Monday, September 5, 2011

വിക്കി ലീക്സ്- ലീക്ക് ആകുന്നതോ ആക്കുന്നതോ?

ഭിന്നിപ്പിച്ചു ഭരിക്കുക. പണ്ട് മുതലേ ഇന്ഗ്ലീശുകാരന്റെ തന്ത്രം അതായിരുന്നു. അതെ തത്വം ഇപ്പോള്‍ അമേരിക്ക പൂര്‍വാധികം നന്നായി നടപ്പിലാക്കുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇന്ത്യയെ പോലെ ഉള്ള രാജ്യങ്ങള്‍ അവര്‍ക്കിടയില്‍ പല അഭിപ്രായ ഭിന്നതകളും നിലവില്‍ ഇരിക്കെ തന്നെ ഇന്ത്യയുടെ ഐക്യം കാത്തു സൂക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചിരുന്നു. മാത്രവുമല്ല ഇത്തരം പാര്‍ടികളില്‍ ഏറെക്കുറെ മിക്കവാറും ഇന്ത്യക്കാരും വിശ്വാസം അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഓരോ നാടുകളിലും അവിടത്തെ നേതാക്കന്മാരുടെ വിശ്വാസ്യത എങ്ങിനെ തകര്‍ക്കാം എന്ന് നോക്കി നടക്കുന്ന അമേരിക്കക്ക് ലോക നേതാക്കള്‍ നല്‍കുന്ന വിവരങ്ങള്‍ എല്ലാം ചോരുന്നു. ഇത്ര മാത്രം രഹസ്യം സൂക്ഷിക്കാന്‍ കെല്പില്ലാത്തവര്‍ ആണ് അമേരിക്ക എന്ന് നാം ഇനിയും വിശ്വസിക്കണോ. മാത്രവുമല്ല ഓരോ രാജ്യത്തിന്റെയും ചോരുന്ന രേഖകള്‍ മുഴുവനും ആ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നവയാണ് എന്ന് കൂടി നാം ഓര്‍ക്കണം. ഈ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ആണ് നാം ഇന്ത്യയിലെ ചില നേതാക്കന്മാരുടെയും മേലുള്ള കണ്ടെത്തലുകള്‍ വിലയിരുത്തേണ്ടത്. കാര്യം എന്തൊക്കെ ആയാലും ഇന്നും അല്പം എങ്കിലും കേഡര്‍ സമ്പ്രദായത്തില്‍ പോകുന്ന ഒരു പാര്‍ട്ടി തന്നെ ആണ് മാര്‍ക്സിസ്റ്റു പാര്‍ട്ടി. അമേരിക്കന്‍ വിരോധം മുഖ മുദ്ര ആക്കിയ ആ പാര്‍ട്ടിക്ക് ജന മനസ്സില്‍ ഉള്ള സ്വാധീനം നഷ്ടപ്പെടുത്തണം എങ്കില്‍ ചെയ്യേണ്ടത് അവര്‍ അമേരിക്കയുടെ എതിരാളികള്‍ അല്ല എന്ന് വരുത്തി തീര്‍ക്കുകയാണ്. മറ്റൊന്ന് മുസ്ലിം ലീഗ് ആണ്. മുസ്ലിം മനസ്സുകളില്‍ ആ പാര്‍ട്ടിക്ക് ഉള്ള സ്വാധീനം നശിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇസ്ലാമിക പണ്ഡിതന്മാര്‍ ദാജ്ജാലുകള്‍ എന്ന് പോലും വിശേഷിപ്പിച്ച അമേരിക്കയെ മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നു എന്ന് പറയുന്നത് തന്നെയാണ്. മുസ്ലിം ജനതയെ യും ഇസ്ലാമിനെയും ഇത്രയധികം വെറുക്കുകയും ക്രൂശിക്കുകയും ചെയ്യുന്ന ഒരു നാടിനെയും നാട്ടുകാരെയും മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞാല്‍ അത് മതിയല്ലോ മുസ്ലിംകള്‍ക്ക് ആ പാര്‍ടിയോട് വിരോധം തോന്നാന്‍. അതിലും അമേരിക്കക്കാരന്‍ തന്റെ ഭിന്നിപ്പിക്കള്‍ നടത്തി. മുസ്ലിംലീഗ് ഏക അഭിപ്രായത്തിലല്ല ഇവയിലോന്നിലും എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയും വേണം. അത് കൊണ്ട് അവര്‍ കണ്ടെത്തിയത് ഇങ്ങിനെയാണ്‌. സദ്ദാമിന്റെ വധത്തെ പറ്റി മനുഷ്യത്വ രഹിതവും അന്താരാഷ്ട്ര നീതി വ്യവസ്ഥയോടുള്ള പരിഹാസവും എന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചപ്പോള്‍ കേന്ദ്ര മന്ത്രി ഇ അഹമദ് അനാവശ്യമായി മൌനം പാലിച്ചത് പ്രശ്നം ഉണ്ടാക്കിയത്രേ. മാത്രവുമല്ല മുസ്ലിം ലീഗിന്റെ അമേരിക്കന്‍ അനുകൂല നിലപാടിന് എതിരായി ഇടതു സംകടനകള്‍ ലീഗിനെതിരെ പ്രചാരണവും അഴിച്ചു വിട്ടു.
മുസ്ലിം മനസ്സുകളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ഈ ആരോപണങ്ങള്‍ മതി എങ്കില്‍ ഇന്ന് ഭരണത്തില്‍ കൂടി പങ്കാളി ആയ ഒരു പാര്‍ട്ടിയെ പൊതു ജന മനസ്സുകളില്‍ നിന്ന് തൂത്തെറിയാന്‍ പറ്റിയ ഒരായുധം. അതാണ്‌ ഭീകര വാദം. പേരില്‍ തന്നെ മുസ്ലിം എന്നാ നാമം ഉള്ളത് കൊണ്ട് അത് പ്രചരിപ്പിക്കാനും എളുപ്പമാണല്ലോ. അല്ലെങ്കിലും ഒബാമയുടെ പേരില്‍ ഹുസൈന്‍ എന്നാ നാമം കണ്ടത് കൊണ്ട് അയാളെ പോലും ഭീകര വാദി ആക്കിയ അമേരിക്കക്കാര്‍ സൗദി അറബിയില്‍ നിന്നും മറ്റു നാടുകളില്‍ നിന്നും ഒക്കെ അഹമദ് മുഹമ്മദ്‌ അബ്ദുള്ള തുടങ്ങിയ ചില പ്രത്യക പേരുകള്‍ പണം അയക്കുന്നവരുടെയോ കൈപറ്റുന്നവരുടെയോ പേരുകളില്‍ ഉണ്ടായിരുന്നു എങ്കില്‍ ആ പണം തടഞ്ഞു വെക്കുകയും പ്രത്യക അന്വേഷണത്തിന്റെ പേര് പറഞ്ഞു മാസങ്ങളോളം വൈകിക്കുകയും ചെയ്തിരുന്നത് മലയാളികള്‍ അടക്കമുള്ള പലര്‍ക്കും അനുഭവവും ആണല്ലോ. ഭീകര വാദികള്‍ എന്ന് മുദ്ര കുത്താന്‍ കഴിഞ്ഞാല്‍ പിന്നെ അവരെ സമൂഹം അകറ്റി നിര്‍ത്തും. അത് മൂലം അവരുടെയും അവര്‍ തുണക്കുന്ന പാര്‍ടിയുടെയും അവരെ തുണക്കുന്ന പാര്‍ടിയുടെയും ശക്തി കുറയും.
ഇത് തന്നെയാണ് മറ്റു പാര്‍ടികളുടെയും സ്ഥിതി. മാര്‍ക്സിസ്റ്റു പാര്‍ടിക്കെതിരെ വര്‍ഗീയ വിഷം തെളിച്ച്ചിട്ടു കാര്യമില്ല. അവര്‍ക്ക് നല്ലത് മുതലാളിത്ത വിഷം ആണ്. അവിടെ അച്യുതാനന്ദനെ ഒരു ചേരിയിലും പിണറായിയെ ഒരു ചേരിയിലും ഇരുത്താം. മാത്രവുമല്ല ജന്മനാ ഒരു വിഭാഗീയ വാദിയാണ് അച്യുതാനന്ദന്‍ എന്നാണു ജോണ് ബ്രിട്ടാസ് പറയുന്നത്. അച്യുതാനന്ദ സ്നേഹികള്‍ക്ക് അത് പോരെ ചോര തിളക്കാന്‍. കൊക്കോകോല സമരം പ്രാദേശികം എന്ന് പറയുന്നതോടെ പ്രകൃതി സ്നേഹം പൊതിഞ്ഞു കൊണ്ട് നടക്കുന്നവരും എതിരാകും. അങ്ങിനെ അവിടെയും ഒരു വിഭാഗീയത ഉറപ്പായി. പിന്നെ ഉള്ളത് കൊണ്ഗ്രെസ്സ് ആണ്. ഈ രണ്ടു വിഷവും അവിടെ ഏല്‍ക്കില്ല. അവിടെ വിലപ്പോകുന്നത് ഇന്ത്യയെ തകര്‍ക്കാന്‍ വന്നവരെ പിടികൂടാന്‍ താല്പര്യം കാണിച്ചില്ല എന്ന് പറയുന്നതാണ്. ഒരു രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ രാജ്യം ബോംബിട്ടു നശിപ്പിക്കാന്‍ വന്ന ഒരാളെ പിടി കിട്ടിയിട്ടും ഞങ്ങള്‍ക്കവനെ വേണമെന്നില്ല നിങ്ങള്‍ തന്നെ കൊണ്ട് പൊയ്ക്കോളൂ എന്ന് കൊണ്ട് വന്നവനോട്‌ രഹസ്യം പറയുകയും പരസ്യമായി ഞങ്ങള്‍ക്ക് തരൂ എന്ന് പറയുകയും ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ ചതിയുണ്ടോ. ഇങ്ങിനെ ഈ നാടിനെ മുഴുവന്‍ ചതിച്ചു നടക്കുന്ന ഒരു സര്‍ക്കാരിനെതിരെ കലാപം നടത്തണമെന്ന് ആ നാടുകാര്‍ക്ക് തോന്നിയാല്‍ അതിശയിക്കാനുണ്ടോ. ഇല്ല. അപ്പോള്‍ നേത്രത്വം ഇല്ലാത്ത ഒരു പാട് കൂട്ടങ്ങള്‍ ആയി മാറും ഇന്ത്യ. അതിലൂടെ തങ്ങള്‍ക്കു തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ആകും. ഇന്ന് കലാപങ്ങള്‍ നടക്കുന്ന മറ്റു നാടുകളിലെ പോലെ ഇന്ത്യയിലും നടന്നെകാം എന്നാ മോഹം. പക്ഷെ അതില്‍ അവര്‍ അല്പം വിജയിച്ചോ എന്ന് തീര്‍ച്ചയായും നാം സംശയിക്കേണ്ടി ഇരിക്കുന്നു. അവര്‍ പറയുന്ന കാര്യങ്ങള്‍ വിളിച്ചു പറയുകയും ചര്‍ച്ച നടത്തി സമയം കൊല്ലുകയും ചെയ്യുന്ന പത്രക്കാര്‍ അതിനു വളം നല്‍കുന്നു.
ഇനി നമ്മുടെ ചില അല്പന്മാരും സ്വന്തം കാര്യക്കാരും ആയ രാഷ്ട്രീയക്കാരെ കുറിച്ചാണ്. ഞങ്ങള്‍ രഹസ്യമായിട്ടല്ല കണ്ടത്, സൌഹൃദ സംഭാഷണം ആയിരുന്നു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നും ഇവരൊക്കെ കെട്ടിയിരിക്കുന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ മൂത്താപ്പാന്റെ മകളെ ആണെന്ന്. അവര്‍ വന്നിരുന്നത് വല്ലിമ്മന്റെ ചാവടിയന്തിരത്തിനു വിളിക്കാന്‍ വന്നതായിരുന്നു എന്ന്. അമേരിക്കക്കാരന് അവന്റെ പണി അറിയാം. എന്നാല്‍ എന്റെ ഇന്ത്യക്കാരാ നീ ഇന്നും അവനെ കാണുമ്പോള്‍ യജമാനനെ കണ്ടാല്‍ വാലാട്ടുന്ന പട്ടിയെ പോലെ അവന്റെ മുന്നില്‍ തല കുനിക്കുന്നു. ഈ നാടിന്റെ രഹസ്യങ്ങള്‍ എന്ത് സൌഹ്രദത്തിന്റെ പേരില്‍ ആണ് നിങ്ങള്‍ അവര്‍ക്ക് മുന്നില്‍ കെട്ടഴിച്ചത്. സര്‍ക്കാര്‍ ഏല്‍പിച്ച, പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ ഒന്നും ഇല്ലാതെ അമേരിക്കയുടെ മുന്നില്‍ ഈ നാട്ടിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തിക്കൊടുത്ത രാഷ്ട്രീയക്കാരെ പ്രത്യകിച്ചും മുന്‍ മന്ത്രിമാര്‍ അടക്കമുള്ള സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ അറിയുന്നവരെ ചാര പ്രവര്‍ത്തനത്തിന് കേസെടുക്കണം. മാലി യുവതികള്‍ നാട് വിട്ടു പോകാന്‍ അല്പം വൈകിയപ്പോഴെക്ക് ചാരപ്രവര്‍ത്തി പറഞ്ഞു കേസെടുത്ത നമ്മുടെ സര്‍ക്കാര്‍ മന്ത്രിമാര്‍ ആയും ഉദ്യോഗസ്ഥന്മാര്‍ ആയും പ്രവര്‍ത്തിച്ച വ്യക്തികള്‍ മന്ത്രി സഭയുടെയോ സര്‍ക്കാരിന്റെയോ തങ്ങളുടെ പാര്‍ട്ടിയുടെയോ അറിവും സമ്മതവും ഇല്ലാതെ വിദേശികള്‍ക്ക് പ്രത്യകിച്ചും നയ തന്ത്ര പ്രതിനിധികളോട് ഈ നാടിന്റെ അവസ്ഥ തുറന്നു കാണിച്ചു കൊടുത്ത ഇവര്‍ ചാരന്മാര്‍ തന്നെ.



No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.