Tuesday, November 16, 2010

ബാല വേലയും സര്‍ക്കാരും

ഇന്ത്യ മഹാ രാജ്യം ബാല വേല നിരോധിച്ചു മാതൃക കട്ടി എന്നാണ് നമ്മുടെ അവകാശം. എന്നാല്‍ നമ്മള്‍ ബാലവേല നിരോധിച്ചോ?. പൂര്‍ണമായി നിരോധിച്ചില്ല എന്ന് മാത്രമല്ല പലതിനെയും നമ്മുടെ സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പത്ര, ദ്രിശ്യ, മാധ്യമങ്ങളും തദൈവ. ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാതെ അന്യ  സംസ്ഥാനങ്ങളിലെ ഹോട്ടെല്‍, കരിങ്കല്‍ ക്വാറികള്‍, അന്യന്റെ തോട്ടങ്ങള്‍, ഇഷ്ടിക കമ്പനികള്‍, തുടങ്ങിയവയില്‍ ജോലിക്കെത്തിയാല്‍ നാം അവര്‍ക്ക് ജോലി കൊടുക്കില്ല. കാരണം പിന്നാലെ പോലീസ് എത്തും. അവസാനം അവന്‍ പട്ടിണി കിടന്നു നരകിക്കുമ്പോള്‍ വല്ലതും മോഷ്ടിച്ചാല്‍ നാം അവനെ പൊതിരെ തല്ലും. പിന്നെ പോലീസ് കൊണ്ട് പോകും. പിന്നെ നല്ല നടപ്പിനു ജുവനൈല്‍ ഹോമില്‍. അവിടെ നിന് അവന്‍ ഒരു നല്ല ഒന്നാംതരം കള്ളന്‍ ആയി പുറത്തു വരും. ഏതെങ്കിലും ഒരു സാധു ഇത്തരം ഒരു കുട്ടിയുടെ ദയനീയത കണ്ടിട്ട് വല്ല ജോലിയും കൊടുത്താലോ അവനു പിന്നെ കോടതിയില്‍ നിന്ന് ഇറങ്ങാന്‍ സമയം ഉണ്ടാവില്ല.എന്നാല്‍ ഒരു നിയമവും സര്‍ക്കാരും എങ്ങിനെ അവന്‍ പണി തേടി നടക്കാന്‍ നിര്‍ബന്ധിതന്‍ ആയി എന്ന് ചിന്തിക്കുകയോ അതിനൊരു പരിഹാരം കാണുകയോ ചെയ്യില്ല. ഇതൊരു വശം. എന്നാല്‍ മറ്റൊരു വശത്ത്‌ കാണുന്നതോ ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്‌ കുട്ടികള്‍. സിനിമകളില്‍ തന്തമാര്‍ ലക്ഷങ്ങളുടെ കരാര്‍ എഴുതി ഒപ്പിട്ടു കുട്ടികളെ കൊണ്ട് അഭിനയിപ്പിക്കുന്നു. ലക്ഷങ്ങളും ആയിരങ്ങളും വാങ്ങുന്ന ഇതൊന്നും തൊഴിലില്‍ പെടുന്നില്ല. ലക്ഷങ്ങള്‍ വാങ്ങുന്നു എന്ന് മാത്രം അല്ല അതിനൊക്കെ സര്‍ക്കാര്‍ അവാര്‍ഡും കൊടുക്കുന്നു. അത് പോകട്ടെ ഇപ്പോഴിതാ കേരള സര്‍ക്കാരിനെ പുതിയ ഒരു തമാശ. കുട്ടികളെ കന്നു പൂട്ടാനും തോട്ടം കിളക്കാനും ഏല്‍പ്പിക്കുന്നു. ഗ്രൈസ് മാര്‍ക്ക് കൊടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് പറയും എന്ന് കൃഷി വകുപ്പ് മന്ത്രിയുടെ വാഗ്ദാനവും. ഇതൊക്കെ മഹത്തായ കാര്യങ്ങള്‍. എന്ന് വെച്ചാല്‍ പാണന് കഞ്ഞി ഇന്നും കുമ്പിളില്‍ തന്നെ. അതുമല്ലെങ്കില്‍ പി ടി ഉഷ ഓടിയാല്‍ കായികം. സാധാരണക്കാരന്‍ ഓടിയാല്‍ മാനസികം.

Monday, November 8, 2010

സായിപ്പിനെ കാണുമ്പോള്‍ കാവാത്തു മറക്കുന്നവര്‍.

അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ്. ഇന്ത്യക്കാരുടെ ഒരുക്കങ്ങള്‍ കാണുമ്പോള്‍ ഇന്നും ഇന്ത്യന്‍ നേതാക്കള്‍ ഇംഗ്ലീഷ് നേതാക്കളെ ഓച്ചാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ നേതാക്കള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് അറിഞ്ഞിട്ടില്ലേ എന്ന് തോന്നും.ഇന്ത്യയില്‍ വന്നു ഇന്ത്യന്‍ മുഖ്യ മന്ത്രി അടക്കമുള്ള നേതാക്കളുടെ ഐഡന്റിറ്റി കാര്‍ഡ്‌ ചോദിയ്ക്കാന്‍ മാത്രം അഹങ്കാരം കനിച്ചവര്‍ക്ക് മുന്നില്‍ നാണവും മാനവും ഇല്ലാതെ ഓച്ഛാനിച്ചു നിന്ന് മൊത്തം ഇന്ത്യക്കാരെയും അപമാനിച്ച ഇന്ത്യന്‍ നേതാക്കളാണ് ഇന്ത്യക്കാര്‍ക്ക് ഒബാമയെക്കാള്‍ വലിയ ശത്രുക്കള്‍. ഒബാമയും അമേരിക്കയും അവരുടെ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ കാട്ടി അവരുടെ അജയ്യത ഉത്ഗോഷിക്കുമ്പോള്‍ എല്ലാം തമ്പ്രാന്‍ പറയും പോലെ എന്ന് ഏറ്റു വിളിക്കുന്ന നമ്മുടെ നേതാക്കളെ കുറിച്ച് എന്ത് പറയാന്‍. നമ്മുടെ കുറുന്തോട്ടി മുതല്‍ അരിക്ക് വാരെ പാറ്റന്റ് എഴുതി വാങ്ങിയ ഇവര്‍ കാലു കുത്തിയ മുഴുവന്‍ സ്ഥലങ്ങളും കുളം തോന്ടിയെ പോയിട്ടുള്ളൂ എന്ന് നാം ഓര്‍ക്കണം. ഭീകര വിരുദ്ധ മുദ്രാവാക്യവും ആയി രംഗത്തെത്തുന്ന ഇവര്‍ തന്നെയാണ് മുഴുവന്‍ ഭീകര വാദികളെയും ഉണ്ടാക്കിയത് എന്നാ കാര്യം മറക്കരുത്. സാമ്പത്തികമായി വളരെ വേഗം പുരോഗമിക്കുന്ന ഇന്ത്യയെ ഒന്ന് പിടിച്ചു കെട്ടുക എന്ന ഉദ്ദേശം അല്ലാതെ ഒരു സദുദ്ദേശം ഒബാമയുടെ വരവിനു ഉണ്ടാകും എന്ന് ഏതായാലും എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. ഇന്ത്യ അടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ ഒക്കെയും അടക്കി വാഴുന്ന ഭീകര വാദം മുഴുവന്‍ അമേരിക്കന്‍ സൃഷ്ടി ആണ് എന്ന കാര്യം മറക്കരുത്. പാകിസ്താനില്‍, ഇറാനില്‍, ഇറാകില്‍, ചൈനയില്‍, അഫ്ഗാനിസ്ഥാനില്‍, ഫലസ്തീനില്‍, തുടങ്ങി എവിടെയൊക്കെ ഭീകരവാദം, നിലവിലുണ്ടോ അതൊക്കെയും അമേരിക്കന്‍ പിന്തുണയോടെ ആണെന്ന് കാണാന്‍ വലിയ ബുദ്ധി ഒന്നും വേണ്ട. താലിബാന്‍, അല്‍-കൈദ, തുടങ്ങിയതൊക്കെ അവരുടെ സൃഷ്ടി. പാകിസ്താനില്‍ മുസ്ലിം ഭീകരവാദം. ഭീകര വാദികള്‍ ബോംബ്‌ വെക്കുന്നത് വെള്ളിയാഴ്ച ജുമുആ സമയത്ത് പള്ളിക്കുള്ളിലും!. പള്ളിക്കുള്ളില്‍ മുസ്ലിമും അമ്പലത്തില്‍ ഹിന്ദുവും ചര്‍ച്ചില്‍ ക്രിസ്ത്യനും ബോംബ്‌ വെച്ച് എന്ന് അമേരിക്ക പറയും. നമ്മള്‍ അത് വിശ്വസിച്ചെക്കണം. മുഴുവന്‍ തെളിവുകളുമായി ഇന്ത്യ ഹെടലി ക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടും അയാളെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കാന്‍ തയ്യാറാവാത്ത അമേരിക്കയാണ് ഇന്ത്യയെ ഭീകര വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഒന്നിച്ചു നില്‍ക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് ഓര്‍ക്കണം. അമേരിക്കന്‍ കച്ചവടക്കാരുടെ സാധനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനുള്ള ചന്തയും തേടി നടക്കുന്ന ഒബാമ മറ്റുള്ള സകല രാജ്യക്കാര്‍ക്കും അമേരിക്കയില്‍ ഉണ്ടായിരുന്ന കച്ചവടം ഒക്കെയും പാട്ടയും ഗ്ലാസും എടുത്ത് വെപ്പിച്ചിട്ടാണ് ഇങ്ങോട്ട് കച്ചവടത്തിന് വന്നത് എന്ന് പോലും നമ്മള്‍ ഓര്‍ത്തില്ലല്ലോ. അവരുടെ സാധനങ്ങള്‍ മറ്റുള്ള സകല സ്ഥലങ്ങളിലും വില്‍ക്കണം. അവിടെ ഒന്നും പാടില്ല. എന്റെ മാതാവിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടായിരുന്ന കാലം അവര്‍ ചില സ്വഭാവക്കാരെ പറ്റി പറയുമായിരുന്നു"എന്റെ ഇണ്ണി എന്നെ കാണാന്‍ വന്നാല്‍ എനിക്കെന്തെങ്കിലും തരിക, ഞാന്‍ എന്റെ ഇണ്ണിയെ കാണാന്‍ ചെന്നാല്‍ എനിക്കെന്തെങ്കിലും തരിക". അതെ അത് തന്നെയാണ് അമേരിക്കയുടെ സ്വഭാവവും.

Friday, November 5, 2010

കോടികള്‍ മറിയുന്ന ജിഹാദ് വിരുദ്ധ യുദ്ധം.

(മുസ്ലിം വിരുദ്ധത പടര്‍ത്തി കോടികള്‍ കൊയ്യുന്ന അമേരിക്കന്‍ N G O കളെ കുറിച്ച് മീഡിയ മാറ്റെഴ്സ് ആക്ഷന്‍ നെറ്റ് വര്കിന്റെ സീനിയര്‍ ഫോറിന്‍ പോളിസി ഫെലോ M J റോസന്‍ ബെര്‍ഗ് അല്‍ ജസീറയില്‍ എഴുതിയ ലേഖനം - ഗള്‍ഫ് മാധ്യമം, നവംബര്‍ o4 2010 .നു പ്രസിദ്ധീകരിച്ചത്.)
അമേരിക്കയിലെ മുസ്ലിം വിരുദ്ധ കുരിശു യുദ്ധം ഒരു റാക്കറ്റ് ആണെന്ന് ഞാന്‍ മുന്‍പേ സംശയിച്ചിരുന്നു. പൊതുവേ ഭയന്ന് ജീവിക്കുന്നവരെ പാട്ടിലാക്കി പണം തട്ടാനുള്ള ഒരു തന്ത്രം. ഞങ്ങളുടെ പോരാട്ടത്തെ പിന്‍ തുണച്ചില്ല എങ്കില്‍ അമേരിക്കയെ അവര്‍ പിഴുതെറിയും എന്നാ ധാരണ പരത്തിയാണ്‌ ഈ പണം പിടുങ്ങല്‍.
വെറുപ്പ്‌, അതെന്നും ലാഭകരമായ വ്യവസായമാണ്‌. മുസ്ലിമ്കള്‍ക്കും അവരുടെ വിശ്വാസത്തിനും എതിരെയാണ് ആ വ്യവസായം ഇന്ന് നിരന്തരം പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രം.
റാഡിക്കല്‍ ഇസ്ലാമിന്റെ ഭീഷണിയില്‍ നിന്ന് ഇസ്രായേലിനെയും അമേരിക്കയെയും രക്ഷിക്കാന്‍ എന്റെ സംഭാവന ആവശ്യപ്പെടുന്ന അഭ്യര്‍ഥന മെയില്‍ കൈ പറ്റാത്തതായി ഒരു ദിവസം പോലും ഈയിടെ ഉണ്ടായിട്ടില്ല യൂറോപ്പിനെ ആകെ ഈ മത ഭീകരത വിഴുങ്ങി ത്തുടങ്ങി യിരിക്കുന്നതായ വിവരങ്ങള്‍ മെയിലില്‍ ഉണ്ടാകും. ജാഗ്രത പാലിച്ചില്ലെങ്കില്‍ അടുത്തത്‌ അമേരിക്കയാണ് എന്നുള്ള മുന്നറിയിപ്പും. o20 വര്‍ഷത്തിനകം അമേരിക്കന്‍ പ്രസിഡന്റിനെ തന്നെ തിരഞ്ഞെടുക്കാനാവും വിധം ഈ നാട്ടില്‍ മുസ്ലിംകള്‍ പെരുകും എന്നും ചെയിന്‍ മൈലുകളിലെ സ്ഥിരം പല്ലവി ആണ്. ഭീതി പരത്തുന്ന മെയില്‍ കളോട് പൊതുവേ എനിക്ക് വെറുപ്പാണ്. എനാല്‍ ഒരു പ്രത്യേക സംഭവത്തെ ചുറ്റി പറ്റി മാത്രം അല്ല ഈ മെയിലുകള്‍ പ്രചരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അവര്‍ വിജയം കൊയ്താല്‍ നമ്മുടെ ഗതി എന്താകും എന്നാ മട്ടില്‍ എഴുതി പിടിപ്പിച്ചാണ്‌ സര്‍കാരില്‍ നിന്നും നികുതി ഇളവു ലഭിക്കുന്ന സംകടനകള്‍ പണം സ്വരൂപിക്കുന്നത്. ഭയ വ്യാപന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ രാഷ്ട്രീയ കക്ഷികളും പിറകിലല്ല. അടിസ്ഥാന പരമായി ഇത് നിയമ വിരുദ്ധമാണ്. സര്‍ക്കാര്‍ സംകടനകള്‍ക്ക് നികുതി ഇളവു നല്‍കുന്നത് അവരടെ പോക്കെറ്റ് വീര്‍പ്പിക്കാന്‍ അല്ല. എന്തിനു വേണ്ടിയാണോ നിലകൊള്ളുന്നത് അതിനെ പിന്‍ തുണക്കുന്ന പ്രവര്‍ത്തനത്തിന് വേണ്ടി ആവണം പണം സ്വരൂപിക്കള്‍ (ഇതില്‍ സംഖടന നില കൊള്ളുന്നത്‌ നല്ല കാര്യത്തിനോ ചീത്ത കാര്യത്തിനോ എന്നതൊന്നും പ്രശ്നമല്ല). എന്നാല്‍ ദക്ഷിണ അമേരിക്ക യിലെ പ്രമുഖ പത്രമായ 'ദി ടെന്നിസിയന്റെ' റിപ്പോര്‍ട്ട്‌ അനുസരിച്ച് രാജ്യത്തെ പ്രധാന ജിഹാദ് വിരുദ്ധ സംകടനയുടെ പണി മുലിം വിരുദ്ധത പടര്ത്തല്‍ മാത്രമല്ല മറിച്ച്‌ ഈ വികാരം വിറ്റ് കച്ചവടം നടത്തുകയാണ് അവര്‍.
അമേരിക്കന്‍ ജീവിതത്തിനു മുസ്ലിംകള്‍ എന്നും ഭീഷണിയാണെന്ന സന്ദേശം പടര്‍ത്താന്‍ ജീവിതം തന്നെ ഉഴിഞ്ഞു വെച്ച സ്റ്റീവ് എമെഴ്സന്‍ ഈ കച്ചവടത്തില്‍ വലിയ ലാഭം ഉണ്ടാക്കിയ ആളാണ് എന്നാണ് പത്രം വ്യക്തമാക്കുന്നത്.
മുസ്ലിം വിരുദ്ധ ധന ശേഖരണത്തില്‍ മിടുക്കനായ എമെഴ്സനെക്കുറിച്ചു ടെന്നിസിയന്‍ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ നിന്ന്-
സ്റ്റീവ് എമെഴ്സന്‍ മുസ്ലിംകളെ വെറുക്കാന്‍ o3,390,000, കാരണങ്ങളുണ്ട്. o2008 ല്‍ ഇങ്ങനെ ഒരു മുദ്രാവാക്യവും ആയാണ് എമെഴ്സ്ന്റെ ലാഭ രഹിത സംഘടന എസ് എ ഇ പ്രോടക്ഷന്‍സ് പണം സ്വീകരിച്ചത്.
വാഷിംഗ്ടണ്‍ ആണ് ഇവരുടെ ആസ്ഥാനം. അമേരിക്കന്‍ മുസ്ലിംകളും മറ്റു രാജ്യങ്ങളിലെ ഭീകരവാദവും തമ്മിലുള്ള ബന്ധം കണ്ടു പിടിക്കാന്‍ ആയിരുന്നു പ്രധാനമായും ഈ ധന ശേഖരണം. നിങ്ങളെ മുസ്ലിംകള്‍ നോട്ടമിട്ടിരിക്കുന്നു എന്ന് ഭീഷണി മുഴക്കി പ്രവര്‍ത്തിക്കുന്ന ഇന്‍വസ്ടിഗടീവ് പ്രോജെക്റ്റ്‌ ഓണ്‍ ടെററിസം ഫൌണ്ടേഷന്‍ എന്നൊരു സംഘടനയും എമെഴ്സന് ഉണ്ട്. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും മുസ്ലിം വിരുദ്ധത പടര്‍ത്തുന്ന സ്വയം പ്രഖ്യാപിത വിദഗ്ധര്‍ നടത്തുന്ന കോടികളുടെ ബിസിനെസ്സിലെ തല എടുപ്പുള്ള മുതിര്‍ന്ന ഈ ആള്‍-
കാര്യം മനസ്സിലായോ? എമെഴ്സന്‍ പിടിച്ചെടുത്ത കോടിക്കണക്കിനു ഡോളര്‍ (ലാഭ രഹിത സംഘടന കള്‍ക്ക് വേണ്ടി) ബിസിനെസ്സിലേക്ക് മറിച്ച് ലാഭ പൂര്‍ണം ആക്കുക ആയിരുന്നു.
സഹായ സംഘടനകളുടെ വിശ്വാസ്യതയെ വിലയിരുത്തുന്നതില്‍ പ്രശസ്തരായ ചാരിറ്റി നവിഗേട്ടെര്‍ ന്റെ അധ്യക്ഷന്‍ 'കെന്‍ ബെര്‍ഗേര്‍' എമെഴ്സന്റെ പ്രവര്‍ത്തനങ്ങളെ അങ്ങേ അറ്റം അവിശ്വസനീയം ആണെന്ന് പറഞ്ഞു. ലാഭ രഹിത സംഘടനയുടെ മറവില്‍ ലാഭ പൂര്‍ണമായ കച്ചവടം ആണ് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
o90 കള്‍ മുതല്‍ മുസ്ലിംകള്‍ രാജ്യത്തുണ്ടാക്കുന്ന ഭീഷണികളെ കുറിച്ചു സംസാരിച്ചാണ് എമെഴ്സന്‍ പ്രശസ്തന്‍ ആയതു.
തുടര്‍ന്ന് അങ്ങോട്ട്‌ ലാഭ രഹിത സംഘടനകള്‍ വഴി ഒരു യുഉദ്ധം തന്നെ ആയിരുന്നു
എമെഴ്സന്‍ ഉള്‍പ്പടെ നിരവധി പേരാണ് മുസ്ലിം ഭീഷണി യുടെ ഇര മത്സ്യം ഇട്ട ചൂണ്ട എറിഞ്ഞു കോടികള്‍ കരക്കെത്തിച്ചത്. അവരെ സംബന്ധിച്ച് ഈ ഭീഷണി ഒരിക്കലും വിട്ടു മാറില്ല. കാരണം നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് മികച്ച തുക പ്രതിഫലം ആയി ലഭിക്കുന്നത് നല്ല കാര്യം ആണല്ലോ! ആ ജോലി വിദ്വേഷം പടര്ത്തല്‍ ആണെങ്കിലും.