്ങളും, പുതിയ പാചക പുസ്തകങ്ങള്‍, പുതിയ തരാം സല്കാരങ്ങള്‍, എങ്ങോട്ടാണ് ഈ സമൂഹം റമദാനിനെ കൊണ്ട് ചെന്നിടുന്നത്.

Tuesday, July 26, 2011

ഉദ്യോഗസ്ഥ സമരങ്ങളും മാന്യതയുടെ അതിര്‍ വരമ്പുകളും.

കേരളം അവകാശ സമരങ്ങളുടെ നാടാണ്. എന്നും സമരം. എന്തിനും സമരം. അവകാശങ്ങളെ കുറിച്ചു മാത്രം അന്വേഷിക്കുന്ന കേരളീയന് ഒരിക്കലും കടമകളെ കുറിച്ചു അറിയില്ല. അവനു ആരോടും കടമയില്ല. എന്നാല്‍ കേരളീയന്‍ സമരം ചെയ്യുന്നത് അവകാശങ്ങള്‍ക്ക് വേണ്ടിയാണോ. അല്ല എന്ന് ഏതൊരാള്‍ക്കും മനസ്സിലാകും. ശമ്പളം കൂട്ടി വേണം എന്ന് പറഞ്ഞു സമരം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ സമരം ചെയ്യുന്നത് എന്ത് അവകാശത്തിന്റെ പേരില്‍ ആണ്. ഒരാള്‍ ഒരു കമ്പനിയിലോ സര്‍ക്കാര്‍ സ്ഥാപനത്തിലോ ജോലി ചെയ്യാന്‍ സന്നദ്ധനാവുകയും അതിനു അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യുന്ന സമയത്ത് തന്നെ ആ കമ്പനി അവനു എത്ര ശമ്പളം നല്‍കും എന്ന് വ്യക്തമാക്കുന്നുണ്ട്. അതിനു സമ്മതം ആണെന്ന് രേഖാമൂലം എഴുതി ഒപ്പിട്ടു നല്‍കുകയും ആ വ്യവസ്ഥ പ്രകാരം ജോലി സ്വീകരിക്കുകയും ചെയ്ത ശേഷം പിന്നീട് അതില്‍ കൂടുതല്‍ ലഭിക്കാന്‍ എനിക്ക് അര്‍ഹത ഉണ്ട് എന്ന് പറയുന്നത് മാന്യതുള്ളവര്‍ക്ക് ചേര്‍ന്നതല്ല എന്ന് മാത്രമല്ല അതിനെ ഗുണ്ടായിസം എന്ന് കൂടി പറയേണ്ടി വരും. നൂറു രൂപയ്ക്കു നിങ്ങള്‍ മറ്റൊരാളുമായി കരാറില്‍ ഏര്‍പ്പെട്ട ജോലി കഴിയുമ്പോള്‍ നിങ്ങള്ക്ക് നൂറു രൂപ ലഭിക്കാന്‍ അവകാശം ഉണ്ട്. അത് തൊണ്ണൂറ്റി ഒന്‍പതു രൂപ നല്‍കുമ്പോള്‍ നിങ്ങള്ക്ക് ഒരു രൂപയ്ക്കു അവകാശം ഉണ്ട്. എന്നാല്‍ നൂറ്റി ഒന്ന് രൂപ വേണം എന്ന് പറഞ്ഞാല്‍ അതിനു പറയുന്ന പേര് ഗുണ്ടായിസം എന്ന് തന്നെയാണ്. നിങ്ങളുടെ ജോലി കഴിയുമ്പോള്‍ നിങ്ങള്‍ നല്ല പോലെ ജോലി ചെയ്തു എന്ന് തൊഴില്‍ ദാതാവിന് തോന്നുകയാണെങ്കില്‍ അദ്ദേഹം കൂട്ടി നല്‍കും. എന്നാല്‍ അത് ജോലി ചെയ്യുന്നവരുടെ അവകാശമല്ല. എന്നാല്‍ നിങ്ങള്‍ തൊഴില്‍ ദാതാവുമായുണ്ടാക്കിയ കരാറില്‍ പറഞ്ഞ ജോലി കരാറില്‍ പറഞ്ഞ സംഖ്യക്ക് കരാറില്‍ പറഞ്ഞ രീതിയില്‍ നല്‍കാന്‍ നിങ്ങള്ക്ക് കടമയുണ്ട്. അത് നിര്‍വഹിച്ചു കിട്ടാന്‍ തൊഴില്‍ ദാതാവിന് അവകാശം ഉണ്ട്. എന്നാല്‍ കടമകളെ കാറ്റില്‍ പറത്തി തൊഴില്‍ ദാതാവിന്റെ അവകാശങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു തൊഴില്‍ ദാതാവുമായി ഉണ്ടാക്കിയ കരാറുകളിലെ മുഴുവന്‍ അവകാശങ്ങളും നേടിയിട്ടും ഇനിയും കൂടുതല്‍ കിട്ടാന്‍ ഞങ്ങള്‍ക്ക് അവകാശം ഉണ്ട് എന്ന് പറഞ്ഞു സമരം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കുക. ഇത് ഗുണ്ടായിസം ആണ്. നിങ്ങളുടെ ഗുണ്ടായിസം കണ്ടു പൊറുതി മുട്ടുമ്പോള്‍ സര്‍ക്കാരുകള്‍ വീണ്ടും വീണ്ടും നിങ്ങള്ക്ക് പുതിയ പുതിയ ആനുകൂല്യങ്ങള്‍ നല്‍കുകയും പിന്നെയും പിന്നെയും നിങ്ങള്‍ ഈ രീതി തുടരുകയും ചെയ്യുമ്പോള്‍ നിങ്ങള്ക്ക് ശമ്പളം നല്‍കാന്‍ നികുതി നല്‍കുന്ന പൊതു ജനം അവരുടെ അവകാശത്തില്‍ പെട്ട നിങ്ങളുടെ സേവനം ലഭിക്കാതിരിക്കുമ്പോള്‍ നിങ്ങളില്‍ നിന്ന് സേവനം ലഭ്യം ആക്കുക എന്ന ഉദ്ദേശത്തില്‍ നിങ്ങള്‍ക്കെതിരെ എടുക്കുന്ന നടപടികള്‍ താങ്ങാന്‍ ചിലപ്പോള്‍ നിങ്ങളുടെ സംഘടന ശക്തിക്ക് കഴിയാതെ വരും പിന്നെ അതിനെ ഗുണ്ടായിസം എന്നോ ഭീകര വാദം എന്നോ അതുമല്ലെങ്കില്‍ നെക്സലിസം എന്നോ മുദ്ര കുത്തിയിട്ട് ഉപകാരം ഉണ്ടാവുകയില്ല. നിങ്ങളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ നിങ്ങള്‍ തൃപ്തരല്ല എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സേവനം നിര്‍ത്തിപ്പോകുക. അത് നിങ്ങള്‍ക്കുള്ള അവകാശം ആണ്. അത് നിങ്ങള്ക്ക് അവകാശം ഉള്ള കാര്യമാണ്. നിങ്ങള്ക്ക് സര്‍ക്കാര്‍ തരാം എന്ന് പറഞ്ഞ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്ന് നോക്കുക. അതും നിങ്ങളുടെ അവകാശം ആണ്. നിങ്ങളോട് സര്‍ക്കാരുകള്‍ ജോലിക്ക് നിങ്ങള്‍ കയറുമ്പോള്‍ പറഞ്ഞ അതെ ജോലി തന്നെ ആണോ എടുപ്പിക്കുന്നത് എന്ന് നോക്കുക. അതും നിങ്ങളുടെ അവകാശം ആണ്. എന്നാല്‍ നിങ്ങള്‍ക്കില്ലാത്ത അവകാശം ഉണ്ടാക്കിപ്പറഞ്ഞു സമരങ്ങള്‍ ഒരു വഴിപാടക്കുന്ന ഈ രീതി നിര്‍ത്തുക. നിങ്ങളുടെയും പൊതു ജനങ്ങളുടെയും നന്മക്കു.

Monday, July 4, 2011

മനസ്സമാധാനം നശിപ്പിക്കുന്ന വ്യവഹാരികള്‍

മാധ്യമങ്ങളുടെ കടന്നു വരവോടെ പ്രത്യകിച്ചും ദ്രിശ്യ മാധ്യമങ്ങളുടെ വരവോടെ ആളാകാന്‍ വേണ്ടി വ്യവഹാരം നടത്തുന്ന ചിലര്‍ ഇന്ന് ഇന്ത്യയുടെ ശാപം ആയി മാറിയിരിക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് പഠിച്ചും നല്ല രീതിയില്‍ നടന്നും ജനശ്രദ്ധ നേടാന്‍ കഴിയാത്ത ചില കുട്ടികള്‍ ബസ്സിനു കല്ലെറിഞ്ഞും ചട്ടമ്പിയായി ചമഞ്ഞും അലാകുന്ന അതെ രീതിയില്‍ തന്നെ ജനോപകാര പ്രദമായ ഒന്നും ചെയ്തു ആളാകാന്‍ കഴിയാത്ത ചിലര്‍ ഇടയ്ക്കിടെ എന്തിനെന്നോ ആര്‍ക്കെതിരെ എന്നോ നേട്ടം എന്തെന്നോ നോക്കാത്ത ചില വ്യവഹാരങ്ങളും ആയി നടക്കും. ഇവരൊക്കെ ഇത്തരം വ്യവഹാരങ്ങള്‍ നടത്തുന്നത് അറിയപ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒക്കെ എതിരെ ആയിരിക്കുകയും ചെയ്യും. ഇത്തരം ഒന്ന് കേട്ടാല്‍ നമ്മുടെ പത്രക്കാര്‍ കോട്ടയും ചട്ടിയുമായി അവരെ വളയും അത് കണ്ടിരിക്കുന്നവര്‍ക്കും ഹരമാവും പിന്നെ അയാള്‍ നാളെ മറ്റൊരല്‍ക്കെതിരെ കേസ് കൊടുക്കും. പറഞ്ഞു വരുന്നത് നമ്മുടെ തിരുവനന്തപുരം ശരി പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയെ കുറിച്ചാണ്. എന്തിനാണ് അതിന്റെ നിലവറ തുറക്കണം എന്ന് ഈ മാന്യ ദേഹം ആവശ്യപ്പെട്ടത്. ഈ തുറക്കല്‍ കൊണ്ട് ആര് എന്ത് നേടി. ഏതൊരാളും ഒരു ജോലി ചെയ്യുമ്പോള്‍ തനിക്കോ തന്റെ സമൂഹത്തിനോ നാടിനോ ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം കിട്ടണം. ഇവിടെ ആര് എന്ത് നേടി. തന്റെ സമയം (വേറെ പണി ഒന്നും ഇല്ലാത്തവന്‍ ആണെങ്കില്‍ പോകട്ടെ) കോടതിയുടെ വിലപ്പെട്ട സമയം. ഒക്കെ നഷ്ടപ്പെടുത്തി ആ അറകള്‍ തുറക്കാന്‍ വിധി നേടി. തനിക്കു അനുകൂലമായി കിട്ടിയ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ മുടക്കിയ സന്നാഹങ്ങള്‍ വിനിയോഗിച്ചു. വിധി നടപ്പായി. ഇനി ഇയാള്‍ പറയണം അത് കൊണ്ട് ആര്‍ക്കെങ്കിലും നേട്ടം ഉണ്ടായോ?
ഇല്ല എന്ന് മാത്രമല്ല അത് മൂലം കേരളത്തിന്റെ സമാധാനം തന്നെ നഷ്ടപ്പെടുന്നു. ഒരു ലക്ഷമോ അതിലധികമോ കോടിയുടെ ആസ്തിയുള്ള ക്ഷേത്രത്തിന്റെ ഒരു രൂപ പോലും എടുക്കാന്‍ ഭക്തര്‍ അനുവദിക്കില്ല. അത് എടുക്കാനും നമുക്ക് അവകാശമില്ല. ഒരു സ്ഥാപനത്തിന്റെ സൂക്ഷിപ്പ് മുതല്‍ കാലപ്പഴക്കം ഉണ്ട് എന്നും അത് കൊണ്ട് നിധിയുടെ പരിധിയില്‍ പെടുത്തി സര്‍ക്കാര്‍ എടുക്കണം എന്നും ഒക്കെ പറയുന്നത് ഒരു തരം കൊള്ളക്കാരുടെ ആദര്‍ശ പ്രസംഗം മാത്രം ആണ്. ആ ക്ഷേത്രം അവിടെ സ്ഥിതി ചെയ്യുന്ന കാലത്തോളം അതില്‍ ഒരു രൂപ പോലും ആ ക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ല.
എന്നാല്‍ ഇനി മുതല്‍ ആ ക്ഷേത്രത്തിന്റെ അവസാനം വരെ, ഒരു വേള ലോകാവസാനം വരെ അവിടെ സര്‍ക്കാരിന്റെ സായുധ സേനയുടെ കാവല്‍ നിര്‍ബന്ധമായി. മനസ്സമാധാനം തേടി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക്‌ മനസ്സമാധാനം പോയി എന്ന് മാത്രമല്ല പൂജക്കും കാണിക്ക അര്‍പ്പിക്കുന്നതിനും ഒക്കെ ആയി ഭക്തര്‍ കയ്യില്‍ എന്തിയ സാധനങ്ങള്‍ വരെ ഇനി മുതല്‍ ആദ്യം കാണിക്ക വെക്കേണ്ടി വരുന്നത് സുരക്ഷ ഭടന്മാരുടെ മുന്നില്‍. തന്റെ സങ്കടം പറഞ്ഞു തൊഴുന്ന ഭക്തന്‍ രണ്ടു മിനിറ്റ് സമയം കൂടുതല്‍ എടുത്തു തൊഴുതാല്‍ സുരക്ഷ ഭടനും വേവലാതി ആകും. അവനും കാണുമല്ലോ കുടുംബവും കുട്ടികളും.
പരിശുദ്ധിയോടെ മുണ്ടും ഉടുത്തു പ്രവേശിച്ചിരുന്ന ക്ഷേത്രത്തില്‍ സുരക്ഷ ഭടനും അങ്ങിനെ തന്നെ കാവല്‍ നില്കട്ടെ എന്ന് പറയാന്‍ പറ്റുമോ?. അതും ഇല്ല. ഇനി ഇതൊക്കെ പോകട്ടെ ഇപ്പോള്‍ തന്നെ ആരൊക്കെ അനാവോ ഈ മഹാ നിധി കുംഭം സ്വപ്നം കണ്ടു നടക്കുന്നത്. അത്തരക്കാര്‍ക്കു ഏറ്റവും എളുപ്പം അവിടെ ഒരു കലാപം ഉണ്ടാക്കുക എന്നുള്ളതായിരിക്കും. അതിനു ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല ആയുധം വര്‍ഗീയവും ആയിരിക്കും. ഇത്രയും കാലം സമാധാനം മാത്രം നല്‍കിയിരുന്ന ഒരു ക്ഷേത്രത്തെ പാടെ സമാധാനം നഷ്ടപ്പെടുത്തുന്ന ഒരു ഇടം ആക്കി മാറ്റിയത് ആര്.
ഉള്ളത് പറയണമല്ലോ, മാധ്യമങ്ങളില്‍ മുഖം കാണിക്കാന്‍ ഒരു അവസരം കിട്ടാതെ നടന്നിരുന്ന ചില ......നായകന്മൊക്കെ തല പൊക്കി തുടങ്ങി. അഭിപ്രായം പറയാന്‍ ഒരു ചേതവും ആര്‍ക്കും ഇല്ലല്ലോ. ആ മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് ചിലര്‍. നാടിന്റെ പട്ടിണി മാറ്റാന്‍ ഉപയോഗിക്കണം അതെന്നാണ്‌ ഇവരുടെ വാദം. വീടിലേക്ക്‌ യാചിച്ചെത്തുന്ന പാവങ്ങള്‍ക്ക് വീട്ടിലുള്ള പശുവിനു നല്‍കാന്‍ വെച്ച പഴം കഞ്ഞിയില്‍ നിന്ന് പോലും അല്പം നല്‍കാത്ത ചിലരുടെയൊക്കെ സ്നേഹം! മറ്റൊരു കൂട്ടരുടെ മുറവിളി ഭയങ്കര തമാശയായി തോന്നി. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ ഇന്നത്തെ പോലെ വീടുകളില്‍ കുളിമുറികള്‍ ഒന്നും ഉണ്ടായിരുന്നില്ല. മൂളിപ്പാട്ട് പാടി ഗ്രാമങ്ങളുടെ നെഞ്ചിലൂടെ ഒഴുകിയെത്തുന്ന തോടുകളില്‍ ആയിരുന്നു ഞങ്ങള്‍ എല്ലാം കുളിച്ചിരുന്നത്. അതിനു വാക്കിലൂടെ വഴികളും ഉണ്ടാകും. അവിടെ കുളിക്കാനിറങ്ങുന്ന സ്ത്രീകള്‍ ആ വഴിയിലൂടെ ആരെങ്കിലും വരുന്നു എന്ന് തോന്നിയാല്‍ വിളിച്ചു പറയും. നോക്കീന്‍ നോക്കീന്‍ ഇവിടെ കുളിക്കുന്നുണ്ട്. ഇങ്ങോട്ട് നോക്കല്ലേ എന്ന്. മറ്റെന്തോ ചിന്തയില്‍ ഇതൊന്നും കാണാതെ പോകുന്ന ആളാണെങ്കില്‍ ഒന്ന് നോക്കും. അതെ പോലെ ആണ് ഈ പണം ക്ഷേത്രത്തിന്റെതാണ്. ഇതില്‍ നിന്ന് ഒരു പൈസ എടുക്കാന്‍ എന്റെ പാര്‍ട്ടി സമ്മതിക്കില്ല. ഇതില്‍ സര്‍ക്കാരിനും രാജാ കുടുംബത്തിനും ഒന്നും ഒരു അവകാശവും ഇല്ല എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഓര്മ വരുന്നത്. സര്‍ക്കാരോ രാജകുടുംബാമോ ഒന്നും ഇതില്‍ ഒരു അവകാശവും ഉന്നയിച്ചിട്ടില്ല എന്ന് കൂടി ഓര്‍ക്കണം. അപ്പോഴാണ്‌ കുളിക്കടവിലെ സംഭവങ്ങളുമായി ഇത് യോജിക്കുന്നത്. മറ്റൊരാള്‍ അതിലും കൊട്ടി മറ്റു മത വിശ്വാസികളുടെ നെഞ്ചില്‍ ഒരു കൊട്ട്. ഈ ധനം ഹിന്ദുക്കള്‍ നോക്കിക്കോളാം. മറ്റു മതക്കാരുടെ ധനം ഒക്കെ സര്‍ക്കാര്‍ ഇത് പോലെ എടുക്കുന്നുണ്ടോ എന്നൊക്കെ യാണ് മൂപ്പിലാന്റെ ചോദ്യം. കേട്ടാല്‍ തോന്നും ഇതൊക്കെ ചെയ്യിച്ചത് മറ്റു മത വിശ്വാസികള്‍ ആണ് എന്നാണു. അദ്ദേഹത്തോട് ഒന്നേ പറയാനുള്ളൂ. ആ ധനം ഹിന്ദുക്കള്‍ നോക്കട്ടെ. അല്ലാതെ എന്താണ് ക്ഷേത്രം എന്ന് പോലും അറിയാത്ത ഹിന്ദുവിനെ വിറ്റ് തിന്നുന്ന ചിലരുടെ കയ്യില്‍ ആകരുത് ഇതിന്റെ മേല്‍നോട്ടം.
ഇത്തരം വ്യവഹാരങ്ങള്‍ വരുമ്പോള്‍ ബഹുമാനപ്പെട്ട കോടതികള്‍ അത് വിധി പറയുന്നതിന്റെ മുന്നേ വ്യ്വഹാരിയോടു ഒരു ചോദ്യം ചോദിക്കാന്‍ ദയവുണ്ടാകണം. ഈ കേസില്‍ താങ്കള്‍ക്ക് അനുകൂലമായി വിധിയുണ്ടയാല്‍ ഇത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടോ എന്ന്. ഉണ്ടെങ്കില്‍ അയാള്‍ കാണുന്ന ഗുണം എന്താണെന്ന്. ഒരു ഗുണവും ഒരാള്‍ക്കും ഇല്ലെങ്കില്‍ കോടതികള്‍ തങ്ങളുടെ വിലപ്പെട്ട സമയം കളയാതെ ഇത്തരം ഹരജികള്‍ കുപ്പത്തൊട്ടിയിലേക്ക്‌ എറിയുന്നതിനുള്ള ദയവു കാണിക്കണം. നിങ്ങളുടെ ദയവു പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഒരു പാട് പേരുടെ ജീവിതങ്ങള്‍ നിങ്ങളുടെ മുറിയിലെ അലമാരകളില്‍ വിശ്രമിക്കുന്നു എന്ന് നിങ്ങള്‍ ഓര്‍ക്കണം. പേരില്‍ ജനാധിപത്യവും പരിപാടികളില്‍ പാര്‍ട്ടി ആധിപത്യവും നടക്കുന്ന നമ്മുടെ നാട്ടില്‍ ഇനി സാധാരണക്കാരന് അല്പം പ്രതീക്ഷയുള്ളത് നിങ്ങളുടെ കൈകളില്‍ ആണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ സമയം അനാവശ്യമായ ഇത്തരം വ്യവഹാരികള്‍ക്ക് ആയെങ്കില്‍ തെങ്ങ് പോയെങ്ങില്‍ പൊങ്ങ് എന്ന് കരുതി വ്യവഹാര കളികള്‍ നടത്തുന്നവര്‍ക്ക് തട്ടിക്കളിക്കാന്‍ ഉള്ളതല്ല എന്ന് നിങ്ങള്‍ അറിയണം. ഇത്തരം വിധികള്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി വിധിച്ചതാണ് എങ്കില്‍ കൂടി അതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാരുടെ ശാപ വചനങ്ങളില്‍ നിങ്ങള്‍ കൂടി ഉണ്ടായിരിക്കും എന്ന് നിങ്ങള്‍ ചിന്തിക്കണം.

Wednesday, June 22, 2011

സ്വാശ്രയം മൂലം ആശ്രയം അറ്റ കേരള ജനത

ഇടതു പക്ഷം എന്ത് പറഞ്ഞാലും ശരി കേരളത്തിലെ പൊതു ജനം വളരെ ആകാംഷയോടെ കാത്തിരുന്ന ഒരു നല്ല തീരുമാനം തന്നെ ആയിരുന്നു സ്വാശ്രയ കോളേജുകള്‍. അത് എന്‍ജിനീയര്‍ മെഡിക്കല്‍ മേഖലകളില്‍ കൂടി കടന്നു വന്നപ്പോള്‍ അവരുടെ സന്തോഷം പതിന്‍ മടങ്ങ്‌ ഇരട്ടിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ സര്‍ക്കാരുകള്‍ക്കും ഏറ്റവും വലിയ തല വേദന ആയിരിക്കുന്നു സ്വാശ്രയ കോളേജുകള്‍. ഒരു നല്ല ഉദ്ദേശത്തോടെ എ കെ ആന്റണി കൊണ്ട് വന്ന വിപ്ലവകരം ആയ ഈ പുരോഗതി പാഴാക്കാന്‍ അദ്ദേഹത്തിന്‍റെ എതിരാളികള്‍ നടത്തിയ കുപ്രചരണം മൂലം കിട്ടിയ വിടവിലൂടെ മനജ്മെന്റുകള്‍ നടത്തിയ കുടിയേറ്റം ഇന്ന് കേരളത്തിന്റെ മനസ്സമാധാനം നശിപ്പിച്ചിരിക്കുന്നു. മാനജുമെന്റുകളെ നിയന്ത്രണം എടുക്കേണ്ട സര്‍ക്കാരുകള്‍ ഞങ്ങള്‍ക്കൊന്നിനും കഴിയുന്നില്ല എന്ന് പറയുമ്പോള്‍ ഇവരെ ഒക്കെ തിരഞ്ഞെടുത്ത സമ്മതിദായകര്‍ സങ്കടപ്പെടുക അല്ലാതെ എന്ത് ചെയ്യും.ഇവരെ ഒക്കെയാണല്ലോ നമ്മള്‍ നമ്മുടെ കാര്യം നോക്കാന്‍ എല്പിക്കുന്നതും സിന്ദാബാദ് വിളിക്കുന്നതും എന്നോര്‍ത്തു തല താഴ്ത്തുക തന്നെ.
ഭരണം നടത്തുന്നവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തപ്പോള്‍ നമുക്ക് സങ്കടം വരുന്നു എങ്കില്‍ പ്രതിപക്ഷത്തിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ കോപം ആണ് വരുന്നത്. അഞ്ചു കൊല്ലക്കാലം കൊണ്ട് നടന്നു ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ ഉള്ള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് പറയുമ്പോള്‍ നാം എങ്ങിനെയാണ് ഇവരോടൊക്കെ ക്ഷമിക്കുക. തങ്ങളുടെ ഉപ്പൂപ്പമാര്‍ ഭരിക്കുന്ന സഹകരണ സംഘത്തിന്റെ മെഡിക്കല്‍ കോളേജില്‍ തങ്ങളുടെ ചേട്ടന്മാരുടെ സംസ്ഥാന നേതാവായ ചേട്ടന്‍ ചേട്ടന്റെ കരളിന്റെ കഷ്ണമായ മകള്‍ക്ക് വേണ്ടി അന്യ നാട്ടില്‍ കിടന്നു ചോര നീരാക്കി അടിമയെ പോലെ പണിയെടുത്തു ഒരു വോട്ടും റഷന്‍ കാര്‍ഡും ഐടെന്റിടി കാര്‍ഡും ഒന്നും ഇല്ലാത്ത പ്രവാസിയുടെ ചട്ടിയില്‍ കയ്യിട്ടു വാരിയിട്ടു ആരെങ്കിലും ഒക്കെ കുടുംബത്തില്‍ നിന്ന് പ്രവാസികള്‍ ഉണ്ടായാല്‍ മതി പ്രവാസിക്കുള്ള ക്വാട്ട ലഭിക്കാന്‍ എന്ന് പറയുമ്പോള്‍ കണ്ണില്‍ നിന്ന് വരുന്നത് കണ്ണ് നീരോ ചോരയോ എന്നറിയില്ല. കുടുംബത്തില്‍ ഏതെങ്കിലും ഒരാളുന്ടെങ്കില്‍ ആ ക്വാട്ട കിട്ടുമെങ്കില്‍ ഇന്ന് കേരളത്തിലെ ഒരാള്‍ക്കും ഒഴിവില്ലാതെ ആ ക്വാട്ട കൊടുക്കേണ്ടി വരും തീര്‍ച്ച. കേരളത്തില്‍ എവിടെയെങ്കിലും കുടുംബത്തില്‍ ആരെങ്കിലും ഒക്കെ വിദേശത്തു ഇല്ലാത്തവര്‍ ഉണ്ട് എന്ന് തോന്നുന്നില്ല. പിന്നെ കുറച്ചു ആദിവാസികള്‍ ഉണ്ടായേക്കാം. കിടക്കാന്‍ ഒരു പായ കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ചു നടക്കുന്ന ആ സാധുക്കള്‍ക്കെവിടന്നാ രമേശനെ പോലെ അമ്പതു ലക്ഷം.
ഇക്കണ്ട കാലം വരെ പകുതി സീറ്റ് കൊടുത്ത എം ഇ എസ് എല്ലാവരും കൊടുത്തില്ലെങ്കില്‍ ഞങ്ങളും കൊടുക്കില്ല എന്ന് പറഞ്ഞപ്പോഴേക്കു സ്വന്തം മൂത്താപ്പ കേരളം ഭരിക്കുമ്പോള്‍ പോലും പേരിനു രണ്ടു സീറ്റ് പൂതിക്ക്‌ വേണ്ടി കേരള സര്‍ക്കാരിനു കൊടുത്ത് നോക്കാത്ത എളാപ്പമാരുടെ മക്കള്‍ കണ്ടമിടരി മുദ്രാവാക്യം വിളിക്കുന്നതും ചാനലുകളില്‍ കേറി ആളാകുന്നതും കാണുമ്പോള്‍ കേരളം എന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് പാടിയ സ്ഥലത്ത് കേരളം എന്ന് കേട്ടാല്‍ മറക്കണം തല മുണ്ടിനുള്ളില്‍ എന്ന് തിരുത്തി വായിക്കാന്‍ തോന്നും.
രണ്ടു മന്ത്രിമാര്‍ ചെയ്തതത് വലിയ അപരാധം ആണത്രേ. മന്ത്രിമാര്‍ തങ്ങളുടെ മക്കള്‍ക്ക്‌ സീറ്റ് ചോദിച്ചത് മനജുമെന്റ്റ് ക്വാട്ടയില്‍ ആണ്. പകുതി സീറ്റ് മനജ്മെന്റിനു ഉള്ളതാണ് എന്നത് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യം ആണ്. അതില്‍ നിന്ന് ഒരു സീറ്റ് വിലക്ക് വാങ്ങിയ അടൂര്‍ പ്രകാശും അബ്ദുല്‍ റബ് ഉം കുറ്റക്കാര്‍. അത് വാങ്ങാനായി സഞ്ചിയുമായി ചെന്നപ്പോള്‍ ആ സഞ്ചിയിലേക്ക് കേരളത്തിലെ പാവപ്പെട്ടവന്റെ അവകാശം തട്ടിപ്പറിച്ചു ഇട്ടു കൊടുത്ത ജയരാജന്മാര്‍ ആദര്‍ശത്തിന്റെ നില വിളക്കുകള്‍. പാവപ്പെട്ട പ്രവാസിയുടെ അണ്ണാക്കില്‍ പിടിച്ചു തള്ളി അവിടെ തന്റെ മകളെ കുടിയിരുത്താന്‍ ശ്രമിച്ച രമേശന്മാരുടെ പ്രവര്‍ത്തനം സാങ്കേതികമായി ശരിയാണെന്നാണ് പഴയ വിദ്യാഭ്യാസ മന്ത്രിയുടെ കണ്ടെത്തല്‍. നോക്കണേ കലി കാലം. താനോ തന്റെ മകളോ പ്രവസിയല്ലതിരുന്നാലും കുടുംബത്തില്‍ ആരോ പ്രവാസി ആയി ഉണ്ട് എന്നാ കാരണം പറഞ്ഞു അറിഞ്ഞു കൊണ്ട് തന്നെ പ്രവാസിയുടെ സീറ്റ് തട്ടിപ്പറിക്കുന്ന ആള്‍ സഖാവ് ആണെങ്കില്‍ ആ പണി സാങ്കേതികം ആയി ശരിയും എന്നാല്‍ ലോകത്തിലെ ഏതൊരാള്‍ക്കും വാങ്ങാന്‍ അവകാശം ഉള്ള മാനേജ്‌മന്റ്‌ സീറ്റില്‍ നിന്ന് ഒന്ന് ചോദിച്ചപ്പോള്‍ മാനേജ്‌മന്റ്‌ സീറ്റ് ആണ് എന്ന് പറഞ്ഞു സര്‍കാരിന്റെ സീറ്റ് കൊടുത്ത സഖാക്കള്‍ ശുദ്ധരും ഇതിലെ ചതിയും ഐ എസ് ഐ മാര്‍ക്കും ശ്രദ്ധിക്കാതെ വാങ്ങിയ ഉപപോക്താക്കള്‍ വമ്പന്‍ നിയമ ലംഘകരും.
എന്ന് വെച്ചാല്‍ വഴിയിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചു കൊണ്ട് പോയിട്ട് അയാള്‍ ശുദ്ധന്‍. തന്റെ മകളുടെ കല്യാണം നടത്താന്‍ വേണ്ടി ആഭരണം വാങ്ങാന്‍ ചെന്ന പിതാവിന് ഇത് പുതിയ പാക്കറ്റില്‍ ആക്കി ഹോളോ മാര്‍ക്ക്‌ മുദ്രയും ഒക്കെ കാണിച്ചു കൊടുത്ത് വില്പന നടത്തിയത് സാങ്കേതികമായി ശരി. എന്നാല്‍ ഇതൊന്നും അറിയാതെ വാങ്ങി മകളുടെ കല്യാണത്തിനു ഒരുക്കം കൂട്ടുമ്പോള്‍ അയാള്‍ രാജ്യ ദ്രോഹി. എന്ത് നല്ല നീതി.
ഇഒനി സര്‍ക്കാരിനോട് രണ്ടു വാക്ക്. ഒരു മാനേജ്‌മന്റ്‌ ആ മാനേജ്‌മന്റ്‌ ആഗ്രഹിക്കുന്ന ആ മനജെമെന്റിന്റെ യും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെയും മാത്രം കാര്യം നോക്കാല്‍ എല്പിക്കപ്പെട്ടവര്‍ ആണ്. എന്നാല്‍ സര്‍ക്കാര്‍ എന്ന് പറയുന്നത് ആ നാട്ടിലെ മുഴുവന്‍ ആളുകളുടെയും കാര്യം നോക്കേണ്ട ചുമതല ഉള്ളവര്‍ ആണ് അതിനാല്‍ അവര്‍ പറയുന്നവര്‍ അവരുടെ തല്പര്യത്ത്യന് അനുസരിച്ചാണ്. അതിനു അവരെ കുറ്റം പറയാനും പറ്റില്ല. കാരണം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കേണ്ട ചുമതല്‍ ഒന്നും അവര്‍ക്കില്ല. അതോടൊപ്പം അവരുടെ മാത്രം താല്പര്യത്തിനു പ്രവര്‍ത്തിക്കുന്ന, സാധാരണക്കാരനും സര്‍ക്കാരിനും ഒരു ഉപകാരവും ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ട ബാധ്യത സാധാരണക്കാരുടെ കാര്യം നോക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാരിനും ഇല്ല. അവരോടു നടത്താന പറയുക. അന്ഗീകാരവും അവര്‍ വേറെ എവിടെ നിന്നെങ്കിലും മേടിക്കട്ടെ. അതുമല്ലെങ്കില്‍ കേരളത്തില്‍ നടന്നു വരുന്ന കമ്പ്യൂട്ടര്‍ ക്ലാസ്സുകളെ പോലെ പരീക്ഷ കഴിഞ്ഞ ശേഷം അവര്‍ തന്നെ ഈ ഫോട്ടോയില്‍ കാണുന്ന ഇന്നാളിന്നവന്‍ ഞങ്ങളുടെ മെഡിക്കല്‍ കോളേജില്‍ കുറെ കാലം കൈല് കുത്തിയതായി ഞാന്‍ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു എന്ന് പ്രിന്‍സിപ്പാള്‍ ഒപ്പ് എന്നാ സര്ടിഫിക്കട്ടും അവര്‍ തന്നെ കൊടുക്കട്ടെ. അല്ലാതെ ഓരോ സര്‍ക്കാരും ഓരോന്ന് പറയുകയും അവസാനം കേരളീയരെ മുഴുവന്‍ വിഡ്ഢികള്‍ ആക്കുകയും ചെയ്യുന്ന ഈ ഏര്‍പ്പാട് ശരിയല്ല. അഞ്ചു വര്ഷം കഴിഞ്ഞു ഇനിയും വേണം ഈ അപ്പക്കഷണം എന്ന് ആര്‍ത്തി കൂട്ടാതെ ഒരിക്കാലെങ്കിലും ആരെങ്കിലും ഒന്ന് ഭരിച്ചെങ്കില്‍ എന്ന് വെറുതെ കൊതിക്കുകയാണ് (നടക്കില്ല എങ്കിലും കൊതിക്കാമല്ലോ) സത്യം പറയാമല്ലോ ഞങ്ങളുടെ കയ്യില്‍ അലാവുധീന്റെ അത്ഭുത വിലക്കൊന്നും ഇല്ല എന്ന് കെ എം മാണിയും അബ്ദുല്‍ റബ്ബ് ഉം പറഞ്ഞപ്പോള്‍ കേട്ട് നിന്നവര്‍ ചിരിച്ചെങ്കിലും യഥാര്‍ഥത്തില്‍ അവരോടു എന്തെന്നില്ലാത്ത പുച്ഛം ആണ് എനിക്ക് തോന്നിയത്. അത്ഭുത വിളക്കില്ലെങ്കില്‍ പിന്നെ എന്ത് മെഴുകുതിരിയുമായാണ് അച്ചന്മാരെ വന്ദിക്കാന്‍ പോയത് ആവോ?
കേരള സര്‍ക്കാര്‍ കൃത്യവും സുതാര്യവും ആയി ഒരു എന്‍ട്രന്‍സ് പരീക്ഷ നടത്തട്ടെ. അതിന്റെ ഫലം കൃത്യമായി പ്രസിദ്ധീകരിക്കട്ടെ. അതില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയവരെ ആദ്യം സര്‍ക്കാര്‍ വക കോളേജുകളിലും തുടര്‍ന്ന് വരുന്ന മാര്‍ക്ക് കാരെ ഐടെഡ്‌ അണ്‍ ഐടെഡ്‌ കോളേജുകളിലും പ്രവേശിപ്പിക്കട്ടെ. പകുതി സീറ്റ് അതാതു മനാജുമെന്റുകള്‍ക്ക്‌ നല്‍കട്ടെ. ഓരോ വര്‍ഷവും ആ സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ വരുന്ന ചിലവുകളും മറ്റു സാമ്പത്തിക ആവശ്യങ്ങളും കണക്കാക്കി മനജുമെന്റുകള്‍ക്ക് ബുദ്ധിമുട്ട് വരാത്ത രീതിയില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഫീസ് ഘടന തീരുമാനിക്കുകയും അതില്‍ മെരിറ്റ് സീറ്റില്‍ പ്രവേശനം നേടിയ കുട്ടികളുടെ ഫീസില്‍ കുറവുള്ളത് സര്‍ക്കാര്‍ വഹിക്കട്ടെ. ഒരു കാരണ വശാലും മനജെമെന്റിനെ ഫീസുകള്‍ ഒഴിച്ച് തിരിച്ചു കൊടുക്കാത്ത ഒരു സംഭാവനയും വാങ്ങില്ല എന്ന് ഉറപ്പു വരുത്തുകയും എന്തെങ്കിലും ടെപോസിറ്റ്‌ വാങ്ങാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അതും ആ ഒരു കോഴ്സിനു വേണ്ടി വരുന്ന ഫീസുകളും ഓരോ വിഭാഗത്തിന്റെയും പ്രവേശനത്തിന്റെ ഒരു മാസം മുന്‍പെങ്കിലും പ്രഖ്യാപിക്കുകയും മെരിറ്റ് സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കുന്നതിനു മുന്പ് മനജുമെന്ടു സീറ്റ് പൂര്‍ത്തിയാക്കുന്ന തരികിട നിര്‍ത്തിക്കുകയും ചെയ്യട്ടെ. സര്‍ക്കാര്‍ സീറ്റില്‍ എത്തിപ്പെടാന്‍ കഴിയാത്ത കുട്ടികളില്‍ നിന്ന് ( മാര്‍ക്കു കുറഞ്ഞു എന്നാ കാരണത്താല്‍ ) ഏറ്റവും ഉയര്‍ന്ന മാര്‍ക്കുല്ലവരില്‍ നിന്ന് മുന്‍ നിശ്ചയിച്ച ഫീസ്‌ നല്‍കാന്‍ കഴിവുള്ള കുട്ടികള്‍ അവരുടെ മാര്‍ക്ക്‌ ലിസ്റ്റിലെ മുന്ഗണനാ ക്രമം അനുസരിച്ചു പ്രവേശനം നേടട്ടെ. ഇതിനു അവര്‍ക്ക് സമ്മതം അല്ല എങ്കില്‍ കുഞ്ഞൂഞ്ഞും, അബ്ദുല്‍ റബ്ബ് ഉം, കെ എം മാണിയും, കുഞ്ഞാലിക്കുട്ടിയും ഒന്നും ആകാതെ മുഖ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും മറ്റു മന്ത്രിമാരും ഒക്കെ ആയിട്ട് അവര്‍ പ്രവര്‍ത്തിക്കട്ടെ. തന്നെ തിരഞ്ഞെടുത്തു സകല സൌകര്യങ്ങളും നല്‍കി നിയമ സഭയിലേക്ക് പറഞ്ഞയച്ച ഒരു സമൂഹം നിയമ സഭക്ക് പുറത്തും ഉണ്ട് എന്നാ ഒരു വിചാരം അവര്‍ക്കുണ്ടാകട്ടെ. ചുരുങ്ങിയത് അവരെ നിയന്തിക്കാന്‍ ഞങ്ങളുടെ കയ്യില്‍ മാന്ത്രിക വടി ഒന്നും ഇല്ല എന്ന വിവരക്കേടെങ്കിലും അവര്‍ വിളംബാതിരിക്കട്ടെ. കാരണം നിങ്ങളെ അതിനു തിരഞ്ഞെടുത്തയച്ച്ച ഞങ്ങള്‍ ഒരു പാട് വേദനിക്കും.

Saturday, June 4, 2011

പിതാവിന്റെ പേര് ചീത്ത ആക്കാത്തവര്‍

ഡോക്ടര്‍ എം കെ മുനീര്‍. ഒരു നല്ല ഭരണാധികാരിയും ചിന്തിച്ചു കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവനും ആണ് എന്ന കാര്യത്തില്‍ രണ്ടു അഭിപ്രായം ഉണ്ടാകാന്‍ സാധ്യത ഇല്ല. രാഷ്ട്രീയ എതിരാളികള്‍ പോലും പരസ്യമായി വിമര്‍ശിക്കും എങ്കിലും രഹസ്യമായി അംഗീകരിക്കുന്ന ഭരണ പാടവം അയാള്‍ക്കുണ്ട്. സിദ്ധീക്ക് അലി രാങ്ങാട്ടൂര്‍ പറഞ്ഞ പോലെ റബ്ബറയിസിട് റോഡ്‌ കെട്ടി കേരളത്തെ തന്റെ മുഖം പോലെ തന്നെ സുന്ദരമാക്കിയ പ്രതിഭ. പക്ഷെ തന്റെ പ്രവര്‍ത്തികള്‍ ഇപ്പോള്‍ അയാളുടെ മുഖത്തിന്റെ സൌന്ദര്യം മനസ്സില്‍ ഇല്ല എന്ന് വിളിച്ചു കൂവുകയാണ്. തന്റെ പാര്‍ട്ടിയും അനുയായികളും ഒന്നടംകം ഇന്ത്യ വിഷന്‍ എന്ന ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ വിശദീകരണം കേട്ട ഒരാള്‍ക്കും ഇപ്പോള്‍ അദ്ദേഹത്തിനു മന്ത്രി സ്ഥാനം കിട്ടുമ്പോഴേക്കു ഈ പ്രശ്നങ്ങള്‍ എല്ലാം തീരും എന്ന് തോന്നിയിരുന്നില്ല. കോടികളുടെ ബ്ലാങ്ക് ചെക്ക്‌ വ്യക്തി പരമായി എഴുതി കൊടുത്തിട്ടുണ്ട്, ഇട്ടെറിഞ്ഞു പോയാല്‍ അയാള്‍ കോടതി കേറേണ്ടി വരും. ചാനല്‍ ചെയര്‍മാന്‍ എന്ന സ്ഥാനത്തിനു സാമ്പത്തികം നോക്കാന്‍ അല്ലാതെ മറ്റൊന്നിനും അധികാരം ഇല്ല. രാജി വെച്ചാല്‍ ജയിലില്‍ ആകുമോ എന്ന് പോലും പേടിക്കേണ്ടിയിരിക്കുന്നു. എന്തൊക്കെയായിരുന്നു ഇയാളുടെയും ഇവരൊക്കെ പറയുന്നത് കളങ്കമില്ലാത്ത കാര്യങ്ങളാണെന്ന് കരുതുകയും ഇവര്‍ക്കൊക്കെ കസേര കളി നടത്താനുള്ള അവസരം ഒരുക്കാന്‍ ചുമരെഴുത്തും വാചക കസര്‍ത്തുമായി തന്റെ പാര്‍ടിയെയും നേതാക്കളെയും ആക്രമിക്കാന്‍ വരുന്നവരെ തുരത്താന്‍ ആത്മാര്‍ത്തത മാത്രം കയ്യിലേന്തി രണ ഭൂമിയില്‍ ഇറങ്ങുന്ന അനേകം ലീഗുകാരും വിശദീകരിച്ചത്. ഈ പാവങ്ങള്‍ അറിയുന്നില്ലല്ലോ ഇന്ത്യവിഷനിലെ കസേരയില്‍ ഇരുന്നു ലീഗിനെ നിയന്ത്രിച്ചു നിയമസഭയില്‍ ഒരു കസേര ഉറപ്പിക്കലായിരുന്നു ഇയാളുടെ ലക്‌ഷ്യം എന്ന്. ഇന്ത്യ വിഷനിലെ കസേര ഒഴിവാക്കാന്‍ പാണക്കാട് തങ്ങള്‍ പറഞ്ഞപ്പോള്‍ ലീഗിലെ കസേര ഒഴിവാക്കാമെന്നു പറഞ്ഞ ഇയാള്‍ മന്ത്രിയുടെ കസേര വേണമെങ്കില്‍ ഇന്ത്യ വിഷന്‍ കസേര ഒഴിവാക്കണം എന്ന് പറഞ്ഞപ്പോഴേക്കു അത് ഒഴിവാക്കി വന്നിരിക്കുന്നു. വക്കും കാലും ഒന്നും ഇല്ലാത്ത ഈ മന്ത്രി കസേരക്ക് പോലും ഇയാള്‍ ഇത്ര മാത്രം വഷളത്തരം കാണിക്കുമെങ്കില്‍ നാളെ ആരെങ്കിലും ലീഗിനെ മുറിച്ചു വിറ്റാല്‍ മുഖ്യമന്ത്രി പടം തരാം എന്ന് പറഞ്ഞാല്‍ വില്കാന്‍ കഴിഞ്ഞില്ലെങ്കിലും വില പറഞ്ഞു നോക്കും എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല.
ഇദ്ദേഹത്തിന്റെ കാര്യം കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത് ചെരുപ്പ കാലത്ത് കേട്ട ഒരു കഥയാണ്‌. പണ്ട് കാലത്ത് പുഴക്കടവില്‍ യാത്രക്കാരെ ചങ്ങാടത്തില്‍ അക്കരെ എത്തിച്ചിരുന്ന ഒരാളുണ്ടായിരുന്നത്രേ. ചങ്ങാടം കരക്കടുത്തെത്തിയാല്‍ അത് നല്ല രീതിയില്‍ ഇറങ്ങാനുള്ള സൗകര്യം ഒന്നും അയാള്‍ ചെയ്യുമായിരുന്നില്ല  അയാള്‍ മരണ സമയത്ത് മകന് ഒരു ഉപദേശം കൊടുത്ത്. നീ എന്റെ പേര് ചീത്ത ആക്കരുത്. അയാള്‍ മരിച്ചു സ്വാഭാവികമായും മകന്‍ കടത്ത് മകന്‍ ഏറ്റെടുത്തു. മകന്‍ അദ്ദേഹത്തിന്‍റെ ഉപദേശം ഓര്‍ത്തു. വാപ്പയുടെ പേര് ചീത്തയാക്കരുത് അതിനു എന്ത് ചെയ്യണം. അവസാനം അയാള്‍ കണ്ടെത്തുക തന്നെ ചെയ്തു. അയാള്‍ ചങ്ങാടത്തില്‍ നിന്ന് ഇറങ്ങാനുള്ള സൗകര്യം ചെയ്തു കൊടുത്തില്ല എന്ന് മാത്രമല്ല, രണ്ടോ മൂന്നോ മീറ്റര്‍ ഇപ്പുറത്തു വെള്ളത്തില്‍ നിര്‍ത്തിയിട്ടു യാത്രക്കാരോട് പറയും വേണമെങ്കില്‍ ഇറങ്ങിക്കോ. യാത്രക്കാര്‍ ഉടുതുണിയും നനഞ്ഞു കടവിലേക്ക് കേറി പോകുമ്പോള്‍ പിറുപിറുക്കും. ഇവന്റെ വാപ്പ ഇവനെക്കാള്‍ നല്ലവന്‍ ആയിരുന്നു. അതെ നാട്ടുകാര്‍ക്ക് വാപ്പയുടെ പേര് ഒരിക്കലും ചീത്ത ആക്കേണ്ടി വന്നില്ല.
അതെ ഇപ്പോള്‍ ലീഗുകാരും പറയുന്നത് അത് തന്നെ. ആ സി എച് എന്തൊരു നല്ല മനുഷ്യനായിരുന്നു. ഒരു പുരുഷായുസ്സു മുഴുവനും ലീഗിനും സമുദായത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിച്ച വലിയ മനുഷ്യന്‍. ഒരിക്കലും മുനീറും ഈ തോണിക്കാരനെ പോലെ തന്നെ തന്റെ പിതാവിന്റെ പേര് മോശമാക്കില്ല എന്ന് നമുക്ക് മനസ്സിലാക്കാം

Thursday, April 28, 2011

എന്‍ഡോസള്‍ഫാന്‍ ഒരു മറു ചിന്ത.

ഈ ലേഖനം ഞാന്‍ എഴുതുന്നത്‌ ഈ മാരക കീട നാശിനിയെ വെള്ള പൂശാന്‍ അല്ല. പകരം നമ്മുടെ നാട്ടില്‍ ഇതിനു പിന്നില്‍ നടക്കുന്ന ചില രാഷ്ട്രീയ കളികള്‍ കാണുമ്പോള്‍ ഉള്ള ഒരു സംശയം മാത്രം ആണ്.
കാസര്‍ഗോഡ്‌ ഈ മാരക വിഷം തെളിച്ചത് കൊണ്ട് ഒരു പാട് വിഷമങ്ങള്‍ അനുഭവിക്കുന്ന പലരും ഉണ്ട് എന്ന്. പല രംഗങ്ങളും നമ്മുടെ കണ്ണുകള്‍ നനയിക്കുകയും ചെയ്യുന്നു. എന്നാല്‍ ലോകത്ത് എന്‍ഡോസള്‍ഫാന്‍ നാം മാത്രം അല്ല ഉപയോഗിക്കുന്നത്. പിന്നെ എങ്ങിനെ കേരളത്തിലെ കാസര്‍ഗോഡ്‌ മാത്രം ഇങ്ങിനെ ഒരു വിഷമം സംഭവിച്ചു. മറ്റുള്ള സ്ഥലങ്ങളില്‍ ഒന്നും ഇല്ലാത്ത ഇത്രയും ഭീകരത സംഭവിക്കണം എങ്കില്‍ ഒന്നുകില്‍ കൂടുതല്‍ അളവില്‍ അത് നാം ഉപയോഗിച്ചു. അല്ലെങ്കില്‍ മറ്റെന്തോ ഉദ്ദേശത്തിനു വേണ്ടി അവിടെ ഉണ്ടായ ദുരന്തത്തെ ആരെല്ലാമോ എന്ടോസുള്‍ഫാനിന്റെ പേരില്‍ വെച്ച് കെട്ടുന്നു. ഒരാള്‍ ഒരു സ്ഥലത്ത് പെട്രോള്‍ ഒഴിച്ച് തീ കൊടുത്താല്‍ അതിലുണ്ടാവുന്ന നാശങ്ങള്‍ക്ക്ഒരിക്കലും പെട്രോള്‍ നിര്‍മിച്ച കമ്പനി ഉത്തര വാദി ആകുകയില്ല മരിച്ചു തീ ഇട്ടവന്‍ ആണ് അതിലെ അക്രമി. അങ്ങിനെ ആണെങ്കില്‍ കാസര്‍ഗോഡ്‌ ഒന്നാം പ്രതി ആകേണ്ടത് കേരള സര്‍ക്കാരിന്റെ കീഴില്‍ ഉള്ള പ്ലാന്റേഷന്‍ കോര്പരെഷനും. കാരണം അവര്‍ ആണ് എന്ടോസള്‍ഫാന്‍ ഉപയോഗിച്ചത് എന്നത് എല്ലാവര്ക്കും അറിയുന്നതും ആണ്. എന്നാല്‍ അവരെ പ്രതി ആക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ തയ്യാറല്ല താനും. ചുരുക്കത്തില്‍ നഷ്ട പരിഹാരം പോലും നല്‍കാന്‍ അവരെ നിര്‍ബന്ധിക്കുന്നില്ല എന്നോര്‍ക്കുമ്പോള്‍ ആര്‍ക്കോ പിണഞ്ഞ കൈ പിഴ എന്ടോസള്‍ഫാനിന്റെ പേരില്‍ കെട്ടി വെക്കുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മാത്രവും അല്ല ഇന്നും അത് ഉപയോഗിക്കുന്ന കര്‍ഷകര്‍ മറ്റുള്ള കീട നാശിനികള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വലിയ ഒരു ബുദ്ധിമുട്ട് ഒന്നും ഇത് കൊണ്ട് ഉണ്ടാകുന്നതായി പറയുന്നും ഇല്ല. ഇത്ര മാത്രം മാരകം ആണ് ഇത് എങ്കില്‍ ഈ കീട നാശിനി തെളിക്കുന്നവര്‍ക്കും ഇങ്ങിനെ സംഭവിക്കില്ലേ. എന്ടോസള്‍ഫാന്‍ മേടിക്കുന്ന അതെ അളവില്‍ അതെ ഗുണ നിലവാരം ഉള്ള മറ്റൊരു കീട നാശിനി വാങ്ങണം എങ്കില്‍ അതിന്റെ പത്തിരട്ടിയോളം വില നല്‍കണം എന്ന് ചില കര്‍ഷകര്‍ പറയുമ്പോള്‍ മറ്റുള്ളവരുടെ സാധനങ്ങള്‍ നമ്മുടെ മാര്‍കെറ്റില്‍ ഇറക്കുന്നതിനു വേണ്ടി അവര്‍ എല്ലാവരും കൂടെ നടത്തിയ നാടകം ആയിരുന്നോ ഇതെന്നും പ്ലന്ടശന്‍ കോര്പരഷനും അതില്‍ പങ്കാളി യോ എന്നും കൂടെ പഠന വിധേയം ആക്കെണ്ടാതായിരുന്നു. പ്രത്യകിച്ചും തങ്ങളുടെ സാധനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ എന്ത് തറ വേലകളും ചെയ്യാറുള്ള അമേരിക്ക കൂടി എന്ടോസള്‍ഫാന്‍ നിരോധിക്കണം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ കുറിച്ച് കൂടി ചിന്തിക്കല്‍ നിര്‍ബന്ധം ആണെന്ന് തോന്നുന്നു.

Thursday, March 17, 2011

തിരു മുടിക്കെട്ട്‌, കാന്തപുരത്തിന് പിഴച്ചതെവിടെ

തിരു മുടിക്കെട്ട്‌, കാന്തപുരത്തിന് പിഴച്ചതെവിടെ
എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും അതിലെ പഴുതുകള്‍ മുഴുവനും അടക്കാനും എത്ര വലിയ ഭീമ അബദ്ധങ്ങള്‍ പിനഞ്ഞാലും വീണത്‌ വിദ്യ ആക്കാനും കഴിവുള്ള കാന്തപുരം മുസ്ലയാരും അനുയായികളും വെറും ഒരു മുടിയില്‍ തൂങ്ങുന്നത് കാണുമ്പോള്‍ അദ്ദേഹത്തിനു പിഴച്ചത് എന്ത് എന്ന് പലവട്ടം ആലോചിച്ചു പോയി.
എഴുപത്തിരണ്ട് സെന്റി മീറ്റര്‍ നീളം ഉള്ള മുടി യുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴിയായും മൊബൈലുകള്‍ വഴിയായും പ്രചരിക്കുന്നത് കൊണ്ട് പൊരുതി മുട്ടിയപ്പോള്‍ ബയ്ലക്സിലെ അവരുടെ ചാറ്റ് റൂമുകളിലെ അട്മിനുകള്‍ക്ക് ഇതെല്ലാം മുജാഹിദുകള്‍ കെട്ടിച്ചമച്ചു ഉണ്ടാക്കിയതാണെന്നും പറയേണ്ടി വന്നു. പക്ഷെ എന്നിട്ടും ഈ സാധുക്കള്‍ക്ക് രക്ഷ ഉണ്ടായോ? ഒരു വിധം പറഞ്ഞൊപ്പിച്ചു എന്ന രീതിയില്‍ ഈ സാധുക്കള്‍ ഒന്ന് നെടു വീര്‍പ്പിടുംബോഴാനു അതാ കിടക്കുന്നു ശൈഖുനാന്റെ സ്വന്തം സൈറ്റില്‍ നല്ല ഒന്നാംതരം ചിത്രം ഇതേ ചിത്രത്തിന്‍റെ ഇതിനേക്കാള്‍ വ്യക്തതയുള്ള ചിത്രം. തിരുമുടിക്കീടില്‍ വിശ്വാസം ഇല്ലാത്ത ഈ മുജാഹിദുകള്‍ ഉണ്ടോ വിടുന്നു. പിന്നെ അത് കണ്ടെത്തി ആ ചിത്രം ശൈഖുനന്റെ സൈറ്റില്‍ നിന്നും പറിച്ചെടുത്തു ഇനി അവിടെ അത് മുളക്കരുത് എന്ന നല്ല ഉദ്ദേശത്തില്‍ അവിടെ വേറൊരു ചിത്രവും കുഴിച്ചിട്ടു അല്പം വെള്ളവും ഒഴിച്ച് ഊര ഒന്ന് നിവര്‍ത്തിയാതെ ഉള്ളൂ. അതിനിടയില്‍ ഏതോ ഒരു കശ്മലന്‍ ഈ അട്മിനുകള്‍ പണിപ്പെട്ടു പറഞ്ഞു ഒപ്പിച്ചെടുത്ത തിരു മൊഴികള്‍ മേല്‍ പറയപ്പെട്ട സൈറ്റുകളുടെ ഒക്കെ യഥാര്‍ത്ഥ ചിത്രത്തിന്‍റെ പിന്തുണയോടെ യുടുബ് ആയ യുടുബിലും മൊബൈല്‍ ആയ മൊബൈലിലും ഒക്കെ കേറ്റി വിട്ടിരിക്കുന്നു. ഇതു കാന്ത പുരം അയാളും ക്ഷമിക്കുന്നതിനൊക്കെ ഒരു അതിര്‍ ഇല്ലേ. അത് നഷ്ടപ്പെട്ടാല്‍ ആരാണെങ്കിലും ശരി കൊട്ടേഷന്‍ സംഘത്തെ വിളിച്ചു പോകും. അതെ അവരും ചെയ്തുള്ളൂ. ഗതി മുട്ടിയപ്പോള്‍ ദയനീയമായി അവര്‍ ബയ്ള്‍ക്സിലെ റൂമില്‍ നിന്ന് ചോദിക്കുന്ന ചോദ്യം കേട്ടപ്പോള്‍ സങ്കടം വന്നു പോയി. കൊട്ടേഷന്‍ രംഗത്തെ പ്രമുഖര്‍ ആയ NDF നോട് അവര്‍ ചോദിച്ചു പോയി നിങ്ങള്‍ ജോസഫ്‌ മാസ്റ്ററുടെ കൈ എടുത്ത പോലെ ഈ ഓ അബ്ദുള്ളയുടെയും മറ്റും ഒക്കെ കൈ ഒന്ന് എടുത്തു തരുമോ എന്ന്. അവര്‍ ഒരു വിധം കൊട്ടശന്‍ ഏറ്റെടുക്കും എന്ന് വന്നപ്പോള്‍ ആണ് ഇപ്പുറത്തു നിന്ന് മറ്റൊരു വിളിയാളം വരുന്നത്. പ്രത്യക്ഷത്തില്‍ സമൂഹത്തിനു ദോഷം വരാത്ത എന്നാല്‍ സമുദായത്തിന്റെ ഹൃദയത്തിനെ ഒരു പാട് കീറി മുറിച്ച ജോസഫ്‌ മാഷുടെ കൈ എടുക്കാമെങ്കില്‍ കാലങ്ങളായി രസൂലിന്റെ മുടി വിറ്റു കാശ് ഉണ്ടാക്കുകയും സമുദായത്തിന്റെ ഈമാനും അത് മൂലം പരലോകവും കൊള്ളയടിക്കുകയും ചെയ്യുന്ന കാന്ത പുരാദി മാഷന്മാരുടെ തല അല്ലെ എടുക്കേണ്ടത് എന്ന്. ഏതു NDF കാരന്‍ ആയാലും കാണുമല്ലോ അല്പം കണ്ഫൂശന്‍. അവര്‍ തല എടുക്കണോ കൈ എടുക്കണോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതാ വരുന്നു വീണ്ടും പ്രശ്നങ്ങള്‍. ഒരു തരം ഭൂകമ്പത്തിനു ശേഷം ഉള്ള സുനാമി പോലെ. ഇത് കാണാത്ത ഉസ്താദ് എന്ത് പറഞ്ഞാലും കുരു കളയാതെ വിഴുങ്ങുന്ന സഖാഫിമാരുടെ മുന്നിലേക്ക്‌ ഇതാ ഈ വഹ്ഹാബികള്‍ അവരുടെ പുതിയ കണ്ടെത്തലും ആയി വരുന്നു ശൈഖുനാന്റെ സൈറ്റിലെ മറ്റൊരു ഉദ്ദരണി. വെളുക്കാന്‍ തേച്ചത് പണ്ട്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. മുടിയുടെ ശ്രേഷ്ടത പറഞ്ഞു പരത്തി നാല് കാശ് ഉണ്ടാക്കാന്‍ ആണ് അയാളെ കൊണ്ട് ഈ ലേഖനം ഒക്കെ എഴുതിപ്പിച്ചത്. കൂട്ടത്തില്‍ നീളം കൂടുതല്‍ ഉള്ളതിന് ആധികാരികത വരുത്താന്‍ വേണ്ടി ആണ് ഷെയ്ഖ്‌ എന്ന നെറ്റിപ്പട്ടം ഒക്കെ അയാള്‍ക്ക്‌ കെട്ടി കൊടുത്തത്, അയാള്‍ പറഞ്ഞു വന്നപ്പോള്‍ എഴുപത്തിരണ്ട് സെന്റിമീറ്റര്‍ എന്നതിന് പകരം ഒരു മീറ്ററോളം എന്ന് പറയുകയും ചെയ്തു. അത് സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ കണ്ടതുമില്ല. പിന്നെ അതായി പൊല്ലാപ്പ്. ഈ മുജാഹിടുകളെ വേണ്ട ഒരു പണി. അതിന്റെ മൌലവിമാര്‍ക്ക് ഒരു പണിയും ഇല്ല താനും. നിസ്കാരം കഴിഞ്ഞാല്‍ ഉടനെ എണീറ്റ്‌ പോരാം ചുരുങ്ങിയത് പത്തു മിനിട്ട് ലാഭം ദിവസം അങ്ങിനെ തന്നെ ആയി അമ്പതു മിനിട്ട്. പിന്നെ ഹദ്ദാദ്‌ ഈ കൂട്ടരുടെ അടുത്തു കൂടെ പോയിട്ടില്ല. ഒരു മണിക്കൂര്‍ അങ്ങിനെയും കിട്ടി. പിന്നെ മൌലൂദ് മാല റാതീബ് ദികിര്‍ ഹല്‍ഖ കലണ്ടര്‍ കച്ചോടം സലാത് വ്യവസായം ഇതൊന്നുമില്ലാത്ത അവര്‍ക്ക് വെറുതെ ഇരിക്കുമ്പോള്‍ കിതാബുകള്‍ ഒക്കെ നോക്കാമല്ലോ, അല്ലെങ്കില്‍ തന്നെ ആരോര്‍ത്തു വെറും ഒരു മുടിക്ക് പോലും ഇത്ര അധികം ഹദീസുകള്‍ എഴുതി വെച്ചിട്ടേ ഇവിടം വിട്ടു പോകൂ എന്ന്. ഏതായാലും നമ്മുടെതാണെന്ന് (മനസ്സില്‍ ഇല്ലെങ്കിലും) ഇടയ്ക്കിടയ്ക്ക് കൊട്ടിഘോഷിക്കുന്ന ഈ ഇമാമുമാര്‍ നമ്മള്‍ക്കിട്ടു തന്നെ ഇത്തരം ഒരു പണി തന്നത് ഒട്ടും ശരി ആയില്ല. മാത്രമല്ല എല്ലാവരും അംഗീകരിക്കുന്ന ഇമാമുകള്‍ ആണ് താനും. പാളകിതാബ് എന്ന് പറഞ്ഞു ഒഴിയാന്‍ പോലും കഴിയുന്നില്ല, വേറെ പണി ഒന്നും ഇല്ലാത്ത വഹ്ഹബികള്‍ക്ക് ഒന്നും അറിയില്ല എന്നും അവര്‍ ഇതിന്റെ ആധിക്കാരികത നോക്കി നടക്കില്ല എന്നുമാണ് കരുതിയത്. പക്ഷെ സൌദിയിലെ വഹ്ഹാബികള്‍ കിതബുകളുടെ കെട്ടുകള്‍ അല്ലെ ഇന്റര്‍ നെറ്റിലും സി ഡി ആയും പ്രചരിപ്പിക്കുന്നത്. എന്ത് പറഞ്ഞാലും രണ്ടു മിനിറ്റു കൊണ്ട് ഈ പുത്തന്‍ വാദികള്‍ അതിന്റെ ആധികാരികത വെളിപ്പെടുത്തുന്നു.ചൈന കാരോടും ഉണ്ട് രണ്ടു വാക്ക് പറയാന്‍ നന്ദി വേണം നന്ദി. നിങ്ങള്‍ ചോദിക്കുന്നുണ്ടാകും ഞങ്ങളും തിരുമുടിക്കെട്ടും തമ്മില്‍ എന്ത് ബന്ധം എന്ന്. നിങ്ങള്‍ ഇങ്ങനെ വിലകുറച്ച് കമ്പ്യൂട്ടര്‍കള്‍ വിപണിയില്‍ എത്തിക്കുന്നത് കൊണ്ട് മുഴുവന്‍ വഹാബികളും സഖാഫികളും കമ്പ്യൂട്ടറും ആയിട്ടാണ് നടക്കുന്നത്. മിണ്ടാന്‍ വയ്യ എന്നായിരിക്കുന്നു. ലോകത്തുള്ള ഒരു മത നേതാവും അംഗീകരിക്കാത്ത ദൈവത്തിനുള്ളത് ദൈവത്തിനു സീസര്‍ക്കുള്ളത് സീസര്‍ക്ക് എന്നാ സിദ്ധാന്തം മഹത്തപ്പെട്ടതാക്കി കൊണ്ട് നടന്നത് ഞങ്ങള്‍ മാത്രം ആണ്. എന്നിട്ടും നിങ്ങള്‍ ഇങ്ങനെ ചെയ്തത് സങ്കടകരം തന്നെ. നിങ്ങള്‍ക്കറിയാമോ ഇതൊക്കെ മുന്നില്‍ കണ്ടാണ്‌ ഞങ്ങള്‍ മദ്രസ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം മാ ദറസ എന്നാണെന്ന് പറഞ്ഞപ്പോള്‍ അതിനര്‍ത്ഥം മാ ദറസ എന്നല്ലെന്നും മാ രക്ഷ ഒരു രക്ഷയും ഇല്ല എന്നാണെന്നും നിങ്ങള്‍ മനസ്സിലാക്കിയില്ലല്ലോ. ഇത്തരം ഇടങ്ങേട് സമയത്ത് സഹായിക്കേണ്ട കൂടപ്പിറപ്പുകള്‍ ആയ ഇ കെ കാര്‍ റസൂലിനെ ഞങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ എന്ന് പറഞ്ഞു ഒളിഞ്ഞും തെളിഞ്ഞും കുത്തി നോവിക്കുന്നു. പിന്നെ രസൂലിന്റെ മു അ ജിസത് എന്ന് പറഞ്ഞു ഒരു വിധം ഒപ്പിച്ചു വന്നതാണ്. അപ്പോഴാണ്‌ ഈ വഹ്ഹബികളുടെ ഒരു തരം ഉത്തരം മുട്ടിക്കുന്ന ചോദ്യം. ഈ മുടിക്ക് നിഴല്‍ ഉണ്ടോ. പണ്ട് രസൂലിനു നിഴല്‍ ഇല്ല എന്ന് പറഞ്ഞത് തള്ളിപോകാതിരിക്കാന്‍ വേണ്ടി ഖസരാജി അത് പരീക്ഷിച്ചു എന്നും നിഴല്‍ ഇല്ല എന്നും പറഞ്ഞതാണ്. സഖാഫികള്‍ ഒരു വിധം വിശ്വസിച്ചും വന്നതാണ്. അപ്പോഴാണ്‌ മറ്റൊരു ചോദ്യം. പിന്നെ എങ്ങിനെ ഫോട്ടോ കിട്ടി. നിഴല്‍ ഇല്ലാത്ത വസ്തുവിന് എങ്ങിനെ ഫോട്ടോ കിട്ടും. നിഴല്‍ ഇല്ലാത്ത വസ്തു വിനു ഫോട്ടോ ഉണ്ടാകില്ല എന്ന് നമുക്കുണ്ടോ അറിയുന്നു. ഇനി അതിനു മറുപടി കിട്ടാന്‍ എന്തൊക്കെ വ്യഖനിക്കേണ്ടി വരുമോ ആവൊ
ഈ ചോദ്യത്തില്‍ നിന്നാല്‍ സമാധാനം ആയിരുന്നു. അപ്പോഴാണ്‌ ഒരു ചോദ്യം. ആരാണ് മുടി വളരുന്നുണ്ട് എന്ന് പറഞ്ഞത്. ഖസരാജി പറഞ്ഞു എന്ന് പറഞ്ഞാല്‍ അത് തീരും എന്നാണു കരുതിയത്‌. അപ്പോഴാണ്‌ അവര്‍ മറ്റൊരു ചോദ്യം തിരുകി കേറ്റുന്നതു. അപ്പോള്‍ ഇത്രേ വളര്‍ന്നതുള്ളൂ എന്നാ ഒരു പരിഹാസം. കസരാജി വളരുന്നത്‌ കാണുന്നു എന്നാണു പറഞ്ഞത്. അപ്പോള്‍ അവരുടെ മറു ചോദ്യം ഇങ്ങനെ. ആയിരത്തി നാനൂറു വര്ഷം മുമ്പ് വഫാതായ രസൂലിന്റെ മുടി കണ്ടവര്‍ മുഖേന ഇമാമുമാര്‍ നിവേദനം ചെയ്യുന്നത് ചെവി വരെ നീളം എന്നും. ചെവിക്കും തോളിനും ഇടയില്‍ വരെ എന്നും ഒക്കെയാണ്. അങ്ങിനെ എങ്കില്‍ കൂടിയാല്‍ മുപ്പത്തഞ്ചു സെന്റെ മീറ്റര്‍ അല്ലെങ്കില്‍ അതില്‍ കുറവ് ആയിരിക്കും അന്നത്തെ നീളം. ഇനി കുറഞ്ഞാല്‍ രണ്ടു സെന്റി മീറ്റര്‍ ആയിരിക്കും. ഇനി ഈ ആയിരത്തി നാനൂര്‍ വര്ഷം കൊണ്ട് വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ മുടി ഇപ്പോള്‍ എഴുപത്തിരണ്ട് സെന്റി മീറ്റര്‍ ആയെങ്കില്‍ വളര്‍ന്നത് കൂടിയാല്‍ എഴുപതു സെന്റിമീറ്റര്‍. അപ്പോള്‍ ഇരുപതു കൊല്ലം കൊണ്ട് ഒരു സെന്റിമീറ്റര്‍. വഫത്താകുമ്പോള്‍ രണ്ടു സെന്റി മീറ്ററില്‍ അധികം ഉണ്ടായിരുന്നു എങ്കില്‍ അതിലും കുറവ് ആണ് വളര്‍ച്ച. ഇരുപതു വര്ഷം കൊണ്ട് ഒരു സെന്റിമെറെര്‍ വളരുന്ന ഒരു സാധനം വളരുന്നു എന്ന് കസരജിക്ക് എങ്ങിനെ മനസ്സിലായി, ഇത്രമാത്രം സൂഷ്മത ഉള്ള ഭൂതക്കന്നടി കൊണ്ടാണോ കസരജിയുടെ കണ്ണ് എന്നതാണ് മറ്റൊരു ചോദ്യം.
ഇനി ഇതില്‍ നില്ക്കുന്നുണ്ടോ ഇവരുടെ ചോദ്യ ശരങ്ങള്‍. എന്തെ ആദ്യം മര്‍കസില്‍ ഉണ്ടായിരുന്ന മുടി വളര്‍ന്നില്ല എന്നതാണ് മറ്റൊരു ചോദ്യം. രസൂലിന്റെ ഒരു മുടി വളര്‍ന്നു എന്നും മറ്റേ മുടി വളര്‍ന്നില്ല എന്നും വരുമോ. ഒരു മുടിക്ക് മാത്രം ആണോ മുഅജിസത് ഉള്ളത് എന്നാണു ഇപ്പോള്‍ അവര്‍ ചോദിക്കുന്നത്. റസൂലിന്റെ ഒരു മുടിക്ക് മുഅജിസത് ഉണ്ട് എന്നും മറ്റേതിനു ഇല്ല എന്നും വിശ്വസിക്കാന്‍ അവര്‍ക്ക് ആകില്ലത്രേ. പത്തു രൂപ ഉണ്ടാക്കാന്‍ പാട് പെട്ട് കൊണ്ടുവന്നത് ഇങ്ങിനെ ഒരു പാര ആകും എന്ന് ആര് കരുതി. മാത്രവുമല്ല സ്മാര്‍ട്ട്‌ സിറ്റി കൊണ്ട് വരാന്‍ ഗവണ്മെന്റ് നടത്തുന്ന ഈ എടാകൂടങ്ങള്‍ ഒന്നും ഇല്ലാതെ കേരളത്തില്‍ ഒരു യു എ ഇ നിക്ഷേപം കൊണ്ട് വരാം എന്ന് കരുതിയാണ് കസരജിയെ കൂട്ടിയത്. ഇപ്പോള്‍ കാന്തപുരത്തിന് എന്ത് പറ്റി എന്നാണു എല്ലാരും ചോദിക്കുന്നത്. ചിലര്‍ കാരണവും പറയുന്നു. എന്റെ പേരില്‍ ആരെങ്കിലും കളവു പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഒരു ഇരിപ്പിടം പ്രതീക്ഷിച്ചു കൊള്ളട്ടെ എന്ന് നബി (സ) പറഞ്ഞിരിക്കുന്നു എന്നാണു ഇപ്പോള്‍ അവര്‍ ആകെ പറഞ്ഞു നടക്കുന്നത്. ഈ മുജാഹിദുകളെ കൊണ്ട് തോറ്റു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
പലവട്ടം പറഞ്ഞു നോക്കി നമ്മള്‍ അങ്ങിനെ നുണ പറയാറില്ല എന്നൊക്കെ. എന്നിട്ടും കേള്‍ക്കാത്തത് കൊണ്ട് മൌലവി കോടതിയില്‍ പിഴ ഒടുക്കിയതും കളവു മത്സരം നടത്തിയതും ഒക്കെ പറഞ്ഞു നോക്കി. അപ്പോള്‍ അവര്‍ പറയുന്നത് സാധാരണ നടക്കാത്ത കാര്യം അല്ലെ മത്സരം നടത്തൂ എന്നാണു. കളവു പറഞ്ഞു പരിജയം ഇല്ലാത്തവര്‍ കളവു പറഞ്ഞപ്പോള്‍ കോടതിക്ക് അത് കളവാണെന്ന് മനസ്സിലായി എന്നും എന്നാല്‍ സ്വന്തം തിരഞ്ഞെടുത്ത നുണകളുടെ ഒന്നാംതരം പുസ്തകം ഇറക്കാന്‍ മാത്രം വലിയ നുണ സാഹിത്യം സംഭാവന ചെയ്തത് നിങ്ങളല്ലേ എന്നാണു മറു ചോദ്യം. ഇതൊക്കെ ഈ കൂടെപ്പിറപ്പുകള്‍ പറ്റിച്ച പണി ആണെന്ന് പറഞ്ഞിട്ടൊന്നും അവര്‍ കേള്‍ക്കില്ലാന്നെ. അവരിപ്പോള്‍ പറയുന്നത് അങ്ങിനെ ആണെങ്കില്‍ റസൂല്‍ (സ) യുടെ പേരില്‍ നുണ പറഞ്ഞാല്‍ മഹ്ഷരയില്‍ നിന്നല്ലേ ശിക്ഷ കിട്ടൂ എന്നാണു. പിന്നെ ഇത്രമാത്രം നാണം കെടാന്‍ മാത്രം എന്ത് തെറ്റാണ് ഞങ്ങളുടെ ശൈഖുണ ചെയ്തത് എന്നൊക്കെ പറഞ്ഞു നോക്കി. അപ്പോള്‍ അതാ അവര്‍ വീണ്ടും പറയുന്നു. നമ്മുടെ പണ്ഡിതന്മാര്‍ തന്നെ പല പ്രസംഗങ്ങളിലും പറഞ്ഞ ഒരു കാര്യം. ഈ ഹദീസ് ഉദ്ടരിക്കാന്‍ ഉള്ള ഒരു കാരണം. ഒരാള്‍ പറഞ്ഞത്രേ ഇന്നാലിന്ന ഒരു സ്ത്രീയെ തനിക്കു വിവാഹം കഴിച്ചു തരാന്‍ റസൂല്‍(സ) പറഞ്ഞിരിക്കുന്നു എന്ന്. അത് അറിഞ്ഞ റസൂല്‍ (സ) പറഞ്ഞതാണത്രെ ഈ വചനം. കൂട്ടത്തില്‍ അയാളെ കണ്ടാല്‍ കൊല്ലാനും പറഞ്ഞു എന്നും എന്നാല്‍ നിങ്ങള്ക്ക് അയാളെ കാണാന്‍ കഴിഞ്ഞു എന്ന് വരില്ല എന്ന് പറഞ്ഞു എന്നും കൊല്ലാന്‍ വന്നവന്‍ കാണുന്നതിനു മുന്നേ കൊല്ലപ്പെടേണ്ട ആള്‍ പാന്പ് കടിച്ചു മരിച്ചു എന്നും ആണ് ആ കഥ. കൂട്ടത്തില്‍ ഒരു ചോദ്യവും നമ്മുടെ നെഞ്ച് പിളര്‍ത്തുന്ന ചോദ്യം. ഒരു  പെണ്ണ് കെട്ടാന്‍ വേണ്ടി സമൂഹത്തിനോ സമുടായത്തിണോ ദോഷം ചെയ്യാത്ത ഒരു നുണ അല്ലാഹുവിന്റെ പ്രവാചകനെ പറ്റി പറഞ്ഞ ആളെ പാമ്പിനെ വിട്ടു കടിപ്പിച്ച അള്ളാഹു തന്റെ പ്രവാചകന്റെ മേല്‍ നുണ പറഞ്ഞു സമൂഹത്തിന്റെയും സമുടായത്തിറെയും സന്ബത്തും ഈമാനും മൊത്തം കൊള്ളയടിക്കുന്നവരെ വെറുതെ വിടുമോ എന്ന്. അവസാനം സഹി കേട്ട് ചോദിച്ചു പോയി ഞങ്ങള്‍ എന്ത് നുണ യാണ് പറഞ്ഞത് എന്ന്. അപ്പോള്‍ അവര്‍ പറയുന്നതോ എഴുപത്തിരണ്ട് സെന്റിമീറ്റര്‍ ഉള്ള മുടി റസൂലിന്റെ മുടി ആണെങ്കില്‍ സാധാരണ വലിപ്പം ഉള്ള മുടി റസൂലിന്റെ ആണെന്ന് പറഞ്ഞു ജനങ്ങളെ കൊണ്ട് മുടി നീര് കുടിപിച്ചതും നുണ. അത് ശരിയായ മുടി ആണെങ്കില്‍  ഇപ്പോള്‍ കൊണ്ട് നടക്കുന്ന എഴുപത്തി രണ്ടു സെന്റിമീറ്റര്‍ നീളമുള്ള മുടിയും നുണ. അതുമല്ലെങ്കില്‍ ഈ രണ്ടു മുടികളും നുണ.
ഇനി എന്ത് ചെയ്യും കുപ്പസ്വാമി തങ്ങളെ കാക്കണേ മുനമ്പത്തെ ചേച്ചി ബീവിയെ കാക്കണേ എന്ന് പ്രാര്‍ഥിക്കുക അല്ലാതെ

Saturday, March 12, 2011

കമലിന്റെ ഗദദാമ, അറബി സമൂഹത്തോട് മലയാളികള്‍ മാപ്പ് പറയണം.

(ഈ ലേഖനം ആര്‍ എഴുതി എന്ന് എനിക്കറിയില്ല എങ്ങിനെയോ എന്റെ മെയിലില്‍ എത്തിയ ഈ ലേഖനം പ്രസക്തമായി എനിക്ക് തോന്നിയത് കൊണ്ടും പതിനഞ്ചു വര്‍ഷത്തെ ഗള്‍ഫ് പരിചയത്തില്‍ എനിക്ക് ഈ ലേഖനത്തില്‍ പറയുന്ന പോലെ ഉള്ള ഒരു അറബിയും കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടും ഈ ലേഖനത്തില്‍ പറയുന്ന പോലെ ആണ് ഇതിന്റെ കഥ എങ്കില്‍ അത് പ്രതികരിക്കേണ്ടത് ആണെന്ന് തൊന്നൂന്നതു കൊണ്ടും ആണ് ഇത് എന്റെ ബ്ലോഗിലേക്ക് ഉള്‍പെടുത്തുന്നത്‌. ഇതിന്റെ യഥാര്‍ത്ഥ ലേഖകനെ എനിക്കറിയില്ല എങ്കിലും അദ്ദേഹത്തിനു എതിരുണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. )
-----മലയാളത്തില്‍ നിന്നും അറബ് തീരത്തേക്ക് സഞ്ചരിച്ച ആദ്യ മലയാളി വസ്കോടഗാമ ആരാണെന്ന് ഒരു ചരിത്ര പുസ്തക്കത്തിലും എഴുതപ്പെട്ടിട്ടില്ല. കേരളത്തിന്റെ പ്രകൃതി വിഭവങ്ങള്‍ തേടിയെത്തിയ അറബി കച്ചവടക്കാര്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ കേരളത്തില്‍ സജീവമായി നില ഉറപ്പിച്ചിട്ടുണ്ട്.പല അറബികളും മലയാളികളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മരവും കറുത്ത പൊന്നുമായി അറബ് തീരത്തേക്ക് മടങ്ങിയ പത്തെ മാരികളില്‍ ഒപ്പം കൂടിയ ആദ്യ മലയാളിയെ അത്തരം ഒരു സാഹസ യാത്രക്ക് പ്രേരിപ്പിച്ചത് കൂടപ്പിറപ്പുകളുടെ അന്നത്തിനു വേണ്ടി ഉള്ള കരച്ചില്‍ ആയിരിക്കാം എന്നതില്‍ ആര്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവില്ല. ജന്മികളുടെ കൃഷി ഭൂമിയില്‍ അടിമകള്‍ ആയി ജീവിച്ചു മരിക്കുന്നതിലും ഭേദമാണ് അന്യ ദേശത്തെ ജീവിതം എന്ന് അക്കാലത്തെ യുവ സമൂഹം ചിന്തിച്ചിരിക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ കേരളീയ സാഹചര്യം പഠന വിധേയമാക്കിയാല്‍ ഈ അവസ്ഥ ആര്‍ക്കും മനസ്സിലാകും.ജന്മിമാരും നാട്ടു രാജാക്കന്മാരും അട്ടിമകള്‍ ആക്കി കൊണ്ട് നടക്കുകയായിരുന്നു മനുഷ്യരെ. പാര്‍പ്പിടവും അന്നവും ഇല്ലാതെ വരുതിയില്‍ വസിച്ച മനുഷ്യരില്‍ നിന്ന് കടല്‍ യാത്ര എന്നാ ആ സാഹസത്തിനു മുതിര്‍ന്ന ആ മലയാളി വെട്ടിയ പാത നൂറ്റാണ്ടിനു ഇപ്പുറവും ഗതാഗത യോഗ്യവും ആള്‍തിരക്ക്‌ ഏറിയതും ആണ്.
പാസ്പോര്‍ട്ടും വിസയും ഇല്ലാതെ ചരക്കു കൊണ്ട് പോകുന്ന പായകപ്പലുകളില്‍ ജീവന്‍ പണയപ്പെടുത്തി സഞ്ചരിച്ച മലയാളി ചെറുപ്പക്കാരില്‍ ആയിരങ്ങള്‍ ഇന്നും ഗള്‍ഫിലും കേരളത്തിലും ആയി ജീവിക്കുന്നുണ്ട്. ഭാഷയും വേലയും അറിയാതെ കടല്‍ കടന്നു അറബ് മരുഭൂമിയില്‍ ചെന്നിറങ്ങിയ അവരില്‍ പലരും പ്രവാസത്തിന്റെ അര നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. തങ്ങളുടെ രാജ്യത്തേക്ക് രേഖകളില്ലാതെ കള്ളവണ്ടി കയറി വന്നു കുടിയെരിയവരെ ഒരു അറബി പോലീസും വെടിവെച്ചു കൊന്നതായോ കല്‍ തുറന്കില്‍ അടച്ചു തൂക്കിക്കൊന്നതായോ നാളിതുവരെ കേട്ടിട്ടില്ല. കടല്‍ കടന്നെത്തിയ വിദേശികളെ സഹോദരന്മാര്‍ ആയി കണ്ടു അവര്‍ക്ക് അന്നവും അഭയവും നല്‍കുകയായിരുന്നു അറബികള്‍ ചെയ്തത്. തരിശു നിലങ്ങളില്‍ വര്‍ണ മനോഹര സൌധങ്ങളും റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും പണിതുയര്‍ത്തി അറബ് രാജ്യങ്ങള്‍ മുഖം മോഡി വരുത്തിയപ്പോള്‍ ആ പ്രവര്‍ത്തിയുടെ പിന്നില്‍ മലയാളികളുടെ കരങ്ങളും പങ്കു ചേര്‍ന്നു. അറബ് രാജ്യങ്ങളിലെ എണ്ണ കിണറുകള്‍ ഡോളര്‍ ചുരത്തിയപ്പോള്‍ അറബ് രാജ്യങ്ങളുടെ വികസനവും മിഴി ചിമ്മിതുരക്കുന്ന വേഗതയില്‍ ആയി. ഇന്ത്യയിലെ ഇതൊരു സംസ്ഥാനത്തെക്കളും സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഭൌതിക സൌകര്യങ്ങള്‍ കൊണ്ടും ഉന്നതിയില്‍ ആണ് എന്റെ സംസ്ഥാനം എന്ന് കേരളീയര്‍ തെല്ലൊരു അഹങ്കാരത്തോടെ പറയാറുണ്ട്‌.ഈ കാണുന്ന സുഖ സൌകര്യങ്ങള്‍ ഒരുക്കിതന്നത് മാറി മാറി വന്ന ഇടതു വലതു സര്‍ക്കാരുകള്‍ അല്ല എന്നും സകള്‍ അയ്ശ്വര്യങ്ങള്‍ക്കും പിന്നിലെ ചാലക ശക്തി ഗള്‍ഫ്‌ സമ്പത്തായിരുന്നു എന്നും പറഞ്ഞാല്‍ എതിരഭിപ്രായം ഉണ്ടാവില്ല. കമല്‍ സംവിധാനിച്ചു ഒരുക്കിയ ഗദദാമ എന്ന ചലച്ചിത്രമാണ് പ്രവാസ ചരിത്രത്തിന്റെ താഴ്വേരുകള്‍ തേടി അല്പമെങ്കിലും സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്.
കാവ്യാ മാധവന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രം ആണ് അശ്വതി എന്ന ഗദ്ദാമ. അറബി വീട്ടില്‍ ജോലിക്കെത്തുന്ന സ്ത്രീകളെ ആണ് ഗദ്ദാമ എന്ന് പറയുന്നത്. ഈ ചിത്രം മുന്നോട്ടു വെക്കുന്നത് ഗള്‍ഫു നാട്ടില്‍ ജോലിക്കെത്തുന്ന സ്ത്രീകളുടെ ദുരിത പര്‍വ്വമാണ് (അത്തരം ഒരു ശ്രമം ചിത്രത്തില്‍ ഇല്ലെങ്കിലും) കുറഞ്ഞ വേതനത്തിന് അറബി നാട്ടില്‍ ജോലിക്കെത്തുന്ന അടിമകളെപ്പോലെ അറബി വീട്ടില്‍ ജീവിക്കേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളുടെ ദൈന്യതയിലേക്ക് ആണ് ക്യാമറ കടന്നു ചെല്ലുന്നത് എങ്കിലും ചിത്രം ആ വിഷയത്തേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നത് അറബ് ജനതയെ കുറിച്ചാണ്. അശ്വതി എന്ന അമുസ്ലിം മലയാളി പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട്‌ സൌദി എയര്‍പോര്‍ട്ടില്‍ വെച്ച് പരിശോധിക്കുന്ന ഒരു രംഗത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്. പൊട്ടു തൊട്ടു തല മറക്കാതെ വന്നിറങ്ങിയ പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ പാസ്പോര്‍ട്ട്‌ പരിശോധകയായ സ്ത്രീ ക്രൂരമായാണ് നോക്കുന്നത്. 
ദേഷ്യത്തോടെ പസ്സ്പോര്‍തില്‍ സീല്‍ പതിക്കുന്നതും കൂടെ കണ്ടപ്പോള്‍ പറയാന്‍ പോകുന്ന കഥയുടെ ടെമ്പോ നിലനിര്‍ത്താന്‍ ആയിരിക്കും എന്നാണു കരുതിയത്‌.പക്ഷെ ചിത്രത്തില്‍ ഉടനീളം അറബികളെ പെണ്ണ് പിടിയന്മാരും ക്രൂരന്മാരും ആയി ചിത്രീകരിച്ചത് കണ്ടപ്പോഴാണ് ഗദ്ദാമ  കൈപിടിയില്‍ ഒതുങ്ങുകയില്ല എന്ന് മനസ്സിലായത്.
ചിത്രത്തില്‍ ഒരിടത്തും അറബികളെ വെറുതെ വിട്ടിട്ടില്ല കമല്‍. മലയാളി ഡ്രൈവറും ഇന്തോനഷ്യക്കാരി ഗദ്ദാമയും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഏര്‍പ്പെട്ടത് അറിഞ്ഞതോടെ ആണ് അറബി പീഡന മുറകള്‍ ആരംഭിച്ചത്. ആ  വീട്ടില്‍ നിന്നും ഇരുവരും രക്ഷപ്പെട്ടത് അശ്വതിയുടെ അറിവോടെ ആണെന്ന് പറഞ്ഞാണ് കഥാനായികയുടെ നേരെ അറബിയും കുടുംബവും തിരിയുന്നത്. തന്റെ കുടുംബത്തിനു ചീത്ത പേരുണ്ടാക്കിയ ജീവനക്കാരെ പോലീസില്‍ ഏല്‍പിക്കാതെ ബെല്‍റ്റ്‌ കൊണ്ട് അടിക്കുന്ന അറബിയുടെത് ആണ് ഒരു രംഗം. വീട്ടില്‍ ഉള്ള മന്ദ ബുദ്ധിയായ അറബി ചെറുക്കാന്‍ ആകട്ടെ കിട്ടുന്നിടത്തു വെച്ചെല്ലാം അശ്വതിയെ ദേഹോപദ്രവം ഏല്പിക്കുന്നു. അറുപത്തഞ്ചു പിന്നിട്ട അറബി കിളവന്‍ പോലും ലൈംഗിക ച്ചുവയോടെ ആണ് നോക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. സഹികെട്ട് വീട്ടില്‍ നിന്നും ഒളിച്ചോടുന്ന അശ്വതി ഏറെ നാളത്തെ അലച്ചിലിന്നോടുവില്‍ എത്തിപ്പെടുന്നതും അറബികളുടെ കയ്യിലാണ്. മരുഭൂമിയില്‍ ആടിനെ വളര്‍ത്തുന്ന അറബികള്‍ തങ്ങളുടെ വാഹനത്തില്‍ കയറ്റി അശ്വതിയെ ഫാമില്‍ എത്തിക്കുന്നു. ആഹാരം നല്‍കി എങ്കിലും അന്ന് രാത്രി അവളെ ശാരീരികമായി ഉപയോഗിക്കുക എന്നതായിരുന്നു വരുടെ ലക്‌ഷ്യം. മലയാളി ആട്ടിടയന്റെയും ഡ്രൈവെരുടെയും അവസരോചിത ഇടപെടലാണ് അറബികളുടെ കാമ ബ്രന്തില്‍ നിന്നും അശ്വതിയെ രക്ഷപ്പെടുത്തുന്നത്. ബഷീര്‍ എന്ന ആട്ടിടയനെ ഇതിന്റെ പേരില്‍ ക്രൂരമായി ശിക്ഷിക്കുന്ന അറബികലെയാണ് ചിത്രം കാണിക്കുന്നത്. തങ്ങളുടെ രതി ശമനത്തിനുള്ള ഇരയെ രക്ഷപ്പെടുത്തിയതിന്റെ പേരില്‍ ബഷീറിനെ അറബികള്‍ മണ്ണ് വെട്ടി   കൊണ്ട് അടിച്ചു കൊല്ലുന്നു. ഇങ്ങിനെ ചിത്രത്തില്‍ ഉടനീളം കമല്‍ അറിഞ്ഞോ അറിയാതെയോ അറബി വിരോധം സ്രിഷ്ടിചെടുത്തിരിക്കുന്നു. സിനിമ കണ്ടിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഒരു അമുസ്ലിം സ്ത്രീ പറയുന്നത് കേട്ടു വല്ലാത്തൊരു ദുഷ്ടന്മാര്‍ ആണല്ലേ ഈ അറബികള്‍. ഗദ്ദാമ നല്‍കുന്ന സന്ദേശവും ഇതാണ്. എത്ര നീചന്മാര്‍ ആണ് ഈ അറബികള്‍. തന്നെ കൊണ്ട് വന്ന മലയാളിയുടെ അടുത്തു എത്തിച്ചാല്‍ മതി എന്നാണ് ആട്ടിടയാന്‍ ആയ ബഷീറിനോടും ഡ്രൈവെരോടും അശ്വതി പറഞ്ഞത്. എന്നാല്‍ അയാള്‍ ഏറ്റെടുത്തില്ല. അവസാനം അവസാനം ഡ്രൈവര്‍ ഭക്ഷണവും വസ്ത്രവും നല്‍കി തന്റെ ചെറിയ മുറിയില്‍ അശ്വതിയെ കിടത്തി പുറത്തു വണ്ടിയില്‍ കാവല്‍ കിടക്കുന്നു. പുരുഷന്മാര്‍ മാത്രം താമസിക്കുന്നിടത്ത്‌ സ്ത്രീയെ കണ്ടപ്പോള്‍ പോലീസ് ഇരുവരെയും പോക്കുന്നു. മൂന്നു മാസം തടവും മുന്നൂറു അടിയും ശിക്ഷ വിധിക്കുന്നു. കോടതി അശ്വതി യുടെ ശരീരത്തില്‍ അടി നടപ്പാക്കുന്ന ഒരു രംഗം ഉണ്ട് ചിത്രത്തില്‍. കടത്ത ശിക്ഷ രീതി എന്ന് തോന്നിപ്പിക്കാന്‍ മനപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു രംഗം. തീര്‍ന്നില്ല കമല്‍ ചിത്രത്തിന്‍റെ അറബ് വിരോധം ശരീഅത് നിയമം ഇങ്ങിനെ ഒക്കെ ആണ്  എന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ആയ റസാകിനെ കൊണ്ട് പരയിക്കുമ്പോള്‍ മാത്രം ആണ് കമല്‍ ഈ ചിത്രത്തിലൂടെ പറയാതെ പറഞ്ഞത് എന്താണെന്ന് നമുക്ക് ബോധ്യമാകുക. കമല്‍ ഒരുക്കിയ ഗദ്ദാമ ഒരു മലയാള ചിത്രം ആണെങ്കിലും അത് ഒരു പാട് മനസ്സുകളെ മുറിപ്പെടുത്തും എന്നതില്‍ സംശയമില്ല. ഒരു മുസ്ലിം പശ്ചാത്തലത്തില്‍ ഉള്ള കഥ പറഞ്ഞാല്‍ കഥ ആരും ശ്രദ്ധിക്കുകയില്ല എന്നും നിര്‍മ്മാതാവ് കുത്തുപാള എടുക്കേണ്ടി വരും എന്നും കമലിന് നന്നായി അറിയാം. അത് കൊണ്ട് തന്നെ ആണ് അശ്വതി എന്ന പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ മുഖ മക്കനയിട്ടു പൊതു മയ്പിച്ചു കൊണ്ട് വന്നത്. അറബി ഒരു മുസ്ലിം ഗദ്ദാമ യോടാണ് ഇങ്ങിനെ ക്രൂരതകള്‍ അത്രയും നടത്തിയതെങ്കില്‍ ഹിന്ദു ജനസമൂഹത്തിന് ഇത്രയും വിരോധം അറബികളോട് തോന്നുമായിരുന്നില്ല. ഭര്‍ത്താവ് മരണപ്പെട്ടതോടെ രണ്ടു കുടുംബങ്ങളുടെയും ഭാരം ചുമലില്‍ ആയ അശ്വതി എന്ന പെണ്‍കുട്ടി പ്രരപ്തങ്ങളില്‍ നിന്നുള്ള മോചനത്തിനാണ്‌ അറബി വീട്ടിലെ എച്ചില്‍ പത്രം വൃത്തിയാക്കാന്‍ ഇറങ്ങി തിരിച്ചത്. ഗദ്ദാമ കള്‍ ആയി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന്‌ സ്ത്രീകളുടെ ദുരിതത്തിലെക്കും ആ തൊഴില്‍ മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിലെക്കും തുറക്കേണ്ടിയിരുന്നു  കമലിന്റെ ക്യാമറ കണ്ണുകള്‍. പക്ഷെ ഗദ്ദാമ പറയാന്‍ ഉദ്ദേശിച്ചത് അതാണെങ്കിലും പറഞ്ഞു വന്നപ്പോള്‍ അറബി വിരോധം മാത്രം ആയി എന്ന് മാത്രം. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവര്‍ ആണ് ഗദ്ദാമമാര്‍. ഒഴിവു ദിവസങ്ങള്‍ ഇല്ല  എന്ന് മാത്രമല്ല, പലര്‍ക്കും രാത്രിയില്‍ ഉറങ്ങാന്‍ കിട്ടുന്ന നാലോ അഞ്ചോ മണിക്കൂര്‍ മാത്രം ആണ് ഒഴിവു സമയം. അറബ് ലേബര്‍ നിയമത്തില്‍ പോലും  ഉള്പെടാതെ അടിമകളെ പോലെ അറബി വീടിന്റെ കനത്ത മതില്‍ കെട്ടിനുള്ളില്‍ ജീവിക്കുന്ന നിരവധി പേരുണ്ട്. ശാരീരികവും മാനസികവും ആയ പീഡനങ്ങള്‍ അനുഭവിക്കുന്ന ആ സഹോദരിമാരുടെ ദൈന്യതയുടെ മുഖം ആയിരുന്നു ഗദ്ദാമ വരച്ചു കാട്ടെണ്ടിയിരുന്നത്. ഇന്ത്യന്‍ ഭരണ കൂടത്തിന്റെ കണ്ണ് തുറപ്പിക്കാനും ലോക ജനതയ്ക്ക് മുന്നില്‍ ഈ തൊഴില്‍ സമൂഹത്തിന്റെ വേവലാതികള്‍ ചെന്നെത്താനും ഗദ്ദാമ എന്ന ചിത്രം കാരണം ആവെണ്ടിയിരുന്നു. ലോകത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഏറ്റെടുത്തു നടത്താവുന്ന നല്ല ഒരു പ്രമേയത്തെ കുടുസ്സായ അറബ് വിരോധത്തില്‍ തളച്ചിട്ടു മലബാറിലെ ഹോം സിനിമ കളുടെ നിലവാരത്തെക്കാളും താഴ്ന്നു പോയി ഗദ്ദാമ.
പതിറ്റാണ്ടുകള്‍ ആയി സൌദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന കെ യു ഇഖ്ബാല്‍ എന്നാ പത്ര പ്രവര്‍ത്തകന്റെതാണ് ഗദ്ടംയുടെ കഥ. കമല്‍ തിരക്കഥയും കെ ഗിരീഷ്‌ കുമാര്‍ സംഭാഷണവും നിര്‍വഹിച്ച ഗദ്ദാമയില്‍ പറഞ്ഞ പോലെ ഉള്ള അറബ് സമൂഹത്തെ ഇഖ്ബാല്‍ സാഹിബ് നാള്‍ ഇതുവരെ കണ്ടിട്ടുണ്ടോ? കാവ്യയുടെ കഥാപാത്രത്തിന്റെ ദുരിതാഭിനയത്തിനു കൊഴുപ്പ് കൂട്ടാന്‍ വേണ്ടിയാണ് നിരവധി രംഗങ്ങള്‍ ചെര്‍ത്തതെങ്കിലും അവയെല്ലാം രൂപപ്പെടുത്തിയ ആകെ തുക അറബ് വിരോധം ആയി. ജയില്‍ വാര്‍ഡന്‍ ആയ അറബി സ്ത്രീ പോലും വളരെ പരുക്കന്‍ ആയാണ് ചിത്രത്തില്‍ പെരുമാറുന്നത്. എന്നാല്‍ യഥാര്‍ത്ഥ അറബ് പോലീസുകാര്‍ സലാം പറഞ്ഞു ക്ഷേമാന്വേഷണങ്ങള്‍ അന്വേഷിച്ചു കൊണ്ടാണ് കുട്ടവാളികളോട് പോലും പെരുമാറുക എന്ന് ഒരിക്കലെങ്കിലും ഇവിടങ്ങളിലെ പോലീസ് സ്റ്റെഷനുകളില്‍ കയറിയ ഏതൊരാള്‍ക്കും നേരിട്ട് അനുഭവപ്പെടുന്നതാണ്. അറബ് സമൂഹത്തിനും സംസ്കാരത്തിനും എതിരെ ഇത്തരം അസത്യങ്ങള്‍ ഉന്നയിച്ചു കമല്‍ ആരുടെ കയ്യടിയാണ് പ്രതീക്ഷിക്കുന്നത്. അറബ് ജനതയുടെ കാരുണ്യത്തിന്റെ പങ്കു പറ്റിയാണ് കേരളവും കേരളീയരും ഇന്ന് ജീവിക്കുന്നത്. എല്ലാ അറബികളും നല്ലവരാണ് എന്നോ അശ്വതിയെ പോലെ ഉള്ള ഗദ്ദാമമാര്‍ ഇല്ല എന്നോ ഈ ഉള്ളവന് അഭിപ്രായം ഇല്ല. പക്ഷെ കമല്‍ പറഞ്ഞ പോലെ അറബികള്‍ എല്ലാം സ്ത്രീ ലംബടന്മാരും ക്രൂരന്മാരും ആണെന്ന് എനിക്കും നന്നേ ചുരുങ്ങിയത് ഒരിക്കല്‍ എങ്കിലും മരുഭൂവില്‍ കാലു കുത്തിയ മലയാളിക്കും അഭിപ്രായം ഇല്ല എന്ന് കമലും സംഘവും അറിയുക. അറബ് രാജ്യത്തെ തൊഴില്‍ നിയമത്തിന്റെ പരിരക്ഷ പോലും ലഭിക്കാതെ അടിമകളെ പോലെ ജീവിക്കുന്ന ഗദ്ദാമമാരുടെ ജീവിതം വരച്ചു കാട്ടുക എന്ന പേരില്‍ അറബ് രാജ്യത്ത് തന്നെ ചിത്രീകരിച്ച ഗദ്ടാമ ഉയര്‍ത്തുന്ന സന്ദേശം ഏറെ അപകടം ഉയര്‍ത്തുന്നതാണ്. തിന്നും കുടിച്ചും സുഖിച്ച്ചും ജീവിക്കുന്ന മനസ്സിനും ശരീരത്തിനും ദുര്‍മേദസ്സ് പിടിപെട്ടവര്‍ യാണ് അറബികളെ ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം ആളുകള്‍ ഉണ്ടാവാം ഒരു സമൂഹത്തില്‍. സൌമ്യ എന്ന പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു ക്രൂരമായി പീഡിപ്പിച്ച  ഗോവിന്ദ ചാമി എന്ന തമിഴനെ മുന്‍ നിര്‍ത്തി തമിഴ് നാട്ടുകാര്‍ എല്ലാം ഇത്തരക്കാര്‍ എന്ന് പറയാന്‍ കമല്‍ മുതിരുമോ? ചിത്രത്തില്‍ ഒരിടത്തെങ്കിലും മനുഷ്യ സ്നേഹിയായ ഒരു അറബിയെ എങ്കിലും ചേര്‍ക്കാം ആയിരുന്നു. ഇതിനു കമല്‍ തയാറായില്ല എന്നതാണ് അറബ് സമൂഹത്തെ അടച്ചാക്ഷേപിക്കുക എന്ന അജണ്ടയാണ് കമലിനുള്ളത് എന്ന് നമ്മില്‍ സംശയം ജനിപ്പിക്കുന്നത്. അര നൂറ്റാണ്ടിലേറെ കാലമായി അന്നവും അഭയവും തന്നു മലയാളിയെ പോറ്റിയ ജനതയ്ക്ക് കമല്‍ നല്‍കിയ ഉപഹാരം ബഹു ബോഷായിട്ടുണ്ട്. ഇങ്ങിനെ തന്നെ വേണം ഉണ്ട ചോറിനു നന്ദി കാണിക്കാന്‍.
ഈ ചിത്രം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് ഗദ്ദാമമാരുടെ ജീവിതം ആയിരുന്നു. പക്ഷെ ചര്ച്ചയാകുന്നത് അറബികളുടെ ക്രൂരത ആണെന്ന് മാത്രം. അശ്വതിയുടെ കഥാപാത്രത്തിന് മിഴിവേകാന്‍ കമല്‍ ഒരുക്കിയ തിരക്കഥാ രൂപം ഒരു സംസ്കാരത്തിന്റെ മേലുള്ള കടന്നാക്രമണം ആയി പോയി. അറബികള്‍ ആട് ഫാമില്‍ നിസ്കരിക്കുംബ്ഴാനു മലയാളിയായ ആട്ടിടയന്‍ അശ്വതിയെ രക്ഷപ്പെടുത്തിയത്. നമസ്കാരം കഴിഞ്ഞു വ്യഭിചരിക്കാന്‍ ആണ് അവരുടെ പദ്ധതി എന്ന് ആര്‍ക്കും ബോധ്യമാവും. ഒരേ സമയം മത ആചാരങ്ങള്‍ പാലിക്കുകയും ധാര്മികതക്ക് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആണ് അറബികളും മുസ്ലിംകളും എന്ന് ബോധ്യപ്പെടുത്തുകയാണ് കമല്‍ ഇത്തരം രംഗങ്ങളിലൂടെ. മലയാളത്തിനു വേണ്ടി മലയാളി ഗദ്ദാമയുടെ കഥ പറയുകയാണ്‌ കമല്‍ ചെയ്യുന്നത് എങ്കിലും വലിയ ഒരു സമൂഹത്തെ ആണ് വേട്ടക്കാരന്‍ ആയി ചിത്രീകരിക്കുന്നത്.  വേട്ടക്കാരന്റെ വേലത്തരങ്ങള്‍ പോലിപിച്ചുവെങ്കില്‍ മാത്രമേ ഗദ്ദാമയെന്ന ഇരക്ക് പ്രാധാന്യം ഉള്ളൂ എന്ന് കമലിന് അറിയാം. പക്ഷെ വേട്ടക്കാരന്‍ മറ്റൊരു രാജ്യവും അവിടത്തെ പൌരന്മാരും ആണെന്ന ബോധത്തില്‍ അല്പം മാന്യത ആകാമായിരുന്നു.
വിധവകളും നിരാലംഭരും ആയ ആയിരക്കണക്കിന് പുരുഷ തണലില്ലാത്ത മലയാളി പെണ്ണുങ്ങള്‍ അറബ് രാജ്യത്തേക്ക് വിമാനം കയറി ആണ് തങ്ങളുടെ വീടുകളില്‍ അടുപ്പില്‍ തീ പടര്‍ത്തിയത്. മക്കളെ കെട്ടിച്ചയച്ചും വീടുണ്ടാക്കിയും പഠിപ്പിച്ചും മാതാപിതാക്കളെ സംരക്ഷിച്ചും ജീവിക്കുന്ന ഗദ്ദാമ മാര്‍ക്ക് ഇന്ത്യന്‍ ഭരണ കൂടം ഒരു പരിഗണനയും സൌകര്യവും നല്‍കുന്നില്ല. കനത്ത തുക എജെന്റിനു നല്‍കി ദുരിതക്കയത്തിലേക്ക് നീന്തുന്ന ആ സഹോദരിമാര്‍ക്ക് അതാതു നാട്ടിലെ എംബസികളും വേണ്ടതൊന്നും ചെയ്യുന്നില്ല. യൂറോപ്യന്‍ രാജങ്ങളുടെ ഹൌസ് മൈഡ് മാര്‍ക്കുള്ള സൌകര്യങ്ങളുടെ പത്തിലൊന്ന് പോലും ഗള്‍ഫ് അറബ് രാജ്യത്ത് ഇവര്‍ക്കില്ല. ഇത്തരം പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ പരാമര്‍ശിക്കുക പോലും ചെയ്യാതെ അറബിയെന്ന വേട്ടക്കാരന്റെ പിന്നാലെ പോയ കമല്‍ ഗദ്ദാമ എന്ന വിലാപ കാവ്യത്തെ വക്രീകരിച്ചു കളഞ്ഞു. മതം, രാഷ്ട്രം, ജനത, നിയമം, നിയമ പാലകര്‍, എന്ന് വേണ്ട രാജ്യത്തിന്റെ സകലതിനെയും കമല്‍ പരിഹസിക്കുന്നു. ഏതൊരു രാജ്യത്തെ കുറിച്ച് ആയാലും ഇവ്വിധം തെറ്റുകള്‍ പരത്താന് ഒരു മാധ്യമവും ത്തുനിയുന്നത് നന്നല്ല. കമല്‍ എന്നാ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രവാസി പ്രശ്നങ്ങളില്‍ ഇട പെട്ടില്ലെങ്കിലും വേണ്ട കിട്ടുന്ന ചോറില്‍ മണല്‍ വാരി ഇടാതിരുന്നാല്‍ മതി.
------ഈ ലേഖനത്തിനു അനുബന്ധം ആയി എനിക്ക് കുറിക്കാന്‍ ഉള്ളത് കൂടി ഇവിടെ കുറിക്കട്ടെ. എല്ലാത്തിനും മാന്യത കല്പിക്കുന്ന നാം വെറുതെ സ്വയം സാംസ്കാരിക നായകര്‍ ആയി ചമയുമ്പോള്‍ കേരളത്തെയും ഗള്‍ഫിനെയും ചില അനുഭവങ്ങളില്‍ നിന്ന് വില ഇരുത്തട്ടെ.
1 നമ്മുടെ നാട്ടുകാര്‍ തന്നെ ആണ് അയല്‍ക്കാര്‍ ആയ തമിഴന്മാര്‍. ആ തമിഴന്മാര്‍ വരാന്‍ സാധ്യത ഉണ്ട് എന്നും ജാഗ്രത പാലിക്കണം എന്നും നമ്മുടെ നാട്ടില്‍ (പാലക്കാട്‌ ആണെന്ന് തോന്നുന്നു) ഒരു കമ്മിഷണര്‍ ഒരിക്കല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ മറ്റു ഒരു രാജ്യത്തിന്റെ സന്തതികള്‍ ആയിട്ട് പോലും ഒരു പോലീസുകാരനും ഇവിടെ ഒന്നും ഇങ്ങിനെ ഒരു രാജ്യത്തിനെതിരെ ജാഗ്രത നിര്‍ദേശം നല്‍കാറില്ല.
2 ഞാന്‍ ഒരിക്കല്‍ എന്റെ വീട്ടിലേക്കു കയറി ചെല്ലുമ്പോള്‍ അന്ന് വീട്ടില്‍ വിറകു കീറാന്‍ വന്ന തമിഴനു ഉമ്മ ഭക്ഷണം വിളമ്പുന്നത് കണ്ടു. വരാന്തയില്‍ വെച്ച്. ഞാന്‍ എന്റെ ഉമ്മയോട് പറഞ്ഞു. നല്ല സംസ്കാരം ഇതേ അവസ്ഥയിലാണ് ഞങ്ങള്‍ മറ്റൊരു നാട്ടില്‍ താമസിക്കുന്നത് എന്ന് ഇടക്കെങ്കിലും ഓര്‍ക്കുക. അപ്പോള്‍ എന്റെ ഉമ്മ പറഞ്ഞു ഞാന്‍ അകത്തു കേറി ഇരിക്കാന്‍ പറഞ്ഞിട്ടും കേറി ഇരിക്കുന്നില്ല. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ അകത്തു കേറി ഇരിക്കോഒ. അദ്ദേഹം പറഞ്ഞത് പത്തിലധികം വര്‍ഷമായി കേരളത്തില്‍ എത്തിയ അദ്ദേഹത്തിനും മറ്റുള്ള അദേഹത്തിന്റെ നാട്ടുകാര്‍ക്കും ഒരാളും അകത്തു ഭക്ഷണം നല്‍കാറില്ല എന്നാണു. ഇവിടെയും ഓര്‍ക്കുക. സ്വന്തം നാട്ടുകാരായ അവരെ നമ്മള്‍ എങ്ങിനെ അവഗണിക്കുന്നു എന്ന്. എന്നാല്‍ ഏതു സദസ്സിലായാലും ഒരു അറബിയും നിങ്ങള്ക്ക് നാം മലയാളികള്‍ തമിഴന്മാരോടും മറ്റു സംസ്ഥാനക്കരോടും പെരുമാറുന്ന പോലെ വീട്ടിലെ ഏറ്റവും മോശപ്പെട്ട പാത്രത്തില്‍ ഏറ്റവും മോശപ്പെട്ട സ്ഥലത്ത് വെച്ച് ഭക്ഷണം തരില്ല. പകരം അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ പാത്രത്തില്‍ നിന്ന് തന്നെ നമ്മളും തിന്നണം എന്നതാണ് അവരുടെ സംസ്കാരം. മാത്രമല്ല അവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും ഒരാള്‍ അങ്ങോട്ട്‌ കയറി വന്നാല്‍ അവര്‍ നമ്മെ ഭക്ഷണത്തിനു ക്ഷണിക്കുന്ന ഒരു വചനം ഉണ്ട്. ഫദല്‍ എന്ന പദം. ഈ പദത്തിന്റെ അര്‍ഥം കൂടി മനസ്സിലാകുന്ബോഴേ ആ ആതിഥ്യ മര്യാദ യുടെ മഹത്തം അറിയൂ. നിങ്ങള്‍ ഞങ്ങളുടെ കൂടെ ഈ ഭക്ഷണത്തില്‍ പങ്കെടുത്തു ഞങ്ങളെ ശ്രേഷ്ടപ്പെടുത്തനം എന്ന്. നമ്മള്‍ അവരുടെ കൂടെ ഭക്ഷണത്തില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ ആദരിക്കപ്പെടുന്നു എന്ന സന്ദേശം. ഈ സംസ്കാരം ആണ് അറബികളുടെത്. നമ്മെ പോലെ നായക്ക് ഭക്ഷണം കൊടുക്കുന്ന പോലെ ഒരു ജോലിക്കാരനും അവര്‍ ഭക്ഷണം തരില്ല എന്ന് സാരം.
3 ഇനി മറ്റൊരു അനുഭവം പറയാം. 1995 ന്റെ അവസാന ഭാഗം. എന്റെ അമ്മാവന്റെ മകന്‍ റിയാദില്‍ നിന്ന് നാട്ടില്‍ എത്തിയ സമയം. ഞാനും അവനും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ബഹളം കേട്ട് പുറത്തേക്ക് നോക്കുമ്പോള്‍ ജോലി അന്വേഷിച്ചു വന്ന രണ്ടു തമിഴന്മാരുടെ കൂടെ കുട്ടികള്‍ കൂകി വിളിച്ചും കല്ലെറിഞ്ഞും വരുന്നു. കാണുന്ന നാട്ടുകാരില്‍ ആരും അത് ശ്രദ്ധിക്കുന്നു പോലുമില്ല. അന്ന് അവന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഇതിനൊക്കെ അല്പമെങ്കിലും തിരിച്ചു കിട്ടണം എങ്കില്‍ ഇവരൊക്കെ ഗള്‍ഫില്‍ എത്തുക തന്നെ വേണം. അതെ എന്നിട്ടും ഞാന്‍ പറയുന്നു അന്ന് ഞാന്‍ എന്റെ നാട്ടില്‍ കണ്ട അത്ര മാത്രം പീഡനങ്ങള്‍ ഇവിടെ ഞാന്‍ കണ്ടിട്ടില്ല.
4  ജ്വല്ലറിയില്‍ മാല നഷ്ടപെട്ടപ്പോള്‍ മോഷ്ടിചിട്ടുണ്ടാവാം എന്ന ഊഹത്തില്‍ പോലീസില്‍ പോലും പറയുന്നതിന് മുന്നേ ഗര്‍ഭിണിയായ സ്ത്രീയെയും അവരുടെ കുട്ടികളെയും നഗ്നയാക്കി ആക്രമിച്ച ഒരു സംഭവം ഓര്‍മയില്‍ എത്തുമ്പോള്‍ ഇവിടെ അതിന്റെ പത്തില്‍ ഒരു അംശം പീഡനം മറ്റൊരു രാജ്യത്തിന്റെ പുത്രന്മാര്‍ക്കു പോലും അനുഭവിക്കാറില്ല.
 ഓര്‍ക്കുക നമ്മള്‍ അന്യന്റെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ സ്വന്തം നെഞ്ചിലേക്ക് ചൂണ്ടുന്നത് നാല് വിരലുകള്‍ ആണ്.

Thursday, March 10, 2011

അന്ധവിശ്വാസത്തിന് ആടാന്‍ ഒരു തലമുടി -ഒ. അബ്‌ദുല്ല thejas online

മഹാന്മാരായ പ്രവാചകന്മാരുടെ ബോഡി വേസ്റ്റ്- ശരീരവിസര്ജ്യം- പരിശുദ്ധമോ അതോ മറ്റേതൊരു മനുഷ്യന്റേതും പോലെ ദൂരെ കളയേണ്ട മാലിന്യമോ? സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി തിരുമേനിയുടേത് എന്നു പറഞ്ഞു കാന്തപുരം .പി വിഭാഗം സുന്നികള്കാരന്തൂര് മര്കസില്സൂക്ഷിക്കുന്ന തലമുടി(?) കഴുകിയ വെള്ളം പവിത്രമായി കരുതി കുപ്പികളിലും കന്നാസുകളിലുമാക്കി ആളുകള്കൊണ്ടുപോവുന്നതു നേരില്ക്കണ്ടപ്പോഴാണ് അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും ആധുനികയുഗത്തില്ലഭിച്ചുവരുന്ന സ്വീകാര്യതയില്അമ്പരപ്പു തോന്നിയത്. മുഹമ്മദ് നബിയുടെ ജന്മമാസമായ റബീഉല്അവ്വല് തന്നെ രോമദര്ശനത്തിനു തിരഞ്ഞെടുത്തത് തികച്ചും ബോധപൂര്വമാണ്. മകരസംക്രാന്തിനാളില്ദേവസ്വം ബോര്ഡും സംസ്ഥാന വൈദ്യുതി ബോര്ഡും സഹകരിച്ചു കര്പ്പൂരം കത്തിച്ചുണ്ടാക്കുന്ന പ്രകാശത്തെ ദിവ്യവെളിച്ചമായി ചിത്രീകരിച്ച് ഒരുവശത്തു പാവപ്പെട്ട ഹിന്ദുവിശ്വാസികളെ ഭീകരമായി ചൂഷണം ചെയ്യുമ്പോള്, എവിടെനിന്നോ കൊണ്ടുവന്ന ഒരു തലനാര്(?) വെള്ളത്തിലിട്ടു മുക്കി മുസ്ലിംവിശ്വാസികളെക്കൊണ്ടുതന്നെ കുടിപ്പിച്ചു മറ്റൊരു കൂട്ടര്തങ്ങള്ക്കു ചുറ്റുമുള്ളവരെ അന്ധവിശ്വാസത്തിന്റെ കൊടുംകാട്ടില്ശാശ്വതമായി അടച്ചുപൂട്ടുന്നു. രണ്ടിലുമടങ്ങിയ മഠയത്തരം പകല്പോലെ പ്രകടമാണെങ്കിലും തിരഞ്ഞെടുപ്പും വോട്ടുബാങ്കും മുമ്പില്ക്കണ്ട് എതിര്ശബ്ദം പുറപ്പെടുവിക്കാതിരിക്കാന്ഓരോരുത്തരും പരമാവധി കരുതലെടുക്കുന്നു
102 പേര്ചവിട്ടിയരയ്ക്കപ്പെടുകയും ഹൈക്കോടതി ഗത്യന്തരമില്ലാതെ ഇടപെടുകയും ചെയ്തപ്പോഴാണ് ശബരിമലയിലെ പൊന്നമ്പലമേട്ടില്മകരവിളക്കുദിവസം തെളിയുന്ന തട്ടിപ്പിന്റെ ഗുട്ടന്സ് മറനീക്കി പുറത്തുകൊണ്ടുവരാന്പൊതുസമൂഹം മുന്നിട്ടിറങ്ങിയത്. കാരന്തൂര്മര്കസിനു മുമ്പില്നിശ്ചിതദിവസം കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ആളുകള്അറിഞ്ഞുതുടങ്ങുകയും തുര്ക്കിയിലേതുപോലെ വിശുദ്ധകേശപ്രദര്ശനത്തോടനുബന്ധിച്ചു തലമുടി ഉറൂസും മറ്റും വര്ഷാവര്ഷം അരങ്ങേറുകയും ചെയ്യുമ്പോള്, ഗതാഗതക്കുരുക്കിനു ശക്തികൂടി അപകടം സംഭവിക്കുമ്പോള്ഒരുപക്ഷേ, ഇക്കാര്യത്തിലും ബന്ധപ്പെട്ടവര് കണ്ണുതുറക്കുമായിരിക്കും. അതുവരെ വിശ്വാസികള്രോമവെള്ളം കുടിച്ചു വയര് വീര്പ്പിക്കട്ടെ.
പച്ചമലയാളത്തില്തലമുടി എന്നോ തലനാര് എന്നോ ശിരോരോമമെന്നോ പറയുന്നതിനു പകരം 'ശഅ്റെ മുബാറക്' എന്നാണു മര്കസുകാര്തങ്ങളുടെ കൈവശമുള്ള മുടിനാരിനെ പരിചയപ്പെടുത്തിക്കണ്ടത്. അറബിഭാഷയിലുള്ള 'ശഅ്റി'നെ ഉര്ദു സ്റൈലില്മുബാറക്കിലേക്കു ചേര്ത്തു മുടിയെ രണ്ട് അന്യഭാഷകള്ക്കിടയില് ഒളിപ്പിച്ചതിന്റെ ഗുട്ടന്സ് സഖാഫി പണ്ഡിറ്റുകള്വിശദീകരിക്കുമായിരിക്കും. തിരുനബിയുടെ തിരുകേശം എന്നോ കശ്മീരികളെപ്പോലെ വിശുദ്ധമുടി എന്നര്ഥത്തില്ഹസ്രത്ത് ബാല്എന്നോ പറയാതെ, മുടിയെ ശഅ്റെ മുബാറക്കാക്കിയതു തൊട്ട് ആരംഭിക്കുന്നു ഇത്തരം കാര്യങ്ങളിലുള്ള നിഗൂഢതകള്‍. ഇരിക്കട്ടെ, കാരന്തൂരിലുണ്െടന്നു പറയുന്ന രോമം 1500 വര്ഷത്തിനപ്പുറം ജീവിച്ച മുഹമ്മദ് നബിയുടേതു തന്നെയാണ് എന്നു കൃത്യമായി തെളിഞ്ഞാല്പ്പോലും പ്രവാചകകേശത്തെ ബഹുമാനിക്കാനും അതു കാലങ്ങളിലൂടെ സൂക്ഷിച്ച് അതു കഴുകിയ വെള്ളം പാനം ചെയ്യാനും വിശ്വാസി ആജ്ഞാപിക്കപ്പെട്ടിട്ടുണ്േടാ എന്നത് ആഴത്തില്പരിശോധിക്കേണ്ട കാര്യങ്ങളാണ്. പക്ഷേ, അതിനു മുമ്പ് കൈയിലിരിപ്പ് തിരുമേനിയുടേതാണെന്നു തെളിയേണ്ടതുണ്ട്. പ്രവാചകശരീരത്തിലെ അല്പ്പം രോമങ്ങള് തുര്ക്കിയിലെ ടോപ് കാപിയിലും കശ്മീരിലെ ഹസ്രത്ത് ബാല്മസ്ജിദിലുമുള്ളതായി വിശ്വസിക്കപ്പെടുന്നു എന്നതു വാസ്തവമാണ്. കശ്മീരിലെ ഹസ്രത്ത് ബാല്മസ്ജിദിന്റെ മുന്വശം, വിശുദ്ധകേശം പള്ളിയില്എങ്ങനെ വന്നു എന്നതിനെക്കുറിച്ച രേഖ എഴുതിവച്ചത് ലേഖകന്വളരെ സമയമെടുത്തു ചേര്ത്തുവായിച്ചുനോക്കിയിട്ടുണ്ട്. നബിതിരുമേനിയുടേത് എന്ന് ഉറപ്പിച്ചുപറയാവുന്നവിധം തലമുടികൈമാറ്റത്തിന്റെ പരമ്പര- സനദ്- സമര്ഥിക്കുന്ന കാര്യത്തില്പ്രസ്തുത രേഖ അപര്യാപ്തവും അപൂര്ണവുമാണ്.
നബി കരീം ഒരു കാര്യം പറഞ്ഞു, അല്ലെങ്കില്ചെയ്തു എന്നു കണിശമായി പറയാന്അംഗീകൃതമായ, എല്ലാവര്ക്കുമറിയാവുന്ന ചില മാനദണ്ഡങ്ങളുണ്ട്. നബിയുടെ പേരക്കുട്ടി ഹുസയ്ന്റെ കൈവശമുണ്ടായിരുന്ന തിരുമേനിയുടെ തിരുകേശം ഹുസയ്ന്റെ സന്താനപരമ്പരകളില്പ്പെട്ട മദീനയിലെ സയ്യിദ് ഹാമിദിന്റെ പക്കലെത്തിയെന്നും അദ്ദേഹമത് അശ്ഹരി എന്നു പേരായ ഇന്ത്യന്കച്ചവടക്കാരനു വിറ്റുവെന്നും പറയുമ്പോള് അത് ഒരു ആഖ്യാനമേ ആവുന്നുള്ളൂ. ആര്ക്കും അത്തരം ചരിത്രം നിര്മിച്ചു പറയാം. തലമുടി വിശ്വാസത്തിന്റെയും മതപരമായ അനുഷ്ഠാനത്തിന്റെയും ഭാഗമാവുമ്പോള്സ്വീകാര്യയോഗ്യമായ ഒരു ഹദീസിന്റെ കാര്യത്തില്പുലര്ത്തുന്ന നിഷ്ഠയും കണിശതകളും മുടിയുടെ ഉദ്ഭവത്തിലും അതിന്റെ കൈമാറ്റക്കാര്യത്തിലും പാലിക്കപ്പെടേണ്ടതായിട്ടുണ്ട്. ഹസ്രത്ത് ബാല്മസ്ജിദിലെ വിശുദ്ധകേശത്തിന്റെ തുടര്ന്നുള്ള ചരിത്രം നല്ലൊരു വായനാവിനോദമാണ്. തലമുടിയെക്കുറിച്ചു മുഗള്ചക്രവര്ത്തിയായ ഔറംഗസീബ് അറിഞ്ഞു. ചക്രവര്ത്തി തലമുടി നബിതിരുമേനിയുടേതു തന്നെയാണോ എന്ന് ഉറപ്പുവരുത്താന് വിവിധതരത്തിലുള്ള പരിശോധനകള്നടത്തി (തലമുടി നബിതിരുമേനിയുടേതാണ് എന്നതിനു വിശ്വസനീയമായ രേഖകളും തെളിവുകളുമുണ്ടായിരുന്നെങ്കില്ഇത്തരമൊരു രാസപരിശോധന ആവശ്യമായി വരുമായിരുന്നില്ല!). തന്റെ മുമ്പില്ഹാജരാക്കിയ തലമുടിയില്തേന് പുരട്ടുകയായിരുന്നു രാജാവ് ആദ്യമായി ചെയ്തത്. തിരുനബിയുടേതാണു തലമുടിയെങ്കില് തേന്പുരട്ടിയാലും അതില്ഈച്ച വന്നിരിക്കില്ല. പ്രതീക്ഷിച്ചപോലെ തന്നെ ഔറംഗസീബിന്റെ ലാബിലെ തേന്പുരട്ടിയ തലമുടിയിലും ഒരൊറ്റ ഈച്ചയും വന്നിരുന്നില്ല (ഇതിന്റെ മറ്റൊരു അര്ഥം, മുഹമ്മദ് നബിയുടെ ശരീരത്തില്ജീവിതത്തില് ഒരിക്കല്പ്പോലും ഒരീച്ചയും വന്നിരുന്നിട്ടില്ല എന്നുകൂടിയാണ്!).

അടുത്ത പരീക്ഷണം തലമുടി കത്തിക്കലായിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ തലമുടി പ്രവാചകന്റേതാകയാല്‍ അതു കത്താന്‍ കൂട്ടാക്കിയില്ല. സൂര്യപ്രകാശത്തില്‍ വച്ചു. മുടിക്ക് നിഴലുണ്േടാ എന്നു പരിശോധിക്കലായിരുന്നു അടുത്ത ഘട്ടം. അതിലും മുടി വിജയിച്ചു. തിരുകേശത്തിനു നിഴലില്ല. അതോടെ ഉറപ്പായി, തലനാര് മുഹമ്മദ് നബിയുടേതുതന്നെ. കാന്തപുരം ഗ്രൂപ്പിന്റെ പക്കലുള്ള തലമുടി പരീക്ഷണാര്‍ഥം ഒന്നു കത്തിച്ചുനോക്കാന്‍ ഈയുള്ളവന്‍ ഒരിക്കലും പറയില്ല; അഥവാ, അതു കത്തിപ്പോയാല്‍! ഈ ലേഖകനെ സംബന്ധിച്ചിടത്തോളം പ്രധാനം, പോരിശയാക്കപ്പെട്ട മര്‍കസിലെ തലമുടി പ്രവാചകന്റേതാണ് എന്നുവന്നാല്‍ തന്നെയും പ്രവാചകന്മാരുടെ മുടിയോ നഖമോ എടുത്തു സൂക്ഷിക്കാനും അതു നിക്ഷേപിച്ച പാനീയം ആണ്ടിലൊന്നോ രണ്േടാ തവണ പുറത്തെടുത്തു കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണ്േടാ എന്നതാണ്. നബിതിരുമേനി ഹജ്ജ്കര്‍മത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്യവെ അദ്ദേഹത്തിന്റെ തലമുടി വിശ്വാസികളില്‍ ചിലര്‍ വാരിയെടുത്തതായും അതു മറ്റുള്ളവര്‍ക്കിടയില്‍ വീതിച്ചുനല്‍കാന്‍ പ്രവാചകന്‍ അരുളിയതായും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതു നേരാണ്. നബിതിരുമേനിയുടെ മലമോ മൂത്രമോ രക്തമോ നജസല്ലെന്നു പറഞ്ഞവരെ അറബി-ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. അത്തരം വരികള്‍ കാണുമ്പോള്‍ ചാടിക്കടന്നുപോവലാണ് ഞങ്ങളെപ്പോലുള്ളവരുടെ പതിവ്. അശുദ്ധമല്ലെങ്കില്‍ പിന്നെ അവ രണ്ടും നിര്‍വഹിച്ച നബി ശൌച്യം ചെയ്യുകയോ ശരീരഭാഗം കഴുകുകയോ ചെയ്യേണ്ടതുണ്ടായിരുന്നില്ല എന്നാണര്‍ഥം. അതേയവസരം നബി ശൌച്യം ചെയ്തതിനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം കുളിച്ചു ശരീരശുദ്ധി വീണ്െടടുത്തതിനും നിരവധി തെളിവുകളുണ്ട്. അതിന്റെ വ്യവസ്ഥകളാവട്ടെ, കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ഏറെയുണ്ടുതാനും.




വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൂലോകത്തെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി പ്രവാചകനാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അങ്ങനെ ആവാത്തപക്ഷം വിശ്വാസം പൂര്‍ണമാവുകയില്ല. എന്നാല്‍, പ്രവാചകനെ അതിമാനുഷനാക്കി അദ്ദേഹത്തെ പരിഹാസ്യനാക്കലല്ല പ്രവാചകസ്നേഹം. 'മുഹമ്മദ് നബി നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യന്‍ മാത്രമാണ്' എന്നു പറയുന്നത് നബിതിരുമേനിക്ക് അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ ആണ്. അപ്പോഴേ അദ്ദേഹത്തിനു വെളിപ്പെട്ട ദിവ്യവചനങ്ങള്‍ക്ക് അമാനുഷികത കൈവരൂ. ഒരു സാധാരണ മനുഷ്യനായിട്ടും പ്രതിസന്ധികള്‍ക്കു മുമ്പില്‍ അദ്ദേഹം പര്‍വതം കണക്കെ ഉറച്ചുനിന്നു; കഠിനതരങ്ങളായ പീഡനങ്ങളെ പൂപോലെ നേരിട്ടു; ഭൂമിയോളം ക്ഷമിച്ചു; ജനഹൃദയങ്ങളെ തലമുറ വ്യത്യാസമില്ലാതെ കീഴടക്കി. അദ്ദേഹം സാധാരണ മനുഷ്യരെപ്പോലെ ഉറങ്ങിയും ഉണര്‍ന്നുമാണ് ഇത്രയും സംഘടിപ്പിച്ചത്. മനുഷ്യസഹജമായ ബലങ്ങളും ദുര്‍ബലതകളുമില്ലെങ്കില്‍ ഈ പറയുന്നതിലൊക്കെ എന്തര്‍ഥമാണുള്ളത്? പ്രവാചകസ്നേഹമെന്നത് തിരുമേനിയുടെ മുടിയോടോ നഖത്തോടോ ഉള്ള സ്നേഹമല്ല. അതായിരുന്നുവെങ്കില്‍ 23 വര്‍ഷത്തെ അദ്ദേഹത്തിന്റെ ശരീരമാലിന്യങ്ങള്‍ എടുത്തു സൂക്ഷിക്കാത്ത പൂര്‍വികതലമുറകള്‍ മനുഷ്യരാശിയോടു വന്‍ പാതകമാണു ചെയ്തിരിക്കുന്നത്. അവര്‍ക്ക് എളുപ്പം മോക്ഷം ലഭിക്കുമായിരുന്ന ചില മാധ്യമങ്ങളാണല്ലോ അവരുടെ അശ്രദ്ധ കാരണം നഷ്ടപ്പെട്ടുപോയത്.

പി ഉസ്താദിനോട് ഒരു കാര്യം ഉണര്ത്തട്ടെ. പരസ്പരം തലതല്ലിക്കീറാന്ഇഷ്ടംപോലെ വിഷയങ്ങള്വേറെയിരിക്കുന്നു എന്നിരിക്കെ, ദയവായി സമുദായത്തെ, എവിടെനിന്നോ കടത്തിക്കൊണ്ടുവന്ന തലനാര് മുക്കിയ വെള്ളം കുടിപ്പിച്ചു പരസ്പരം ഒരു പുതിയ തമ്മില്ത്തല്ലിനു കളമൊരുക്കേണ്ട